visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
kannur thottada bomb blast murder , kannur mayor T O Mohanan
kannur thottada bomb blast murder , kannur mayor T O MohananPhoto Credit : Siju Kuriyedam Sreekumar

ബോംബ് വന്നത് പാര്‍ട്ടിഗ്രാമങ്ങളില്‍നിന്നെന്ന് , പ്രതികള്‍ സിപിഎം പ്രവർത്തകർ ,അര്‍ധരാത്രി സ്‌ഫോടനം; നടത്തിയത് ബോംബ് പരീക്ഷണം, കണ്ണൂർ മേയർ

By - Siju Kuriyedam Sreekumar -- Monday, February 14, 2022 , 02:48 PM

കണ്ണൂര്‍: തോട്ടടയില്‍ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍  .  കഴിഞ്ഞദിവസം ബോംബേറ് നടത്തുന്നതിന് മുമ്പ് പ്രതികള്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തിയതായും മരിച്ചയാളും കേസിലെ പ്രതികളും സജീവ സി.പി.എം. പ്രവര്‍ത്തകരാണെന്നും മേയര്‍ ആരോപിച്ചു. ബോംബ് നിര്‍മിക്കാനും സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം ഇവര്‍ക്കുണ്ടെന്നും  സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും പലയിടത്തും റെയ്ഡ് നടത്തിയാല്‍ ബോംബും ആയുധങ്ങളും പിടിച്ചെടുക്കാമെന്നും മേയര്‍ ആവശ്യപ്പെട്ടു . 

ശനിയാഴ്ച രാത്രി നടന്ന വിവാഹ സത്കാരത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്ന് അര്‍ധരാത്രി ഒരുമണിക്ക് ശേഷം ഏച്ചൂരിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ ഗ്രൗണ്ടില്‍വെച്ച് ഉഗ്ര സ്‌ഫോടനമുണ്ടായിട്ടുണ്ട്. സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാരും പറയുന്നു. കഴിഞ്ഞദിവസം ബോംബ് പൊട്ടി മരിച്ചയാളും കേസിലെ പ്രതികളും ഈ പ്രദേശത്തുകാരാണ്. ഇത് കേവലം ആരോപണങ്ങളല്ല, വസ്തുതകളാണെന്നും മേയര്‍ പറഞ്ഞു.  

'ബോംബ് നിര്‍മാണം വലിയ കുറ്റകൃത്യമാണ്. കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പത്തിലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഒരുപാട് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ബോംബ് നിര്‍മാണവും ബോംബ് സൂക്ഷിച്ചുവെക്കുന്നതുമെല്ലാം പോലീസ് പരിശോധിക്കണം. പലയിടത്തും റെയ്ഡ് നടത്തിയാല്‍ ഇത്തരത്തിലുള്ള ബോംബുകളും ആയുധങ്ങളും പിടിച്ചെടുക്കാന്‍ കഴിയും. കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളിലാണ് ബോംബ് നിര്‍മാണം നടക്കുന്നത്. അതിന് പാര്‍ട്ടി നേതാക്കളുടെ സംരക്ഷണവുമുണ്ട്. 

കഴിഞ്ഞദിവസത്തെ സംഭവം രാഷ്ട്രീയപ്രശ്‌നമല്ല. പക്ഷേ, മരണപ്പെട്ടയാളും അതിലെ പ്രതികളും സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകരാണ്. അവരുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നാണ് ബോംബ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തേക്ക് വന്നിട്ടുള്ളത്. 

കഴിഞ്ഞദിവസം സംഭവം നടന്നയുടന്‍ താന്‍ പ്രദേശത്ത് എത്തിയിരുന്നു. അവിടെവെച്ച് ബോംബ് നിര്‍മാണത്തെക്കുറിച്ചെല്ലാം സൂചിപ്പിച്ചപ്പോള്‍ സി.പി.എം. പ്രവര്‍ത്തകര്‍ ക്ഷുഭിതരാവുകയാണ് ചെയ്തത്. ബോംബ് എവിടെനിന്ന് വന്നു എന്ന് അന്വേഷിക്കാന്‍ പറയുന്നതില്‍ എന്ത് രാഷ്ട്രീയമാണുള്ളത്? അതിന്റെ പിറകില്‍ അവര്‍ തന്നെയാണെന്നുള്ള കുറ്റബോധം കൊണ്ടാണ് സി.പി.എം. പ്രവര്‍ത്തകര്‍ ക്ഷുഭിതരായതെന്നും മേയര്‍ ടി.ഒ. മോഹനന്‍ പ്രതികരിച്ചു. 

ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു ഞായറാഴ്ച ബോംബേറിൽ മരിച്ചത്. 6 പേർക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ട‍ടയിൽ നിന്നുമുള്ള 2 വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. 

ഇതിന്റെ തുടർച്ചയായാണ് ബോംബേറ് ഉണ്ടായത്. വിവാഹ പാർട്ടി വീട്ടിലേക്കു നടക്കുന്നതിനിടെ, ഏച്ചൂർ – തോട്ടട സംഘങ്ങൾ തമ്മിൽ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും ഏച്ചൂർ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേൽ പതിക്കുകയുമായിരുന്നു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. 

ബോംബെറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഏച്ചൂർ സ്വദേശി അക്ഷയ്‌ ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റംസമ്മതിച്ചെന്നും പൊലീസു പറഞ്ഞു. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. അക്ഷയ് ഉൾപ്പെടെ നാല് പേരാണ് പൊലീസ് പിടിയിലായത്.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   

kannur mayor allegations on kannur thottada bomb blast murder 



LEAVE A REPLY

Security code:

COMMENTS

Be the first to comment