visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Dileep , Manju Warrier
Dileep , Manju Warrier

ദിലീപിനെ വേട്ടയാടുന്നത് ആവസാനിപ്പിക്കണം; മഞ്ജു വാര്യര്‍ ആ വിവരങ്ങൾ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകള്‍ കണ്ട്’; പിന്നെ എന്ത് പ്രതികാരമെന്ന് രാഹുല്‍ ഈശ്വര്‍

By - Siju Kuriyedam Sreekumar -- Saturday, May 07, 2022 , 05:57 PM
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വേടോടയാടുന്നത് ആവസാനിപ്പിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ ദിലീപിന് എതിരെ പോലീസിന്റെ കയ്യില്‍ തെളിവുകളൊന്നും ഇല്ലെന്നാണ് രാഹുലി​ന്റെ വാദം. ദിലീപിനേയും കാവ്യാ മാധവനേയും കുറിച്ച്‌ മഞ്ജു വാര്യര്‍ ആദ്യം അറിഞ്ഞത് അതിജീവിതയില്‍ നിന്ന് അല്ലെങ്കില്‍ പിന്നെ ദിലീപിന് എന്ത് മോട്ടീവ് ആണ് കേസിലുളളതെന്നാണ് രാഹുൽ ഈശ്വറി​ന്റെ ചോദ്യം. ഒരു മാധ്യമ ചർച്ചയിലാണ് ആദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ :

” കേസന്വേഷണം നീങ്ങുന്നുണ്ട്. പഴയത് പോലെ മാധ്യമ വാര്‍ത്തകളോ മാധ്യമ വിചാരണയോ നടക്കുന്നില്ല എന്ന് മാത്രമേ ഉളളൂ. ഇനി ഏകദേശം 25 ദിവസത്തോളം ഉണ്ട്. അതിനുളളില്‍ പോലീസ് ഒരു ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇനിയും പോലീസ് സമയം ചോദിക്കില്ല എന്നുളള പ്രതീക്ഷയിലാണ് എല്ലാവരും. ദിലീപിനെ നിരന്തരമായി വേട്ടയാടുന്നതിന് ഒരു അവസാനം ഉണ്ടാകണം.

പ്രൊപ്പഗാന്‍ണ്ടയുടെ സ്വഭാവം അനുസരിച്ച്‌ സംസാരിക്കുമ്ബോള്‍ നമുക്ക് പിടിച്ച്‌ നില്‍ക്കാം. പക്ഷേ കോടതിയില്‍ കാര്യങ്ങള്‍ എഴുതിക്കൊടുക്കുമ്ബോള്‍ ശക്തമല്ലെങ്കില്‍ നിലനില്‍ക്കില്ല. അതാണ് ദിലീപ് കേസില്‍ നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച്‌ പോലീസ് ഒരു അജണ്ട മുന്നോട്ട് വെക്കുകയും അതൊന്നും കോടതിയില്‍ നിലനില്‍ക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം, ഈ പറയുന്ന പല കാര്യങ്ങളുടേയും ഗുമ്മ് എഴുതിക്കൊടുക്കുമ്ബോള്‍ നിലനില്‍ക്കില്ല.

എഫ്‌ഐആര്‍ റദ്ദാക്കുന്ന കാര്യത്തില്‍ എത്രയോ തെളിവുകള്‍ കോടതിയില്‍ കൊടുത്തു. ഇതുവരെ ദിലീപിനെതിരെ ശക്തമായ തെളിവുകളൊന്നും കണ്ടെത്തായിട്ടില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ വിധി ന്യായത്തിലുണ്ട്. ദിലീപിന് എതിരായി വന്ന വിധിയിലെ കാര്യമാണിത്. ദിലീപിന് എതിരായ വിധിയില്‍ പോലും കോടതി പറയുന്നത് അദ്ദേഹത്തിനെതിരെ തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ്.

ദിലീപിന്റെ ഫോണില്‍ നിന്ന് നിരവധി ഡാറ്റ ഡിലീറ്റ് ചെയ്തു, ദിലീപ് കേസിനെ സ്വാധീനിക്കുന്നതാണ്, തെളിവ് നശിപ്പിക്കുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ വന്നു. ഇത് ബന്ധമില്ലാത്ത കാര്യമാണ് എന്ന് താന്‍ അന്നേ പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. ദിലീപ് ഇക്കാര്യം കോടതിയില്‍ പറയുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഡാറ്റയാണ് നീക്കം ചെയ്തത് തെളിവുകള്‍ അല്ല.
 
നീക്കം ചെയതത് തെളിവുകള്‍ ആണെന്ന് വാദിച്ച്‌ ജയിക്കേണ്ടത് പോലീസുകാര്‍ ആണ്. തെളിവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് കോടതിയില്‍ വാദിച്ച്‌ ജയിക്കേണ്ടത് പോലീസ് ആണ് ദിലീപ് അല്ല. ദിലീപിന് എതിരെയുളള അജണ്ടയുടെ ഭാഗമായി പലതും പറയുകയാണ്. ഇതൊന്നും നിലനില്‍ക്കില്ല. തനിക്ക് ഒറ്റ പേടിയേ ഉളളൂ. മെയ് 30 ആകുമ്ബോള്‍ പറയും കാവ്യാ മാധവന്റെ ഫോണ്‍ വേണം അതില്‍ 2 ലക്ഷം ഫോട്ടോ ഉണ്ട്, മൂന്ന് മാസം കൂടി വേണം എന്ന്.

അങ്ങനെ ഗണപതി കല്യാണം പോലെ നീട്ടിക്കൊണ്ട് പോകുന്നത് കാണുമ്ബോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകും പോലീസിന്റെ കയ്യില്‍ ഒന്നും ഇല്ലെന്ന്. കാരണം 120 ബി തെളിയിക്കാന്‍ ഏതെങ്കിലും ഒരു ശക്തമായ തെളിവ് മതി. അങ്ങനെ ഒന്നും ഇല്ലാത്തത് കൊണ്ട് പോലീസ് അനുബന്ധമായ മറ്റ് കേസുകളില്‍ കിടന്ന് കളിച്ച്‌ ആസന്നമായ തോല്‍വി പരമാവധി നീട്ടിക്കൊണ്ട് പോകാന്‍ നോക്കുകയാണ്.

ബൈജു പൗലോസ് വീട്ടുകാരെ വെച്ച്‌ ഭീഷണിപ്പെടുത്തിയെന്ന് സായ് ശങ്കര്‍ പറഞ്ഞിട്ട് അതില്‍ അന്വേഷണം ഉണ്ടായോ. ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ വന്നു. മഞ്ജു വാര്യരോട് കാവ്യയുടെ കാര്യം പറഞ്ഞത് അതിജീവിതയല്ല എന്ന്. രണ്ടാമത് പറഞ്ഞതും അതിജീവിതയല്ല. അതോടെ മോട്ടീവ് ഇല്ല എന്നായി. ദിലീപിന്റെ ഫോണിലെ മെസ്സേജുകള്‍ മഞ്ജു വാര്യര്‍ കാണുകയുണ്ടായി. അതിന് ശേഷം മഞ്ജു വാര്യര്‍ അങ്ങോട്ട് ചോദിച്ചപ്പോഴാണ് അതിജീവിത കാര്യങ്ങള്‍ പറഞ്ഞത് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അങ്ങനെ ആണെങ്കില്‍ ദിലീപിന് എന്ത് പ്രതികാരമാണ് ആണ് അതിജീവിതയ്ക്ക് എതിരെ ഉണ്ടാവുക?” .

അതേസമയം നടി അക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിൽ എത്തിൽ നിൽക്കുകയാണ്. പല തരത്തിലുള്ള ട്വിസ്റ്റുകളാണ് കേസി​ന്റെ അവസാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാളികൾ ഒരു ഞെട്ടലോടെയാണ് ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ നോക്കി കാണുന്നതും. ക്രൈംബ്രാഞ്ച് തലപ്പത്ത് അഴിച്ചുപണികളും, അന്വേഷണ ഉദ്യോഗസ്ഥന്മാരുടെസ്ഥലം മാറ്റവും കോടതി രേഖകൾ ചോർന്നു പോയതും അങ്ങനെ പലതും സംഭവിക്കുന്നതിനിടെയാണ് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല തരത്തിലുള്ള അഭിപ്രായങ്ങളുമായി വളരെ പ്രശസ്തരായ ആൾക്കാർ മുന്നോട്ടുവരുന്നത്.

ഇപ്പോൾ ദിലീപിന് വളരെ അശുഭകരമായ ഒരു വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യമുയർത്തി മെയ് എട്ടിന് ഹൈക്കോടതിക്ക് സമീപത്തെ വഞ്ചി സ്ക്വയറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. രാവിലെ 9 മണിമുതൽ വൈകിട്ട് 9 മണി വരെയാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. തുടർന്ന് 5 മണി വരെ ഉപവാസ സമരവും അതിനുശേഷം പൊതുസമ്മേളനവും സംഘടിപ്പിക്കും. പ്രതിഷേധത്തിൽ മാധ്യമ ,സാമൂഹിക ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭിക്കാനും അതിജീവിതയ്ക്കൊപ്പം ഉണ്ടെന്ന് വ്യക്തമാക്കാനും വേണ്ടിയാണ് ഇങ്ങനെ ഒരു കൂട്ടായ്മ നടത്തുന്നത് എന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

 
മാധ്യമ പ്രവർത്തകർ എല്ലാ പാർട്ടികളിലെയും നേതാക്കന്മാർ, റിട്ടേർഡ് ജഡ്ജിമാർ ,മുതിർന്ന അഭിഭാഷകർ , ഡബ്ല്യുസിസിയിലെ ആളുകൾ, സിനിമയിലെ നന്മനിറഞ്ഞ വ്യക്തികൾ എന്നിവരെല്ലാം ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി .പ്രമുഖ നടി ഷബ്നം ആസ്മിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. നടനും ആക്ടിവിസ്റ്റും കൂടിയായ പ്രകാശ് രാജ് , മലയാളസിനിമയിൽ നന്മയുടെ ഭാഗത്ത് നിൽക്കുന്ന വിനയൻ, സംവിധായകൻ അമ്പിളി, നടൻ പ്രേം കുമാർ എന്നിവരും ഈ കൂട്ടായ്മയിൽ പങ്കെടുക്കും. അതിജീവിത വെള്ളിത്തിരയിൽ മാത്രം കണ്ട് പരിചയിച്ച ആളുകളാണ് ഈ സിനിമ പരിപാടിയിക്ക് പിന്നിൽ.

എല്ലാ സ്ത്രീക്ക് നീതി ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ സ്ത്രീകള്ക്കും അതിജീവിതയ്ക്കും നീതി ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് ഈ പരിപാടി എന്ന് ബൈജു കൊട്ടാരക്കര പറയുന്നു.തെന്നിന്ത്യയിലെ വളരെ പ്രശസ്തനായ നടനും സാമൂഹിക പ്രവർത്തകനും അനീതികൾക്കും അക്രമങ്ങൾക്കും എതിരെ തന്റെ തായ് നിലയിൽ എതിർപ്പുകളും അഭിപ്രായങ്ങളും ഒരു മടിയും കൂടാതെ പ്രകടമാക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് പ്രകാശ് രാജ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ തന്റെ തായ നിലപാടുകൾ ഒരു മടിയും കൂടാതെ പ്രകടമാക്കാൻ മുന്നോട്ടുവരുന്ന വ്യക്തികളിലൊരാളാണ് നടൻ പ്രകാശ് രാജ്.

ആശാന്റെ ഈ കടന്നുവരവ് ദിലീപിനെ തെല്ലൊന്നുമല്ല അസ്വസ്ഥൻ ആകാൻ പോകുന്നത്. പ്രകാശ് രാജും ദിലീപും തമ്മിൽ വളരെ നല്ല സുഹൃത്ത് ബന്ധമാണ് ഉണ്ടായിരുന്നത് വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ പാണ്ടിപ്പട എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ദിലീപിന്റെ സൗഹൃദം ആണ് പാണ്ടിപ്പടയിൽ അഭിനയിക്കാൻ പ്രകാശ് രാജിനെ എത്തിച്ചത്. നടി ആക്രമിക്കപ്പെട്ട കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാണ് കൊച്ചിയിൽ നടക്കാൻ പോകുന്ന പൗരത്വ പ്രക്ഷോഭം. ഈ പ്രക്ഷോഭം നടക്കുന്ന പക്ഷം ദിലീപിനു കുറച്ചു വിയർപ്പൊഴുക്കേണ്ടി വരും. ഒരുപാട് സാമൂഹിക പ്രശസ്തരായ വ്യക്തിത്വങ്ങൾ ആണ് പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത്. ഈ പരിപാടിയിൽ നടൻ പ്രകാശ്‌രാജ് കൂടി ചേരുമ്പോൾ ദേശീയശ്രദ്ധ ആകർഷിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല.
 
അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെത്തിയതോ‌ടെ നടി ആക്രമിക്കപ്പെട്ട കേസിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇതിൽ പ്രധാനമായും എടുത്ത് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനായ എ ഡി ജി പി ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയ സംഭവമാണ്. തുടരന്വേഷണം തീരാന്‍ വെറും ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ നിന്നും ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ എംഡിയാക്കി നിയമിക്കുന്നത്.

ഈ സംഭവത്തിലൂടെ കേസിലെ എന്തൊക്കെയോ മറയ്ക്കാന്‍ ആരൊക്കെയോ വൃഗ്രതപ്പെടുന്നുവെന്നുള്ള വളരെ വ്യക്തമായ കാര്യമാണെന്നാണ് ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. യൂട്യൂബ് ചാനലിനോട് പ്രതികരിക്കുന്നതിനിടെയാണ് ഇക്കാര്യ അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൈംബ്രാഞ്ച് ഓഫീസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വളരെ രഹസ്യമായ ഒരു യോഗം നടന്നിരുന്നു. പക്ഷെ ആ രഹസ്യയോഗം പോലും പലയാളുകള്‍ക്കും അസ്വസ്ഥ ഉളവാക്കുന്ന രീതിയിലായിരുന്നു.

ഇനി ഒരു കാരണവശാലും ദിലീപിന്റെ വക്കീലന്‍മാരിലേക്ക് അന്വേഷണം പോവേണ്ടതില്ലെന്ന നിലപാട് ആ യോഗത്തില്‍ എടുത്തുവെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചതെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. രാമന്‍പിള്ളയിലേക്കോ ഫിലിപ്പിലേക്കോ ഒന്നും ഈ അന്വേഷണം ഇനി നീളരുത്. അത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അത് വലിയ ബുദ്ധിമുട്ടാണ്. വടകരയിലെ എം എല്‍ എ കെകെ രമ പറഞ്ഞത് പോലെ ടിപി കേസിലേയും മറ്റ് പല കേസുകളുടേയും ഒരു കലവറയാണ് രാമന്‍പിള്ള.

അപ്പോള്‍ ഈ കേസിനകത്ത് അദ്ദേഹത്തെ പ്രതിയാക്കുകയോ, അന്വേഷണം ആ വഴിക്ക് നീളുകയോ ചെയ്താല്‍ രാമന്‍പിള്ള വെറുതെ ഇരിക്കില്ല. അത് ഒരുപാട് പേര്‍ക്ക് നോവുണ്ടാക്കും. അതുകൊണ്ട് തന്നെ രാമന്‍പിള്ളയുടെ നേര്‍ക്കൊന്നും ഈ അന്വേഷണം നീളില്ല. വളരെ വ്യക്തമായി ഈ അന്വേഷണം മുന്നോട്ട് കൊണ്ടുപോയ എ ഡി ജി പി ശ്രീജിത്തിനെ ആ പദവിയില്‍ നിന്നും നീക്കി. അതിനും വ്യക്തമായ കാരണമുണ്ട്. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചാര്‍ജെടുക്കുന്നതിനും ഒരാഴ്ച മുമ്പ്, അതായത് വെറും പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഫിലിപ്പ് എന്ന് പറയുന്ന അഭിഭാഷകന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഒരു പരാതി നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു ഫിലിപ്പ് നൽകിയ പരാതി. ഈ നാടകങ്ങളൊക്കെ കാണുമ്പോഴെ അറിയാമായിരുന്നു ഇത് എവിടെ ചെന്ന് അവസാനിക്കും എന്നുള്ളതെന്നും ബൈജുകൊട്ടാരക്കതര അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ വളരെ തന്ത്രപ്രധാനമായ മറ്റൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫോര്‍വേര്‍ഡ് നോട്ടുകളൊന്നും കൊടുക്കേണ്ടതില്ലെന്നതാണ് അത്. ഇത്രയും നീചമായ ഒരു പ്രവര്‍ത്തി ചെയ്തിട്ടുണ്ടും അതിനെക്കുറിച്ച്‌ അന്വേഷണം വേണ്ടെന്നാണ് പറയുന്നത്. വിചാരണക്കോടതിയില്‍ നിന്നും പ്രതിയുടെ കയ്യിലേക്ക് എങ്ങനെ രേഖകള്‍ വന്നു എന്നുള്ളതിനെക്കുറിച്ചും ആര്‍ക്കും അറിയേണ്ട. ആരും ഇതിനെക്കുറിച്ച്‌ അന്വേഷിക്കേണ്ട.

ഏതായാലും പുതിയ എ ഡി ജി പി വന്നതോടെ ഉദ്യോഗസ്ഥരുടെ കൈകള്‍ക്ക് ചങ്ങലിയിട്ടത് പോലെയായി എന്നാണ് അറിയാന്‍ കഴിയുന്നത്. മുകളില്‍ നിന്നുള്ള പ്രഷര്‍ അത്രക്കാണെന്ന് പറയുന്നു. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്. നമ്മുടെ നാട്ടില്‍ നിയമവും ഭരണവും കോടികളുമൊക്കെ കയ്യിലുണ്ടെങ്കില്‍ ക്വട്ടേഷന്‍ കൊടുത്ത് ആര്‍ക്ക് ആരേയും റേപ്പ് ചെയ്യിക്കാം. ആര്‍ക്കും ആരേയും എന്തും ചെയ്യാം എന്നുള്ള അവസ്ഥയാണെങ്കില്‍ ഈ നാട്ടില്‍ നമുക്കൊക്കെ ഉള്ള സ്ഥാനം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ഇങ്ങനെയൊക്കെയാണ് പോക്കെങ്കില്‍ ഈ ഉദ്യോഗസ്ഥ മേലാളന്‍മാര്‍ക്ക് കാലം മാപ്പ് തരില്ല. ജനം മുഴുവന്‍ അറിയുന്ന, അതിജീവിതയോടൊപ്പം ലക്ഷക്കണക്കിന് ആളുകള്‍ നില്‍ക്കുന്ന ഈ കേസില്‍ എന്തെങ്കിലും തിരിമറികള്‍ ആരുടേയെങ്കിലും ലാഭാത്തിന് വേണ്ടി നടത്തിയാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ ഒരു മാഡത്തിന്റെ പേര് ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. എന്നാൽ ആ മാഡം ആരാണെന്നത് ആർക്കും ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. എന്നാൽ മറഞ്ഞിരിക്കുന്ന ആ മാഡം കാവ്യാമാധവൻ ആണെന്നുള്ള സരീതിയിലും പല വാർത്തകളും പുറത്ത് വരുന്ന വരുന്നുണ്ട്. ഇനി ഈ മാഡം കാവ്യയുടെ അമ്മ ശ്യാമളയാണെന്നും വാദങ്ങളുയരുന്നുണ്ട്.

കാവ്യയുടെ അമ്മയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സംവിധായകനായ ബൈജു കൊട്ടാരക്കര കാവ്യയുടെ അമ്മയായ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ജയറാം, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ ഇന്ന് കാവ്യയെ ഒഴിവാക്കിയതിന് ശ്യാമള ജയറാമിന്റെ രണ്ട് കാലും തല്ലിയൊടിക്കാൻ കൊട്ടേഷൻ നൽകുമെന്നും പറഞ്ഞതായി ബൈജു കൊട്ടാരക്കര പറഞ്ഞു.

കാവ്യയുടെ ലക്ഷ്യയുമായി ശ്യാമള മാധവനായിരുന്നു പ്രവർത്തിച്ചിരുന്നത്. കാവ്യയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം എങ്കിലും അത് നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ലഷ്യയിൽ എത്തിച്ചത് ജീവനക്കാരായിരുന്ന സാഗർ വിൻസെൻറ് കൈയിൽ ആയിരുന്നു. പിന്നീട് സാഗർ പിരിഞ്ഞുപോയപ്പോൾ ആദ്യം ദിലീപിനെതിരായി മൊഴി നൽകി. എന്നാൽ പിന്നീട് ഇയാൾ കോടതിയിൽ മൊഴി മാറ്റി. മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽനിന്ന് ജയറാമാണ് കാവ്യാമാധവനെ മാറ്റിയത് എന്ന് ശ്യാമള പറഞ്ഞിരുന്നു.

തുടർന്നാണ് ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാൻ വേണ്ട കൊട്ടേഷൻ നൽകാൻ ഇവർ തയ്യാറായത് എന്ന് ബൈജു കൊട്ടാരക്കര പറയുന്നത്. കാവ്യ മാധവൻറെ അമ്മയായ ശ്യാമളയാണ് മഞ്ജുവാര്യരോട് ആദ്യം ദിലീപിന്റെയും കാവ്യയുടെയും ബന്ധത്തെക്കുറിച്ച് പറഞ്ഞതും . തൻറെ മകളുടെ ജീവിതത്തിൽ നിന്ന് മഞ്ജു മാറി നിൽക്കണമെന്ന് അപേക്ഷിച്ച്തും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ഉയർന്നുവന്ന മാഡം ശ്യാമള മാധവൻ ആണ് എന്ന് ആദ്യം തന്നെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സംശയമുണ്ടായിരുന്നു. പിന്നീട് അത് പലരിലേക്കും വഴിതെളിച്ചു.

ഒരു നിർമ്മാതാവിന്റെ ഭാര്യ ആണ് മാഡം എന്നും പറഞ്ഞു. എന്നാൽ പിന്നീട് വാർത്തകൾ സവന്നിരുന്നത് കാവ്യമാധവൻ തന്നെയാണ് മാഡം എന്നുള്ള രീതിയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ ദിലീപിനെതിരെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബൈജു കൊട്ടാരക്കര .ഇപ്പോൾ ബൈജു കൊട്ടാരക്കര ആണ് നടൻ ജയറാമിന്റെ കാലും തല്ലിയൊടിക്കാൻ ശ്യാമള മാധവൻ കൊട്ടേഷൻ നൽകാൻ ഇരുന്നു എന്ന് പറഞ്ഞു രംഗത്തെത്തിയത്.

അതേസമയം എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസിലെ പ്രതികൾ രക്ഷപെടാൻ കാരണം ആകുമെന്നും ഹർജിക്കാർ പറയുന്നു. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു. സ്ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ ഉണ്ട്. സംവിധായകൻ ബൈജു കൊട്ടാരക്കര ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് സങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.

നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധകന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിതച്ചായിരുന്നു വന്നത്. എന്നാൽ വിസ്താര ഘട്ടത്തിൽ സാഗ‍ർ ഇക്കാര്യം മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്‍റെ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്‍റെ വിസ്താരം പുനരാരംഭിക്കുന്പോൾ ഈ തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിന്‍റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.

Rahul Ishwar on Dileep manju warrier case 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment