visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Elanthoor human sacrifice case  Bhagaval singh FB Post
Elanthoor human sacrifice case Bhagaval singh FB PostPhoto Credit : Bhagaval singh FB Post

തിരുവല്ലയിൽ നരബലി നടത്തിയത് കട്ടസഖാവ് ഭഗവൽ സിങ് ; സിപിഎം പ്രതിസന്ധിയിൽ ; പതിവുപോലെ മുൻകാലാടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തു എന്ന് പറയാം എന്ന് സോഷ്യൽ മീഡിയ

By - Siju Kuriyedath Sreekumar -- Tuesday, October 11, 2022 , 04:43 PM
കേരളത്തിലെ നരബലിയുടെ ഞെട്ടലിലാണ് മലയാളികൾ. സംഭവത്തിൽ പിടിയിലായ തിരുവല്ല സ്വദേശി ഭഗവൽ സിംഗ് ഒരു വെെദ്യൻ കൂടിയാണ്. ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ ഹെെക്കു കവിതകൾ രചിച്ചിരുന്നു ഫേസ്ബുക്കിലൂടെ ഹെെക്കു കവിതകൾ പ്രകാശനം ചെയ്യുകയും നിരവധി പേർ അതിനു കമൻ്റുകളുമായി എത്തുകയും ചെയ്തിരുന്നു. വെെദ്യൻ്റെ ഫേസ്ബുക്കിൽ ദേശാഭിമാനി പത്രവും ആറന്മുള എംഎൽഎ വീണാ ജോർജും ഇടംപിടിച്ചിട്ടുണ്ട്. ഇടത്തിനോട് താല്പര്യം പുലർത്തിയുള്ള പോസ്റ്റുകൾ ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇലവന്തൂരിലെ സിപിഎം പ്രവർത്തകനാണെന്നും  വാർത്തകൾ പ്രചരിക്കുന്നുണ്ട്. നരബലി ഉത്തരപ്രദേശിൽ അല്ലാത്തതിനാൽ കേരളത്തിലെ സാംസ്ക്കാരിക നായകന്മാരും മറ്റു നേതാക്കൾക്കും ഇപ്പോൾ മിണ്ടാട്ടം ഇല്ല . നമ്പർ ഒന്നു കേരളത്തിൽ അതും സഖാവ് തന്നെ ആണ് ഇതിന്റെ പിന്നിൽ എന്നത് കൊണ്ട് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ ആയി. 

ആറന്മുള പൊലീസ് സ്റ്റേഷനതിർത്തിയിലെ ഇലന്തൂരിൽ വർഷങ്ങളായി ഇയാൾ വീട്ടിൽ തിരുമ്മുചികിത്സ നടത്തിയിരുന്നു. ഏത് രാത്രിയിലും ചികിത്സയ്ക്കായി വൈദ്യരെ സമീപിക്കാമായിരുന്നു. എത്തുന്ന രോഗികളെ ഒരിക്കലും അയാൾ നിരാശനാക്കി വിട്ടിരുന്നില്ല. പലപ്പോഴും രാത്രിയിൽപ്പോലും ദൂരെദിക്കിൽ നിന്ന് രോഗികളെയുംകൊണ്ട് വാഹനങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരു സംശയവും തോന്നിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടുമണിയോടെ പൊലീസ് ഭഗവന്ത് സിംഗിനെയും ഭാര്യ ലൈലയെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് നാട്ടുകാർക്ക് മനസിലായത്. എന്നാൽ ഇരുവരും അരുകൊല നടത്തിയതാണെന്ന് നാട്ടുകാർക്ക് മനസിലായത് ഇന്ന് രാവിലെയോടെയാണ്. വിവരമറിഞ്ഞ് വൈദ്യർ ചികിത്സിച്ചിരുന്ന രോഗികളിൽ പലരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുന്നതിനു വേണ്ടിയാണ് രണ്ട് സ്ത്രീകളെ ദമ്പതികൾ ബലി നൽകിയത്. എറണാകുളം സ്വദേശികളായ രണ്ടു സ്ത്രീകളെയാണ് തിരുവല്ല സ്വദേശികളായ ദമ്പതികൾ ബലി നൽകിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീകളെ ഏജൻ്റ് ബലി നൽകുവാനായി ദമ്പതിമാരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇരുവരെയും തലയറുത്താണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മറവ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.

കുടുംബത്തിന് ഐശ്വര്യമുണ്ടാകുന്ന പൂജ എന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് ഭ​ഗവൽ സിം​ഗും ഭാര്യ ലൈലയുമായി ഷിഹാബ് ബന്ധപ്പെടുന്നത്. അതിന് ശേഷം നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് ഇവരെ വിശ്വസിപ്പിച്ചത്. അതിനനുസരിച്ചാണ് ഷിഹാബ് ആദ്യ സ്ത്രീയായ റോസ്ലിൻ എന്ന സ്ത്രീയെ എത്തിക്കുന്നത്. കട്ടിലിൽ കെട്ടിയിട്ട സ്ത്രീയുടെ തലയിൽ ആദ്യം ചുറ്റിക കൊണ്ട് തലക്കടിച്ചത് ഭ​ഗവൽ സിം​ഗാണ്. അതിന് മുമ്പ് സിദ്ധൻ ( ഷിഹാബ് ) ഭ​ഗവൽ സിംഗിന്റെ  മുന്നിൽ വെച്ച് തന്നെ ഭാര്യാ   ലൈലയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടിരുന്നു. അങ്ങനെ ചെയ്താൽ ഐശ്വര്യം കൂടും എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

ലൈം​ഗിക ബന്ധത്തിന് ശേഷമാണ് ലൈല കത്തികൊണ്ട് സ്ത്രീയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ അടക്കം മുറിവുകളുണ്ടാക്കി രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചത്. ഇതിന് ശേഷം മൃതശരീരം കൊത്തിനുറുക്കി മറവ് ചെയ്യുകയായിരുന്നു. ആദ്യനരബലിക്ക് ശേഷവും ഫലം കാണാതെ വന്നതോടെയാണ് ദമ്പതികൾ വീണ്ടും സിദ്ധനെ സമീപിച്ചത്. ശാപമുണ്ടെന്നും അത് മാറാൻ മറ്റൊരു നരബലി കൂടി വേണമെന്നും പറഞ്ഞാണ് പദ്മയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തുന്നത്.ഭഗവന്ത് സിംഗിനെ ഇന്നലെ രാത്രിയാണ് അറസ്റ്റു ചെയ്തത്. പെണ്ണുകേസെന്ന സൂചനയാണ് നാട്ടുകാർക്ക് പൊലീസ് നൽകിയത്. തിരുമൽ വിദഗ്ധനാണ് ഇയാൾ. ഇലന്തൂരുകാരൻ തന്നെയാണ് ഭഗവന്ത്.

തിരുവല്ലയിലെ ദമ്പതികൾക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ടതിൽ ഒരാൾ ലോട്ടറി വിൽപ്പന നടത്തിയിരുന്ന പൊന്നുരുളി സ്വദേശിനി പത്മയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇവരെ പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി തലയറുത്ത് കൊല്ലുകയായിരുന്നു. അതിനുശേഷം മൃതദേഹം പല കഷണങ്ങളാക്കി മാറ്റി. ഇവർക്ക് അമ്പതിനടുത്ത് പ്രായമുണ്ടാകുമെന്നാണ് അറിയുന്നത്. അതേസമയം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അതേസമയം ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആർടിഒയും അടങ്ങുന്ന സംഘം തിരുവല്ലയിൽ ക്യാമ്പ് ചെയ്യുകയാണ്. ബലി നൽകപ്പെട്ടവരിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഭഗവന്ദ്, ലെെല ദമ്പതിമാരാണ് സ്ത്രീകളെ ബലി നൽകിയത്. കാലടി കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് നരബലിക്ക് ഇരയായത്. സ്ത്രീകളെ ദമ്പതിമാർക്ക് എത്തിച്ചു നൽകിയ ഏജൻറ് ഷിഹാബ് റഷീദ് പോലീസ് പിടിയിൽ ആയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഏജൻ്റ് ഫേസ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും തുടർന്ന് ദമ്പതിമാരുടെ അടുക്കൽ എത്തിക്കുകയും ആയിരുന്നു. സ്ത്രീ എന്ന നിലയിലാണ് ഏജൻ്റ് നരബലിക്ക് ഇരയായ സ്ത്രീകളെ പരിചയപ്പെട്ടതെന്നാണ് സൂചനകൾ.

ലോട്ടറി വിൽപ്പനക്കാരിയായ പത്മത്തെ സെപ്തംബർ 27നാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുൻപും പ്രദേശത്ത് സമാനമായ മിസിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് ബലി നൽകിയ ദമ്പതിമാരിലെ ഭർത്താവായ വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സിദ്ധനെ പ്രീതിപ്പെടുത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്നും, ഇതിനായി നരബലി നടത്തണമെന്നും വൈദ്യനെ ഏജൻ്റ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

ജനസമ്മതനായ തിരുമലുകാരനായിരുന്നു ഭഗവന്തെന്നാണ് നാട്ടുകാർ പറയുന്നത്. ഭാര്യയെ കുറിച്ച് മറ്റൊന്നും ആർക്കും അറിയില്ല. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയിൽ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബർ 26 മുതൽ കാണാതായിരുന്നു. ഈ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങൾ കണ്ടെത്തിയത്. ആറന്മുള ഇലന്തൂരിലെ ദമ്പതിമാർക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്.

കാലടി സ്വദേശിയായ റോസ്ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് ആറന്മുളയിലേക്ക് എത്തിക്കുകയായിരുന്നു. സെപ്റ്റംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.

ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് ഇവർ എന്നാണ് സംശയം. ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവന്ത് എന്ന് പൊലീസ് പറയുന്നു. നാട്ടുകാർ പോലും അറിയാതെയായിരുന്നു ഇതെല്ലാം നടന്നത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്റ്റംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

പെരുമ്പാവൂർ സ്വദേശിയായ ഏജന്റ്  ഷിഹാബായിരുന്നു  ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫേസ്‌ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങൾ പറഞ്ഞ് എത്തിച്ചത്. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസ്ലിൻ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്.

49 വയസുള്ള ഇവർ മറ്റൂരിൽ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകൾ പരാതി നൽകിയിരുന്നു. എന്നാൽ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാൽ റോസ്ലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്ലിനും സമാനമായ നിലയിൽ കൊല്ലപ്പെട്ടതായി വ്യക്തമായത്. 

Elanthoor bhagaval singh and laila arrested for padma and rosly human sacrifice case
Elanthoor bhagaval singh and laila arrested for padma and rosly human sacrifice casePhoto Credit : Siju Kuriyedath Sreekumar

Elanthoor bhagaval singh and laila arrested for padma and rosly human sacrifice case
Elanthoor bhagaval singh and laila arrested for padma and rosly human sacrifice casePhoto Credit : Siju Kuriyedath Sreekumar




Elanthoor human sacrifice case  Bhagaval singh is CPM Comrade , CPM in crisis

It is alleged that the main suspect in the human sacrifice that shocked the people of Ilantoor is a local CPM leader. It is reported that Agent Shihab, a native of Perumbavoor, was the main mastermind of this.

Elanthoor bhagaval singh and laila arrested for padma and rosly human sacrifice case, Shihab is main mastermind 

Ilanthoor bhagaval singh laila updates  

 



LEAVE A REPLY

Security code:

COMMENTS

Be the first to comment