visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Asia

Home / News/ Asia
Ayman al zawahiri With Osama bin Laden
Ayman al zawahiri With Osama bin LadenPhoto Credit : Twitter

അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു ; സവാഹിരിക്ക് വിനയായത് കർണാടകയിലെ ബുർഖ വിവാദവും? ആരാണ് അൽ സവാഹിരി ?

By - Siju Kuriyedam Sreekumar -- Tuesday, August 02, 2022 , 03:15 PM
അൽ ഖ്വയ്ദ തലവനും വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിലെ സൂത്രധാരനുമായ അയ്മൻ അൽ സവാഹിരിയെ വധിച്ചു. ഇന്നലെ യു എസ് പ്രസിഡൻറ് ജോ ബൈഡനാണ് വധം സ്ഥിരീകരിച്ചത്. സി ഐ എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത്. ഇതോടെ നീതി നടപ്പായെന്നും യു എസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു.

രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു. ഇങ്ങനെയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചതെന്നാണ് അറിയിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു.

ബാൽക്കണിയിൽ സവാഹിരി; മറ്റാർക്കും അപായമുണ്ടാക്കാതെ വധിച്ച് യുഎസ്

ഒരു കാര്യം ഈ രാത്രി നമ്മൾ വീണ്ടും വ്യക്തമാക്കുന്നു, എത്ര നാൾ നീണ്ടാലും, നിങ്ങൾ എവിടെ ഒളിച്ചാലും, യുഎസ് ജനതയ്ക്ക് നിങ്ങൾ ഒരു ഭീഷണിയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ കണ്ടെത്തും, പുറത്തു കൊണ്ടുവരും’’ – ഭീകര സംഘടനയായ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ച വാർത്ത വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്താവനയിൽ നിറഞ്ഞ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഡ്രോൺ ഉപയോഗിച്ച്, ഒരു പഴുതും നൽകാത്ത ആക്രമണത്തിലൂടെ ലോകത്തിലെ തന്നെ വലിയ ഭീകരന്മാരിൽ ഒരാളെന്നു വിലയിരുത്തപ്പെടുന്ന സവാഹിരിയെ യുഎസ് വധിച്ചത്.

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നതായി ഇതിൽ പങ്കെടുത്ത, പേരുവെളിപ്പെടുത്താത്ത ഒരു ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘സിഎൻബിസി’ റിപ്പോർട്ടു ചെയ്തു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സുരക്ഷിതമായ വീട്ടിൽ സവാഹിരി കുടുംബവുമൊത്തു കഴിയുന്ന വിവരം മാസങ്ങൾക്കു മുൻപ് തന്നെ അമേരിക്കൻ ചാരക്കണ്ണുകൾ കണ്ടെത്തിയിരുന്നു. ‘‘ഈ വീട്ടിലെ ബാൽക്കണിയിൽ സ്ഥിരമായി നിശ്ചിത സമയങ്ങളിൽ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തിൽ നിർണായകമായത്.’’ – ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആക്രമണമുണ്ടാകുമ്പോൾ സവാഹിരിയുടെ കുടുംബാംഗങ്ങൾ വീട്ടിലെ മറ്റു ഭാഗങ്ങളിലായിരുന്നു. ഇവർക്കാർക്കും അപായമുണ്ടായതായോ മറ്റു സാധാരണക്കാർക്ക് ജീവാപായമുണ്ടായതായോ സൂചനകളില്ല – ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

∙ ബൈഡൻ എല്ലാം അറിഞ്ഞു, വിലയിരുത്തി

മാസങ്ങൾ നീണ്ട തയാറെടുപ്പാണ് ആക്രമണത്തിനു മുന്നോടിയായി യുഎസ് നടത്തിയത്. കൃത്യമായ ഇടവേളകളിൽ യുഎസ് ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ആക്രമണത്തിന്റെ ആസൂത്രണം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വിലയിരുത്തിയതായും ജൂലൈ 25നാണ് ആക്രമണത്തിനുളള അന്തിമ ഉത്തരവ് യുഎസ് പ്രസിഡന്റ് നൽകിയതെന്നും ‘സിഎൻഎൻ’ റിപ്പോർട്ടു ചെയ്തു. ആളില്ലാത്ത നിരീക്ഷണ വിമാനത്തിലൂടെ രണ്ട് ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
  2011ൽ ഉസാമ ബിൻ ലാദനെ യുഎസ് വധിച്ചതിനുശേഷം അൽ ഖായിദയുടെ തലപ്പത്ത് എത്തിയ സവാഹിരി കൊല്ലപ്പെട്ടതായി മുൻപ് പലപ്പോഴും റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതിനു പിന്നാലെ വിഡിയോ സന്ദേശങ്ങളുമായി സവാഹിരി വീണ്ടും രംഗത്തുവന്നിരുന്നു. സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണം കൂടാതെ 1998ൽ ടാൻസാനിയയിലും കെനിയയിലും യുഎസ് എംബസികൾ ലക്ഷ്യമാക്കി നടന്ന ബോംബാക്രമണങ്ങളിലും സവാഹിരിക്കു പങ്കുള്ളതായി യുഎസ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.

സവാഹിരിക്ക് വിനയായത് ബുർഖ വിവാദവും?

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പരാമർശിച്ച് ഏപ്രിലിൽ സവാഹിരിയുടേതായി ഒരു വിഡിയോ പുറത്തുവന്നിരുന്നു. സമകാലിക വിഷയത്തെ പരാമർശിച്ച് നടത്തിയ പരാമർശമാണ് സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾക്ക് ഉറപ്പ് നൽകിയതെന്നു സൂചനയുണ്ട്. ഇതിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്കു നീണ്ടത്.

വീടിന്റെ മാതൃക ബൈഡൻ വിലയിരുത്തി

വധിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി സവാഹിരി കാബൂളിൽ താമസിച്ചു വന്ന വീടിന്റെ ചെറുമാതൃകയും വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമി’ൽ നടത്തിയ ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിലയിരുത്തി. സവാഹിരി തന്നെയാണ് കാബൂളിലെ വസതിയിലുള്ളതെന്നു സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ഏപ്രിലിലാണു ബൈഡനു കൈമാറുന്നത്.

സവാഹിരിക്കു പിന്തുണ നൽകുന്ന ശൃംഖല കാബൂളിൽ ഉണ്ടെന്ന തിരിച്ചറിവിനു പിന്നാലെ നടത്തിയ അന്വേഷണങ്ങളാണു ഭാര്യയ്ക്കും മകൾക്കും അവരുടെ കുട്ടികൾക്കും ഒപ്പം സവാഹിരി ഈ വീട്ടിലുണ്ടെന്ന സൂചനകളിലേക്ക് നയിച്ചത്. ഈ വിവരം നിരന്തര അന്വേഷണങ്ങളിലൂടെ യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ഈ വസതിയുടെ രൂപരേഖ തയാറാക്കിയ നടത്തിയ നിരീക്ഷണങ്ങളിലാണു ബാൽക്കണിയിൽ സ്ഥിരം സമയങ്ങളിൽ സവാഹിരി എത്താറുണ്ടെന്ന നിർണായക വിവരം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്.


പഴുതുകളില്ലാത്ത രഹസ്യനീക്കം

യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ നീക്കങ്ങൾ വിവരങ്ങൾ ചോരാതെ നടപ്പാക്കുന്നതിലും മികവുറ്റ ആസൂത്രണമുണ്ടായി. കാബൂളിലെ പ്രാന്തപ്രദേശങ്ങളിലൊന്നിലാണ് സവാഹിരി താമസിച്ചുവന്ന വീടെന്നതായിരുന്നു മറ്റൊരു പ്രതിസന്ധി. ചുറ്റും വീടുകളുള്ളതിനാൽ കഴിയുന്നത്ര ആളപായം കുറച്ചുള്ള നടപടിക്കായിരുന്നു യുഎസ് പ്രസിഡന്റ് പ്രാധാന്യം നൽകിയതെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു.

സവാഹിരി താമസിച്ച വീടിന്റെ രൂപരേഖ നിർണായകമായതും ഈ സാഹചര്യത്തിലാണ്. പ്രസിഡന്റിനു മുന്നിൽ അവതരിപ്പിച്ച റിപ്പോർട്ടുകളിലും പഴുതടച്ച ആസൂത്രണമികവ് ഉറപ്പാക്കാൻ സിഐഎ ഉന്നത കേന്ദ്രങ്ങൾ ശ്രമിച്ചു. മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ വിലയിരുത്തലുകൾ അതാതു സമയങ്ങളിൽ ബൈഡനെ അറിയിക്കുന്നതിലും സിഐഎ ഡയറക്ടർ ബിൽ ബേൺസ്, ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് അവ്റിൽ ഹെയിൻസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിന്നർ, ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് ലിസ് ഷെർവുഡ് റാൻഡൽ തുടങ്ങിയവർ ഉൾപ്പെട്ട ‘നിർണായക സംഘം’ ശ്രദ്ധിച്ചു. ഒടുവിൽ ജൂലൈ ഒന്നിന് വൈറ്റ്‌ഹൗസിലെ സിറ്റുവേഷൻ റൂമിൽ ചേർന്ന നിർണായക വിലയിരുത്തലിലും ഇവർ ഇഴകീറിമുറിച്ച് നീക്കങ്ങൾ പ്രസിഡന്റിനോടു വിശദമാക്കി.

സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ‘യുഎസിലും സൗദിയിലും ആക്രമണങ്ങൾ നടത്തിയ ഭീകര നേതാക്കളിൽ ഒരാളാണു സവാഹിരി. സൗദിക്കാരടക്കം ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയ ആക്രമണങ്ങളുടെ ആസൂത്രകൻ സവാഹിരിയായിരുന്നു’– സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

താലിബാൻ

ആക്രമണമുണ്ടായെന്നത് സ്ഥിരീകരിച്ച താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്, ആക്രമണത്തെ അപലപിക്കുകയും ഇത് ‘രാജ്യാന്തര നിയമങ്ങളുടെ’ ലംഘനമാണെന്നും കുറ്റപ്പെടുത്തി. സവാഹിരിയെ വധിച്ച യുഎസ് നടപടിക്കു പിന്നാലെ അഫ്ഗാനിൽ സവാഹിരിക്ക് താലിബാൻ അഭയം നൽകുകയായിരുന്നോ എന്നതു സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

2020 നവംബറിൽ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നെങ്കിലും 2021ൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ സവാഹിരിയുടെ ഒരു മണിക്കൂർ ദൈർഘ്യമുളള വിഡിയോ പുറത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ 2011 മേയ് രണ്ടിന് യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

കോവിഡിലും ബൈഡന്റെ ചർച്ച

സവാഹിരി താമസിച്ച വീടിന്റെ നിർമാണരീതി, പ്രദേശത്തെ കാലാവസ്ഥ തുടങ്ങിയ വിശദാംശങ്ങൾ പോലും ബൈഡൻ രഹസ്യാന്വേഷണ ഉന്നതസംഘത്തിൽ നിന്ന് ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. സാധാരണക്കാരുടെ മരണം കഴിവതും ഒഴിവാക്കി വേണം സവാഹിരിയെ വധിക്കാനുള്ള നീക്കം നടപ്പാക്കാനെന്നതാണ് ബൈഡൻ പ്രധാനമായും ആവശ്യപ്പെട്ടത്.

ക്യാംപ് ഡേവിഡിലെ ഒഴിവുകാലത്തിനിടയിലും കൃത്യമായ ഇടവേളകളിൽ ‘സവാഹിരി നീക്കങ്ങൾ’ ബൈഡൻ അറിഞ്ഞു. ഓപ്പറേഷനു നേതൃത്വം നൽകിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തി. ജൂലൈ 25 ന് കോവിഡ് ബാധയെത്തുടർന്ന് വൈറ്റ്ഹൗസിൽ വിശ്രമത്തിലായ വേളയിൽ ഈ സംഘത്തിൽ നിന്ന് വിശദമായി വിലയിരുത്തിയ ശേഷമായിരുന്നു ആക്രമണത്തിന് അനുമതി നൽകിയുള്ള അന്തിമ ഉത്തരവ്.


ലാദൻ വേട്ട’യിലും ബൈഡൻ സാക്ഷി

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ആസൂത്രണം നടത്തിയ ‘തലച്ചോറു’കളെ തകർത്ത യുഎസിന്റെ രണ്ട് നിർണായക നീക്കങ്ങളിലും വൈറ്റ്‌ഹൗസിൽ ബൈഡന്റെ സാന്നിധ്യമുണ്ടായെന്നതും മറ്റൊരു പ്രത്യേകത. 2011 ൽ ഉസാമ ബിൻ ലാദനെ വധിക്കുന്നത് സിറ്റുവേഷൻ റൂമിൽ നിന്ന് വീക്ഷിച്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പം വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ ചിത്രം ഏറെ പ്രശസ്തമായിരുന്നു.

അൽഖായിദയിൽ ലാദനു ശേഷം തലപ്പത്തെത്തിയ സവാഹിരിയെ വധിച്ച വിവരം വൈറ്റ്ഹൗസിൽ അറിയിക്കുമ്പോൾ അദ്ദേഹം പ്രസിഡന്റിന്റെ വേഷത്തിലും. യുഎസ് ജനപ്രിയ റേറ്റിങ്ങുകളിൽ അൽപം ഇടിവുണ്ടായ കാലത്താണ് സവാഹരിയുടെ വധം വാർത്തകളിൽ എത്തുന്നത്. ഡ്രോൺ ഉപയോഗിച്ച് പരമാവധി ജീവാപായം ഒഴിവാക്കി സവാഹിരിയെ വധിച്ചത് യുഎസ് ജനതയ്ക്കു ബൈഡനിലുള്ള റേറ്റിങ്ങിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.
 
Ayman al-Zawahiri
Ayman al-ZawahiriPhoto Credit : US President Tweet

Ayman al-Zawahiri
Ayman al-ZawahiriPhoto Credit : US President Tweet

The House of Al Qaeda General Emir Ayman Al-Zawahiri
The House of Al Qaeda General Emir Ayman Al-ZawahiriPhoto Credit : Rage x News

The House of Al Qaeda General Emir Ayman Al-Zawahiri
The House of Al Qaeda General Emir Ayman Al-ZawahiriPhoto Credit : Rage x News

CIA drone strike in Afghanistan to  Ayman Al-Zawahiri's House
CIA drone strike in Afghanistan to Ayman Al-Zawahiri's HousePhoto Credit : Rage x News


Joe Biden says US killed Al Qaeda General Emir Ayman Al-Zawahiri
 



LEAVE A REPLY

Security code:

COMMENTS

Be the first to comment