visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sanjith , Jishath , Srinivasan
Sanjith , Jishath , SrinivasanPhoto Credit : Siju Kuriyedam Sreekumar

ആർഎസ്എസുകാരുടെ വിവരം ശേഖരിക്കുന്നവരിൽ ഒന്നാമൻ;സിപിഎം അനുകൂല സംഘടനയായ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കോങ്ങാട് യൂണിറ്റ് കണ്‍വീനറായിരുന്നു ജിഷാദ്; പിടിയിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക്

By - Siju Kuriyedam Sreekumar -- Wednesday, May 11, 2022 , 04:03 PM
ആർഎസ്എസുകാരുടെ വിവരം ശേഖരിക്കുന്നവരിൽ ഒന്നാമൻ;സിപിഎം അനുകൂല സംഘടനയായ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കോങ്ങാട് യൂണിറ്റ് കണ്‍വീനറായിരുന്നു ജിഷാദ്;  പിടിയിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ ഫയർ ഫോഴ്സ് ജീവനക്കാരൻ ജിഷാദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. സഞ്ജിത്തിന്റെ സഞ്ചാര പാത മനസിലാക്കിയതും യാത്രാ വിവരങ്ങൾ ശേഖരിച്ചതിലും ജിഷാദിന് പങ്കുണ്ട്. ഇയാളെ സഞ്ജിത്ത് വധക്കേസിലും പ്രതിചേർക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിപിഎം അനുകൂല സംഘടനയായ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കോങ്ങാട് യൂണിറ്റ് കണ്‍വീനറായിരുന്നു ജിഷാദ്.

സഞ്ജിത്ത് വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങും എവിടെയെല്ലാം പോകുന്നു എന്നുള്ള വിവരങ്ങൽ ജിഷാദ് കൃത്യമായി മനസ്സിലാക്കുകയും ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും ജിഷാദ് ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടി പോയിരുന്നെന്നും കണ്ടെത്തലുകളുണ്ട്. പാലക്കാട് പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളെയാണ് ജിഷാദ് തേടിപ്പോയത്.

കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനാണ് ജിഷാദ്. കൊടുവായൂർ സ്വദേശിയാണ്. 2017 ലാണ് ഇയാൾ സർക്കാർ സർവീസിൽ ജോലിക്ക് കയറിയത്. പാലക്കാട് രാഷ്ട്രീയ പ്രതികാര കൊലപാതകങ്ങൾക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ഇയാളെന്ന വിവരമാണ് പുറത്തുവരുന്നത്. ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കൈമാറുന്ന റിപ്പോർട്ടർ എന്നാണ് ജിഷാദിനെ പൊലീസ് സംഘം വിശേഷിപ്പിച്ചത്.

അതേസമയം ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. കാവിൽപ്പാട് സ്വദേശി ഫിറോസിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ പെട്രോൾ നിറച്ച കുപ്പി എറിയുകയായിരുന്നു.

ഇന്ന് പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ശ്രീനിവാസന്‍ വധക്കേസില്‍ ഫിറോസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചയാളാണ് ഫിറോസ്. പാലക്കാട് ഇരട്ടക്കൊലപാതകങ്ങളില്‍ പൊലീസ് അതീവ ജാഗ്രതപുലർത്തുന്ന സാഹചര്യത്തിലാണ് ആക്രമണം. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
 
ശ്രീനിവാസൻ വധക്കേസില്‍ മൂന്നുപേർ കൂടി അറസ്റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബർ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16 ആയി.

Jishath is Left union convener and involved in Sanjith murder also

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment