visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
P A Muhammed riyas ,  K Muraleedharan
P A Muhammed riyas , K MuraleedharanPhoto Credit : SMP

റിയാസിനെതിരെ പരിഹാസവുമായി കെ മുരളീധരൻ ; യു.ഡി.എഫ് കാലത്ത് പാലം തകർന്നാൽ ഉത്തരവാദി മന്ത്രിയും എൽ.ഡി.എഫ് കാലത്ത് തകർന്നാൽ ജാക്കിയും

By - Siju Kuriyedam Sreekumar -- Wednesday, May 25, 2022 , 02:10 PM
കൊച്ചി: യു.ഡി.എഫ് കാലത്ത് പാലം തകർന്നാൽ മന്ത്രിയും എൽ.ഡി.എഫ് കാലത്ത് തകർന്നാൽ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്ന് കെ മുരളീധരൻ എംപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് തകർന്നിരുന്നതെങ്കിൽ അത് പഞ്ചവടിപ്പാലമായി മാറുമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പരാമർശം പിൻവലിച്ചിട്ടും കേസ് എടുത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചത്. സമാനരീതിയിൽ അധിക്ഷേപം നടത്തിയ എം.വി. ജയരാജനെതിരേ കേസില്ല. തൃക്കാക്കരയിൽ വികസനം ചർച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്. വികസനം ചർച്ച ചെയ്താൽ സി.പി.എമ്മിന്റെ പൊള്ളത്തരം പുറത്തുവരും. കെ-റെയിൽ നടപ്പാക്കുമെന്ന് പറയുമ്പോൾ കെ.എസ്.ആർടി.സി. പൂട്ടലിന്റെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാർ ജാതിതിരിച്ച് വോട്ട് ചോദിക്കുന്നത് കേരളത്തിൽ ആദ്യമാണ്. ഭ്രാന്ത് പിടിച്ച പോലെയാണ് പല എൽ.ഡി.എഫ്. നേതാക്കളുടെയും പെരുമാറ്റം. നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു ഘട്ടത്തിലും യു.ഡി.എഫ്. ഇടപെട്ടിട്ടില്ല. അതിജീവിത പരാതി പറഞ്ഞപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നാണ് എൽ.ഡി.എഫ്. പറയുന്നത്. സർക്കാരിനെ 31-ന് ജനം തൃക്കാക്കരയിൽ ജനകീയ കോടതിയിൽ വിചാരണ ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.

K Muraleedharan against kulimad bridge and LDF

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment