visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Punjab

Home / News/ Punjab
Punjab chief minister Bhagwant Mann At  Germany
Punjab chief minister Bhagwant Mann At GermanyPhoto Credit : Twitter/@BhagwantMann

FACT Check എ എ പി യുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു ? എ എ പി തന്നെ ഉണ്ടാക്കിയ വ്യാജ പ്രചരണമാണോ ? സത്യാവസ്ഥ എന്താണ് ?

By - Siju Kuriyedam Sreekumar -- Monday, September 19, 2022 , 09:40 PM
അമിതമായി മദ്യപിച്ച  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഫ്രാങ്ക്ഫർട്ടിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനത്തിൽനിന്ന്  ഇറക്കിവിട്ട നടപടിയിൽ രാഷ്ട്രീയ വിവാദം .
 മാനിനെതിരെ ഞെട്ടിക്കുന്ന അവകാശവാദവുമായി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ ആണ് രംഗത്ത് വന്നിരിക്കുന്നത് . തെളിവായി പല മാധ്യമങ്ങളുടെയും സ്ക്രീന്ഷോട് കൊടുത്തിട്ടുണ്ട്  . ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഇറക്കി വിട്ടതായി സുഖ്ബീര്‍ ബാദല്‍ അവകാശപ്പെടുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നില്‍ക്കാന്‍ പോലും കഴിയാത്ത വിധം മദ്യപിച്ചതിനാലാണ് വിമാനക്കമ്പനി ഈ നടപടി സ്വീകരിച്ചതെന്ന് സുഖ്ബീര്‍ പറയുന്നു. വാര്‍ത്താ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ബാദല്‍ ഈ അവകാശവാദം ഉന്നയിച്ചത്. മാൻ പഞ്ചാബികൾക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിച്ചു. അതേസമയം, ഭഗവന്ത് മാനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. 

ഭഗവന്ത് മാന്‍ അടുത്തിടെ ജര്‍മ്മനിയില്‍ പോയിരുന്നു. മാൻ മദ്യപിച്ചിരുന്നുവെന്നും ഇതുകാരണമാണ് വിമാനം നാലു മണിക്കൂർ വൈകിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ‘‘നടക്കാൻപോലും കഴിയാത്ത തരത്തിൽ അമിതമായി മദ്യം കഴിച്ചതിനാലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതായി സുഖ്ബീര്‍ ബാദല്‍ ട്വീറ്റ് ചെയ്തു. അതാണ് നാലു മണിക്കൂർ വിമാനം വൈകാൻ കാരണം. എഎപിയുടെ ദേശീയ കൺവെൻഷനിൽ മാനിന് പങ്കെടുക്കാൻ പറ്റിയില്ല. പുറത്തുവന്ന റിപ്പോർട്ടുകൾ ലോകത്താകമാനം പഞ്ചാബികളെ നാണംകെടുത്തുന്നതാണ്’’ – അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ ട്വീറ്റ് ചെയ്തു. ‘‘മുഖ്യമന്ത്രി ഉൾപ്പെട്ടതിനാൽ പഞ്ചാബ് സർക്കാർ ഈ സംഭവത്തിൽ മൗനം പാലിക്കുകയാണ്. വിഷയത്തിൽ അരവിന്ദ് കേജ്‍രിവാൾ സത്യം പുറത്തുവിടണം. പഞ്ചാബികളെയും രാജ്യത്തിന്റെ അഭിമാനത്തെയും ബാധിക്കുന്നതിനാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. അദ്ദേഹത്തെ വിമാനത്തിൽനിന്ന് ഇറക്കിയെങ്കിൽ വിഷയം ജർമൻ സർക്കാരിനോട് ഇന്ത്യ ഉന്നയിക്കണം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഇത്തരം റിപ്പോര്‍ട്ടുകളില്‍ പഞ്ചാബ് സര്‍ക്കാര്‍ മൗനം പാലിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് സുഖ്ബീര്‍ ബാദല്‍ പറയുന്നു. ഇക്കാര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ വിശദീകരണം നല്‍കണം. പഞ്ചാബിനെയും രാജ്യത്തെയും ലോകമധ്യത്തില്‍ അപമാനിച്ച പഞ്ചാബ് മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ജര്‍മ്മന്‍ സര്‍ക്കാരുമായി വിഷയം സംസാരിക്കണമെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. ബ്രികം സിംഗ് മജിതിയയും ഈ വിഷയത്തില്‍ ഭഗവന്ത് മാനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 

ഈ റിപ്പോര്‍ട്ടുകളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പര്‍ത്തപ് സിംഗ് ബജ്വ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭഗവന്ത് മാനെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കിയത് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ഈ വിഷയം ഉന്നയിക്കണമെന്നും അതുവഴി കാരണം പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ ഫ്രാങ്ക്ഫർട്ടിൽനിന്നുള്ള യാത്രക്കാരനെ ഉദ്ധരിച്ചാണ് കോൺഗ്രസും ട്വീറ്റ് ചെയ്തിരിക്കുന്നത്. മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ഇയാൾ പറയുന്നു. വലിയ നാണക്കേടാണുണ്ടായിരിക്കുന്നത് എന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. ‘‘അമിത മദ്യപാനം മൂലം തനിയെ നടക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു മാൻ. ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് താങ്ങിപ്പിടിച്ചാണ് മാനിനെ കൊണ്ടുപോയത്.’’ – കോൺഗ്രസ് പങ്കുവച്ച ട്വീറ്റിനൊപ്പം ഉൾക്കൊള്ളിച്ച വാർത്തയുടെ സ്ക്രീൻഷോട്ടിൽ പറയുന്നു.

ബിജെപി എംപി പരിഹസിച്ചു

വിദേശത്തല്ല, ഇന്ത്യയിലും മദ്യം തൊടരുതെന്ന് ഭഗവന്ത് മാന്‍ കെജ്രിവാളിന് വാഗ്ദാനം നല്‍കിയിരുന്നതായി ബിജെപി എംപി പര്‍വേഷ് വര്‍മ ട്വീറ്റ് ചെയ്തു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എഎപി പറഞ്ഞു

എഎപി വക്താവ് മല്‍വിന്ദര്‍ സിംഗ് കാങ് ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ഈ ആരോപണങ്ങള്‍ നിഷേധിച്ചത്. മുഖ്യമന്ത്രി തന്റെ നിശ്ചിത സമയക്രമം അനുസരിച്ചാണ് ഡല്‍ഹിയിലേക്ക് മടങ്ങിയതെന്നും ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 18 ന് മുഖ്യമന്ത്രി മാന്‍ ജര്‍മ്മനിയില്‍ നിന്ന് വിമാനത്തില്‍ എത്തിയതായി അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 19 ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി. വിദേശയാത്രയിലൂടെ കുറച്ച് നിക്ഷേപം സംസ്ഥാനത്തേക്ക് ഒഴുകും. ഇതിൽ വിറളിപൂണ്ടാണ് പ്രതിപക്ഷം മാനിനെ വിമർശിക്കുന്നത്. നിങ്ങൾക്ക് ലുഫ്താൻസ എയർലൈൻസുമായി ഇക്കാര്യം പരിശോധിക്കാം. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജപ്രചാരണവുമാണെന്നാണ് എഎപിയുടെ നിലപാട്.  അനാരോഗ്യം കാരണമാണ് ഡൽഹിയിലേക്കുള്ള മാനിന്റെ യാത്ര വൈകിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. പ്രതിപക്ഷം ‘സംഘടിതമായ പ്രചാരണം’ നടത്തുകയാണെന്ന് എഎപി (ആംആദ്മി പാർട്ടി) പ്രതികരിച്ചു. പറഞ്ഞതിലും താമസിച്ച് വിമാനം യാത്ര തുടങ്ങാൻ കാരണം ‘എത്തിയ വിമാനം വൈകിയതും വിമാനം മാറ്റേണ്ടിവന്നതും’ ആണെന്ന ലുഫ്താൻസയുടെ പ്രസ്താവന എഎപി പങ്കുവയ്ക്കുകയും ചെയ്തു.

കള്ളൻ കപ്പലിൽ തന്നെ 

നമ്മൾ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാനിന്റെ യാത്ര ചർച്ചയാക്കാൻ എ എ പി തന്നെ ഉണ്ടാക്കിയ വ്യാജ പ്രചരണമാണ് ഇത് എന്നും അതിനെ പ്രതിപക്ഷ പാർട്ടികൾ കാര്യം അറിയാതെ ഏറ്റു പിടിച്ചതാണ് എന്നും സംശയം ഉണ്ട് . മാൻ  കുടിച്ചവശനായി  എന്ന സഹ യാത്രികന്റെ വെളിപ്പെടുത്തലും മറ്റു സാഹചര്യ തെളിവുകളും പലരുടെയും ട്വീറ്റുകളും  മൂടിവെക്കാൻ എ എ പി കളിക്കുന്ന നാടകം ആണ് ഇപ്പോൾ കാണുന്നത് പക്ഷെ ഇത് കൈവിട്ടുപോകുമോ എന്നും സംശയം ഇല്ലാതില്ല .  ആദ്യം വാർത്ത വന്ന പത്രം എ എ പി യുമായി അടുപ്പം ഉള്ള താണ് എന്ന് സംശയം ഉണ്ട്  . അതിൽ മാൻ കുടിച്ചു അവശനായി എന്നത് ബി ജെ പി യുടെ കള്ള പ്രചരണം ആണ് എന്നപോലെ ആണ് എഴുതിയിരുന്നത് അതിനെ ആസ്പദമാക്കിയാണ് ബാക്കി എല്ലാ വാർത്തയും വന്നത്  . അതിനെ ഉദ്ധരിച്ചാണ് ബാക്കി എല്ലാ പ്രതിപക്ഷ നേതാക്കളും  ട്വീറ്റ് ചെയ്തതും . ഇത്തരം ഒരു  പ്രചരണം ഇല്ലായിരുന്നു എങ്കിൽ മാനിന്റെ ഈ യാത്ര ആരും അറിയാതെ പോയേനെ . ഇപ്പോൾ ഇന്ത്യ മുഴുവൻ ചർച്ചയായി എന്ന് മാത്രം അല്ല ലോകമെന്പാടും ഉള്ള പഞ്ചാബികളുടെ ഇടയിലും ചർച്ചയായി . നിക്ഷേപം വന്നാലും ഇല്ലെങ്കിലും ചർച്ച ആയതിലൂടെ എ എ പി ക്കു ഇത് ഒരു ക്രെഡിറ്റ് തന്നെ ആണ് എന്ന് വേണം വിലയിരുത്താൻ. മാൻ കുടിച്ചിട്ടല്ല അസുഖം മൂലം എഴുനേൽക്കാൻ പറ്റാതായതാണ് എന്ന് എ എ പി ഇനി  വരുത്തി തീർക്കും , കൂടാതെ ബി ജെ പി യും ശിരോമണി അകാലി തളളും കൂടി വ്യാജ പ്രചരണം നടത്തുന്നതാണ് എന്ന് വരുത്തി തീർത്താൽ  ഈ വാർത്തക്ക് കൂടുതൽ മൈലേജ്‌ കിട്ടും . അപ്പോൾ യഥാർത്ഥത്തിൽ  നടന്ന സംഭവം മൂടി പോകുകയും അതിൽ നിന്ന് കൂടുതൽ ക്രെഡിറ്റ് അടിച്ചുമാറ്റുകയും ചെയാം . കൂടാതെ ജർമനിയിൽ നിന്ന് ഒന്നും കിട്ടാതെ പോയതും  ബി എം ഡബ്ലിയു  പഞ്ചാബിൽ നിന്ന് പിന്മാറിയതും ചർച്ച ആകാതെ പോകും .  ഇതിനെല്ലാം വേണ്ടി എ എ പി ഈ വാർത്തയെ തെറ്റായ ദിശയിൽ തിരിച്ചു വിടുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് 

മാൻ കുടിച്ചിരുന്നു എന്നും നടക്കാൻ  പറ്റാത്ത വിധം  അവശനായിരുന്നു എന്നും ആണ് അറിയാൻ കഴിഞ്ഞത് . ആ വാർത്തയെ മറക്കുകയും അതിലൂടെ എ എ പി ക്കു മൈലേജ് കിട്ടുന്ന രീതിയിലേക്ക് വാർത്തയെ തിരിച്ചു വിടുകയും ആണ് ഇപ്പോൾ എ എ പിയുടെ  ലക്ഷ്യം . 
 

Fact Check Punjab Chief Minister Bhagwant Mann deplaned because he was heavily Drunk know the truth
 



LEAVE A REPLY

Security code:

COMMENTS

Be the first to comment