visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Polandine patti oraksharam mindaruth  ,
Polandine patti oraksharam mindaruth ,Photo Credit : Siju Kuriyedath Sreekumar

പോളണ്ടിനെ പറ്റി ഇനി പറയണ്ട കാരണം പറയാൻ പോലും ബാക്കിവക്കാതെ അവശേഷിച്ച കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളും തകർത്തു തരിപ്പണം ആക്കി പറയുന്നകാരണം സോവിയറ്റുകൾ വിമോചനമല്ല മറ്റൊരു അടിമത്തമാണ് കൊണ്ടുവന്നത് എന്ന്

By - Siju Kuriyedath Sreekumar -- Saturday, October 29, 2022 , 06:59 PM
കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങൾക്കു  വിമോചനമല്ല മറ്റൊരു അടിമത്തമാണ് കൊണ്ടുവന്നത് എന്നാണ് പോളണ്ടിലെ ജനങ്ങൾ പറയുന്നത് . അതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഓർമയും അവിടെ കാണരുത് എന്ന് അവിടെ ഉള്ള ജനങ്ങളും ഭരണാധികാരികളും ആഗ്രഹിക്കുന്നു . കമ്മ്യൂണിസ്റ്റ് ഭരണത്തിൽ രാജ്യം നാശത്തിന്റെ വക്കിൽ എത്തിയിരുന്നു . പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണം മാറിയ ശേഷം ആണ് മാറ്റങ്ങൾ കണ്ടു തുടങ്ങിയത് . 

അതിനാൽ  പോളണ്ടിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളും തകർത്തു. പോളണ്ട് ചെമ്പടയിലെ സൈനികരുടെ നാല് സ്മാരകങ്ങളാണ് ബുൾഡോസറും ഡ്രില്ലുകളും യന്ത്രങ്ങളും ഉപയോ​ഗിച്ച് തകർത്തത്. നാസി ജർമ്മൻ സേനക്കെതിരെയുള്ള യുദ്ധത്തിൽ മരിച്ച കമ്മ്യൂണിസ്റ്റ് സൈനികരുടെ സ്മരണയ്ക്കായി 1945 ൽ സ്ഥാപിച്ച സ്മാരകങ്ങളാണ് ഇപ്പോൾ നശിപ്പിച്ചത്.

പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണ കാലഘട്ടത്തിൽ നിർമ്മിച്ച സ്മാരകങ്ങളാണ് തകർത്തത്. പോളണ്ടിലെ റഷ്യൻ ആധിപത്യത്തിന്റെ പ്രതീകങ്ങൾ നീക്കം ചെയ്യുന്നുവെന്നും യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ അപലപിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. പോളണ്ടിലെ നാല് വ്യത്യസ്ത പ്രദേശത്ത് 1945 ൽ സ്ഥാപിച്ച സ്മാരകങ്ങളാണ് നശിപ്പിച്ചത്.

സ്വന്തം ജനങ്ങളെയും മറ്റ് രാജ്യങ്ങളെയും അടിമകളാക്കി കൊലപ്പെടുത്തിയ വ്യവസ്ഥയെ ഓർമിപ്പിക്കുന്നതായാണ് സ്മാരകങ്ങൾ നിലകൊള്ളുന്നതെന്നും അവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി കരോൾ നവ്‌റോക്കി രം​ഗത്തെത്തിയിരുന്നു. നാണക്കേടിൻറെ സ്മാരകമാണ് നിലകൊള്ളുന്നത്. ഇരകളുടെ മേൽ വിജയികളുടെ അവഹേളനത്തിൻറെ സ്മാരകമാണിവയെന്നും നവ്‌റോക്കി പറഞ്ഞു. 1945-ൽ സോവിയറ്റുകൾ വിമോചനം കൊണ്ടുവന്നില്ല. അവർ മറ്റൊരു അടിമത്തം കൊണ്ടുവന്നു. അവർ പോളണ്ട് പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്നും നവ്‌റോക്കി അഭിപ്രായപ്പെട്ടു.

യുക്രെയ്‌നിലെ സാധാരണക്കാരെ കൊല്ലുന്ന റഷ്യൻ നടപടിയിൽ ഇപ്പോഴും ആ സംവിധാനത്തിന്റെ ആത്മാവുണ്ട്. വിദേശ രാജ്യങ്ങളിൽ പോലും സോവിയറ്റ് സൈന്യത്തിന്റെ സ്മാരകങ്ങൾ നീക്കം ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷ വിധിക്കാനും അവർക്ക് നിയമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സ്മാരകങ്ങൾ നീക്കിയിരുന്നു. 1989 – ൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതുമുതൽ പൊതു ഇടത്തിൽ നിന്ന് സ്മാരകങ്ങളും ഫലകങ്ങളും എടുത്തുകളയാൻ പോളണ്ട് നടപടികൾ സ്വീകരിച്ചിരുന്നു. രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും റഷ്യയ്‌ക്കെതിരായ യുക്രൈൻറെ പോരാട്ടത്തെ പിന്തുണച്ച് പോളണ്ട് രം​ഗത്തെത്തിയിരുന്നു.

Polandine patti oraksharam mindaruth 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment