visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Tamilnadu

Home / News/ Tamilnadu
At least 11 people died after a temple  chariot festival came in contact with a live wire in the Thanjavur district
At least 11 people died after a temple chariot festival came in contact with a live wire in the Thanjavur districtPhoto Credit : Screengrab from FB video

തഞ്ചാവൂർ ജില്ലയിൽ ക്ഷേത്ര ഉത്സവത്തിന് രഥം എഴുന്നെള്ളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 11 പേർക്ക് ദാരുണാന്ത്യം; തൽക്ഷണം മരിച്ചത് 10 പേർ; നാല് പേരുടെ നില ഗുരുതരമായി തുടരുന്നു

By - Siju Kuriyedam Sreekumar -- Wednesday, April 27, 2022 , 07:56 AM

തഞ്ചാവൂർ /ചെന്നൈ: തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം ഉണ്ടായത്. 10 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരം ആണ്. രഥഘോഷയാത്രയ്ക്ക് അഗ്നിരക്ഷാസേനയുടെയോ പൊലീസിന്റെയോ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം. 

തഞ്ചാവൂരിലെ കലയമ്മേട് ആണ് ദുരന്തം ഉണ്ടായത്. രഥത്തിന്റെ മുകൾഭാഗം വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. രഥത്തിന്റെ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ജില്ലാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. At least 11 people died after a temple  chariot festival came in contact with a live wire in the Thanjavur district

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment