visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
RSS And Christian flag

ക്രിസ്ത്യൻ നേതാക്കളെ വിശ്വാസത്തിലെടുക്കാൻ ആർഎസ്എസ് ശ്രമം; സംഘപരിവാർ അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിൽ കേരളത്തിലെ ബിജെപി നേതാക്കളെ ഒപ്പം കൂട്ടുന്നില്ല

By - Visum Expresso -- Wednesday, May 04, 2022 , 12:21 PM
തൃശ്ശൂർ: കേരളത്തിൽ സംഘപരിവാറിന്റെ സ്വാധീനം വർധിപ്പിക്കാൻ കേരളത്തിലെ ബിജെപിയെ കൂട്ടാതെ ആർ എസ് എസ് ശ്രമം. ക്രിസ്ത്യൻ സമുദായത്തെ സംഘപരിവാറിനോടും ബിജെപിയോടും ചേർത്ത് നിർത്താനുള്ള ശ്രമങ്ങളാണ് ആർ എസ് എസ് നടത്തുന്നത്. ഇതിന്റെ ഭാ​ഗമായി കേരളത്തിലെത്തിയ ആർ.എസ്.എസിന്റെ അഖിലഭാരതീയ സമ്പർക്ക് പ്രമുഖ് രാംലാൽ ബിഷപ്പുമാരുമായി ചർച്ച നടത്തി. തൃശ്ശൂർ പോട്ട ഡിവൈൻ സെന്ററിൽ രണ്ടുതവണ ക്രൈസ്തവസഭകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായിട്ടായിരുന്നു രാംലാലിന്റെ കൂടിക്കാഴ്ച്ച. എന്നാൽ, ഇത്തരം ചർച്ചകളിൽ കേരളത്തിലെ ബിജെപി നേതാക്കളെ ഒപ്പം കൂട്ടിയില്ലെന്ന് മാത്രമല്ല, സംസ്ഥാന നേതാക്കൾക്ക് പോലും കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ കൈമാറിയിട്ടുമില്ല.

കേന്ദ്രസർക്കാരിനോടും ആർ.എസ്.എസിനോടും ബി.ജെ.പി.യോടുമുള്ള ക്രൈസ്തവരുടെ അകലം കുറയ്ക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. രഹസ്യ കൂടിക്കാഴ്ചയിൽ സഭയുടെ പ്രതിനിധികൾ അവരുടെ ആശങ്കകൾ പങ്കിട്ടെന്നാണ് വിവരം. ക്രൈസ്തവർക്കുനേരേയുള്ള അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും അനാവശ്യ ഭീതി ഒഴിവാക്കി കേന്ദ്രസർക്കാരുമായി മെച്ചപ്പെട്ട ബന്ധവും സൗഹൃദവും ഊട്ടി ഉറപ്പിക്കലുമാണ് ലക്ഷ്യമെന്ന് കൂട്ടായ്മയുടെ മുഖ്യ സംഘാടകനും അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസിന്റെ ട്രസ്റ്റിമാരിൽ ഒരാളുമായ ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു. ക്രൈസ്തവരെ ഉൾപ്പെടുത്തി പാർട്ടിയുണ്ടാക്കുക എന്ന ലക്ഷ്യം ഈ കൂട്ടായ്മയ്ക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികൾ പരിഹരിക്കാനുള്ള സെല്ലിന്റെ ചെയർമാനായി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണനെ നിശ്ചയിച്ചിട്ടുമുണ്ട്.

 ആർ.എസ്.എസ്. നേതൃത്വം ഇത്തരമൊരു നീക്കം നടത്തിയിട്ടും ബി.ജെ.പി.ക്ക് അറിവുണ്ടായിരുന്നില്ല. സംസ്ഥാനത്തുനിന്ന് ആർ.എസ്.എസ്. പ്രതിനിധിയായി ഒരാൾമാത്രമാണ് രാംലാലിനെ അനുഗമിച്ചത്. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തേക്ക് ചോർന്നു പോകരുതെന്നാണ് ധാരണ. കവടിയാർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്, പൂയം തിരുന്നാൾ ഗൗരി പാർവതി ഭായ് എന്നിവരെയും രാംലാൽ സന്ദർശിച്ചു.

ഏപ്രിൽ ആറിനായിരുന്നു പോട്ടയിൽ ആദ്യ യോഗം. ഇതിന് നേതൃത്വം കൊടുത്തത് അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസാണ്. ഈ യോഗത്തിൽ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാരോ സഭാ സെക്രട്ടറിമാരോ വികാരി ജനറൽമാരോ ആണ് പങ്കടുത്തത്. സി.പി. രാധാകൃഷ്ണനാണ് ആർ.എസ്.എസ്. പ്രതിനിധിയായെത്തിയത്. ക്രിസ്തീയ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെ മേധാവികളും പോട്ടയിലെത്തി. ഏപ്രിൽ അവസാനം നടന്ന രണ്ടാമത്തെ യോഗത്തിൽ സഭകളുടെ കാസർകോട് മുതൽ എറണാകുളംവരെയുള്ള പ്രതിനിധികളും പങ്കെടുത്തു.


അതിനിടെ, കഴിഞ്ഞ മാസം അവസാനം കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർള ക്രിസ്ത്യൻ മതനേതാക്കളെ സന്ദർശിച്ചതും സംസ്ഥാനത്തെ ബിജെപി നേതാക്കളെ അറിയിക്കാതെയാണ്. തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെയും ചാലക്കുടി മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രവും സന്ദർശിച്ച ജോൺ ബർള കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്ക ബാവയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

RSS Christian leaders met in  kerala 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment