visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Elanthoor bhagaval singh and laila arrested for padma and rosly human sacrifice case
Elanthoor bhagaval singh and laila arrested for padma and rosly human sacrifice casePhoto Credit : Siju Kuriyedath Sreekumar

നരബലി കേസിൽ സഖാവ് ഭ​ഗവൽ സിങ്ങിനെ മാപ്പുസാക്ഷി ആക്കി കുറ്റവിമുക്തനാക്കാൻ ശ്രമം

By - Siju Kuriyedath Sreekumar -- Thursday, October 20, 2022 , 04:37 PM
കൊച്ചി: ഇലന്തൂരിലെ നരബലിയിൽ അറസ്റ്റിലായ മൂന്ന് പ്രതികളിൽ ഒരാൾക്ക് ശിക്ഷലഭിക്കാതെ പുറത്തിറങ്ങിയേക്കും എന്ന് ഏറെ കുറെ ഉറപ്പായി . അങ്ങനെയെങ്കിൽ അത് ആര് എന്നതായിരുന്നു പലരുടെയും സംശയം . കേരളത്തിലെ നിയമ വിദ​ഗ്ധരും പൊലീസും ഇപ്പോൾ ഒരുപോലെ ചർച്ച ചെയ്യുന്ന വിഷയമാണിത്. കേരളത്തിൽ സമാനതകളില്ലാത്ത ക്രൂരകൃത്യം ചെയ്ത മൂന്ന് പ്രതികളിൽ ഒരാളെ മാപ്പുസാക്ഷിയാക്കാനാണ് ഇപ്പോൾ പോലീസിന്റെ  നീക്കം എന്ന്ന അറിയാൻ കഴിഞ്ഞു. അത് മറ്റാരുമല്ല സഖാവ് ഭ​ഗവൽ സിങ്ങിനു തന്നെ ആണ് ആ നറുക്കു വീഴുക എന്ന് ഏറെ കുറെ തിരുമാനമിട്ടുണ്ട് .

കൊലപാതകത്തിനു ദൃക്‌സാക്ഷികളില്ലാത്തതിനാലാണ് പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കേണ്ടിവരുന്നത്. അങ്ങനെയെങ്കിൽ മാപ്പുസാക്ഷിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ഭഗവൽ സിങ്ങിനാണ്. അതേസമയം ഈ നീക്കത്തിൽ ചില പ്രതിസന്ധികളും ഉടലെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ ആദ്യാവസാനം പങ്കെടുത്തയാളെ മാപ്പുസാക്ഷിയാക്കുക എളുപ്പമല്ലെന്നുള്ളതാണ് അതിൽ പ്രധാനം. എന്നാൽ, കുറ്റസമ്മതമൊഴി മജിസ്‌ട്രേറ്റിന്‌ മുന്നിൽ രേഖപ്പെടുത്തിയാൽ മാപ്പുസാക്ഷിയാക്കാൻ പഴുതുണ്ടെന്നാണ് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിലാണ് പൊലീസ് പ്രതീക്ഷ വയ്ക്കുന്നതും.

ക്രൂരമായ കൊലപാതകങ്ങൾക്ക് മുൻകെെയെടുത്തത് മുഖ്യപ്രതി മുഹമ്മദ്‌ ഷാഫിയും ഭഗവൽ സിങ്ങിൻ്റെ ഭാര്യ ലൈലയുമാണെന്നുള്ളതാണ് നിലവിൽ പുറത്തു വന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഇവർ കൊലപാതകവിവരം പുറത്താകുമെന്നു ഭയന്ന്‌ ഭഗവൽ സിങ്ങിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും ലൈല പൊലീസിനു മൊഴി നൽകിയിരുന്നു. ഈ വിവരമറിഞ്ഞ് ഭഗവൽ സിങ് അസ്വസ്ഥനായെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിൽ പൊലീസിനെ സഹായിക്കുന്ന പ്രധാന വിവരങ്ങൾ ഭഗവൽ സിങ് തുറന്നു പറയാനാണ് സാധ്യതയെന്നും കരുതുന്നു.

പൊലീസിനെ സഹായിക്കുന്ന പ്രധാന വിവരങ്ങൾ ഭഗവൽ സിങ് തുറന്നു പറഞ്ഞാൽ മറ്റു കാര്യങ്ങൾ പൊലീസിന് എളുപ്പമായി മാറും. പിന്നെ മജിസ്‌ട്രേറ്റിനു മുന്നിൽ ഇയാളെ ഹാജരാക്കി 164 പ്രകാരം കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയാൽ ഭഗവൽ സിങ്ങിനെ മാപ്പുസാക്ഷിയാക്കാൻ പോലീസിനു സാധിക്കും. ഭഗവൽ സിങ് മാപ്പുസാക്ഷിയായാൽ മാത്രമേ പ്രതികൾക്കു കടുത്തശിക്ഷ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല ഇലന്തൂർ നരബലി കൂട്ടക്കൊല കേസ്‌ കോടതിയിലെത്തുമ്പോൾ മറ്റൊരു പ്രശ്നവും ഉടലെടുക്കും. ഇന്ത്യൻ ശിക്ഷാനിയമ(ഐപിസി)ത്തിൽ നരബലിക്കു വകുപ്പോ ശിക്ഷയോ ഇല്ലെന്നുള്ളതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കൊലപാതകം (വകുപ്പ്‌ 302) എന്നുള്ളതു മാത്രമേ ചുമത്താൻ സാധിക്കുകയുള്ളു. അതേസമയം കുറ്റകൃത്യത്തിൻ്റെ രീതി എന്താണെന്ന ചോദ്യത്തിന് നരബലിയെന്നു രേഖപ്പെടുത്താമെന്നുള്ളത് മാത്രമാണ് മെച്ചം.

ഇലന്തൂർ ഇരട്ടക്കൊല കേസിൽ കൊലപാതകത്തിനു പുറമേ, ക്രിമിനൽ ഗൂഢാലോചന(120 ബി)യും ചുമത്തിയിട്ടുണ്ട്‌. തുടരെ രണ്ട്‌ കൊലപാതകങ്ങൾ നടന്നതിനാൽ പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനും മറ്റ്‌ ശാസ്‌ത്രീയതെളിവുകളും നിരത്തിയാകും പ്രോസിക്യൂഷൻ പ്രതികൾക്ക് എതിരെ രംഗത്തെത്തുന്നത്. ഈ വാദങ്ങളിലൂടെ സംഭവത്തിലെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാമെന്നാണ് നിയമവിദഗ്‌ധർ കരുതുന്നതും.

Human sacrifice case one accused can become pardon witness


 



LEAVE A REPLY

Security code:

COMMENTS

Be the first to comment