visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Warning over camel flu at Qatar World Cup
Warning over camel flu at Qatar World CupPhoto Credit : Siju Kuriyedath Sreekumar

ലോകം കാൽപ്പന്തിന്റെ ലഹരിയിൽ മതിമറന്നു നിൽക്കുമ്പോൾ ഖത്തറിൽ നിന്ന് മടങ്ങുന്നവർ എത്തുക ഒട്ടക പനിയുമായാണോ എന്ന ആശങ്ക ? പിടികൂടുന്നവരിൽ മൂന്നിൽ രണ്ട് പേരും മരിക്കുന്ന മഹാമാരി പടരുമെന്ന ആശങ്ക

By - Siju Kuriyedath Sreekumar -- Saturday, November 26, 2022 , 06:19 PM
Input from WHO and New Microbes and New Infections

ദോഹ: ലോകം കാൽപ്പന്തിന്റെ ലഹരിയിൽ  മതിമറന്നു  നിൽക്കുമ്പോൾ പിന്നാലെ എത്തുന്നത് മറ്റൊരു ദുരന്തമെന്ന റിപ്പോർട്ട്. കോവിഡിനേക്കാൾ മാരകമായ മറ്റൊരു മഹാവ്യാധിക്ക് ഖത്തറിൽ വിത്തെറിയപ്പെട്ടിരിക്കുന്നു എന്ന ആശങ്കയാണ് ഇപ്പോൾ വൈദ്യശാസ്ത്രലോകത്തെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒട്ടകപ്പനി എന്ന മാരകമായ രോഗത്തെ കുറിച്ചുള്ള വൈദ്യശാസ്ത്രലോകത്തിന്റെ ആശങ്ക ലോകാരോഗ്യ സംഘടനയും പങ്കുവയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO)  വിദഗ്ധർ, മിഡിൽ ഈസ്റ്റേൺ രാജ്യത്ത് നടക്കുന്ന നിലവിലെ ടൂർണമെന്റിൽ മെർസ് ( MERS ) അല്ലെങ്കിൽ "ഒട്ടകപ്പനി" എന്നറിയപ്പെടുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം പടരുമെന്ന് ഭയപ്പെടുന്നു.മെർസ് കോവിഡിന്റെ മാരകമായ ബന്ധുവാണ്, കൂടാതെ രോഗബാധിതരിൽ മൂന്നിലൊന്ന് പേരെയും കൊല്ലുന്നു.

രോഗ വിദഗ്ധർ പറയുന്നത്  MERS ഉൾപ്പെടെ  എട്ട് തരം  വൈറസ് പടരാനുള്ള  സാധ്യത  ലോകകപ്പ് നടക്കുമ്പോൾ ഉണ്ട് എന്നാണ്  . ഈ അടുത്ത കാലത്തു ഏറ്റവും  ഭീഷണികളായി കാണപ്പെട്ട കൊവിഡും മങ്കിപോക്സും പട്ടികയിൽ ഉണ്ടെന്നതും ഭയക്കേണ്ട കാര്യം ആണ് . ന്യു മൈക്രോബ്സ് ആൻഡ് ന്യു ഇൻഫെക്ഷൻസ് എന്ന ജേർണലിൽ മൂന്ന് വിദഗ്ദ്ധർ ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നത് ലോകകപ്പ് വേദി പകർച്ചവ്യാധികൾക്ക് പടരാനുള്ള വേദി കൂടിയായി മാറുവാനുള്ള സാധ്യത ഏറെയാണെന്നാണ്. ഇത് ഖത്തറിനും അയൽ രാജ്യങ്ങൾക്കും വലിയ തോതിൽ നാശം വിതക്കും എന്ന്  ഡബ്ല്യുഎച്ച്ഒയുടെ  Collaborating Centre  ഫോർ ട്രാവലേഴ്‌സ് ഹെൽത്തിലെ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ പട്രീഷ്യ ഷ്ലാഗൻഹോഫും സംഘവും പറഞ്ഞു. ഖത്തറിനോട് ചേർന്ന് കിടക്കുന്ന സൗദി അറേബ്യയിലായിരുന്നു ഒട്ടകപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് ഖത്തറിലേക്കും പടരുകയായിരുന്നു. ലോകകപ്പ് കാണാൻ എത്തിയ ആരാധകരിലൂടെ ഈ മാരക രോഗം അമേരിക്ക ഇന്ത്യ തുടങ്ങി മറ്റു പല   രാജ്യങ്ങളിലേക്കും പടർന്നേക്കാം എന്നാണ് ലോകാരോഗ്യ സംഘടന ഭയക്കുന്നത്.

കഴിഞ്ഞ ഒരു ദശകത്തിൽ ഖത്തറിൽ നിരവധിപേരാണ്, മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം (എം ഇ ആർ എസ്) എന്ന് ഔദ്യോഗിക നാമമുള്ള  ഒട്ടകപ്പനിക്ക് ഇരയായത്. ഈ രോഗം ബാധിക്കുന്ന മൂന്നിൽ ഒരാൾ വീതം മരണമടയും എന്നതാണ് ഒട്ടകപ്പനിയെ കോവിഡിനേക്കാൾ ഭീകരരോഗമാക്കുന്നത്. നാലാഴ്‌ച്ച നീണ്ടുനിൽക്കുന്ന ലോക കപ്പ് മത്സരങ്ങൾക്കിടയിൽ, വ്യാപിക്കാൻ ഇടയുള്ള എട്ട് രോഗങ്ങളിൽ ഒന്നാണ് ഒട്ടകപ്പനി എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും കരുതുന്നു. കോവിഡും, കുരങ്ങുപനിയുമീ പട്ടികയിലുണ്ട്.

2018-ൽ മദ്ധ്യപൂർവ്വ ദേശത്ത് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ അഞ്ച് ബ്രിട്ടീഷുകാരിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പടരാൻ സാധ്യതയുള്ള ഈ രോഗത്തിന്റെ രോഗകാരിയായ വൈറസ് സാധാരണയായി വസിക്കുന്നത് ഒട്ടകങ്ങൾക്ക് ഉള്ളിലാണ്. ഒട്ടകപ്പാൽ കുടിക്കുക, ആവശ്യത്തിനു വേവാത്ത ഒട്ടകയിറച്ചി ഭക്ഷിക്കുക തുടങ്ങിയവയിലൂടെ ഇത് മനുഷ്യരിലേക്ക് പടരും.

കാലാവസ്ഥാ വ്യതിയാനം ലോകമാകെ ചർച്ചയാകുന്ന സാഹചര്യത്തിൽ, അതുമൂലം സംഭവിക്കാൻ ഇടയുള്ള സംഭവങ്ങൾ പ്രതീക്ഷിക്കുന്നതിലും ഭീകരമായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 48,500 വർഷങ്ങൾക്ക് മുൻപ് സൈബീരിയൻ ശൈത്യഭൂമിയിൽ മരവിപ്പിക്കപ്പെട്ട് കിടക്കുന്ന അതിപുരാതനമായ ഒരു വൈറസ് വീണ്ടും സജീവമാകാൻ തുടങ്ങുന്നു എന്നാണ് ഈ ഭയപ്പെടുത്തുന്ന റിപ്പോർട്ടിൽ പറയുന്നത്.

അയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാകാൻ തുടങ്ങുന്ന സൈബീരിയൻ ശൈത്യഭൂമിയിലെ ഏഴിനം വൈറസുകളിൽ ഒന്നാണിത് എന്നും റിപ്പോർട്ടിൽ പറയുന്നു. അതിൽ ഏറ്റവും ചെറുപ്പമായ വൈറസ് മരവിപ്പിക്കപ്പെട്ട വൈറസിന് 27,000 വർഷത്തോളം പഴക്കമുണ്ട്. ഏറ്റവും പ്രായമേറിയ പാൻഡോരവൈറസ് യെഡോമയുടെ പ്രായം 48,500 വയസ്സാണ്. ആഗോളതാപന ഫലമായി മഞ്ഞുപാളികൾ ഉരുകുകയും ഈ വൈറസ് വർദ്ധിച്ച് വീര്യത്തോടെ പുറത്തുവരികയും ചെയ്താൽ മനുഷ്യകുലത്തിന് വൻ ഭീഷണിയാകും നേരിടേണ്ടിവരിക എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

Warning over ‘camel flu’ at World Cup, as expert list MERS among eight disease threats in Qatar







Experts backed by the World Health Organisation (WHO) fear Middle East respiratory syndrome, known as MERS or “camel flu,” could spread during the current tournament in the Middle Eastern country.


FOOTBALL fans at the World Cup in Qatar have been warned over the threat from eight diseases, including the deadly MERS.

MERS is a deadlier cousin of Covid and kills up to a third of everyone who becomes infected.

Disease experts included MERS and one of eight potential “infection risks” would could theoretically crop up while the World Cup is taking place.

Also on the list was Covid and Monkeypox, which were seen as the two most likely threats.

According to a paper written by three academics and published in the journal New Microbes and New Infections, the World Cup “unavoidably poses infectious disease risks”.


Professor Patricia Schlagenhauf, an epidemiologist from the WHO's Collaborating Centre for Travellers' Health, and team said this applied to Qatar as well as neighbouring countries.

MERS was first reported in Saudi Arabia, which borders Qatar, a decade ago.

The experts suggested illnesses could also be exported to other countries, such as Britain, due to the volume of fans who have travelled to Qatar to watch the footballing spectacle.

An estimated 5,000 England and Wales fans are thought to be heading to the Arab state to watch the group stages of the competition.



LEAVE A REPLY

Security code:

COMMENTS

Be the first to comment