visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Protest outside Delhi's Juma Masjid demanding arrest of Nupur Sharma
Protest outside Delhi's Juma Masjid demanding arrest of Nupur SharmaPhoto Credit : Screengrab From Video

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജുമാ മസ്ജിദിന് പുറത്ത് പ്രതിഷേധം ,പ്രതിഷേധത്തിനുള്ള ആഹ്വാനം മസ്ജിദ് അധികൃതർ നടത്തിയിരുന്നില്ലെന്ന് ജാമാ മസ്ജിദിലെ ഷാഹി ഇമാം ; വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Friday, June 10, 2022 , 06:23 PM
ന്യൂഡൽഹി: പ്രാവചക നിന്ദയുടെ പേരിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധം. ഡൽഹി ജാമാ മസ്ജിദിനു സമീപം വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

വിവാദപരാമർശം നടത്തിയ നൂപുർ ശർമയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ നീക്കംചെയ്‌തെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡൽഹി പോലീസ് അറിയിച്ചു. അതേസമയം, പ്രതിഷേധത്തിനുള്ള ആഹ്വാനം മസ്ജിദ് അധികൃതർ നടത്തിയിരുന്നില്ലെന്ന് ജാമാ മസ്ജിദിലെ ഷാഹി ഇമാം പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പ്രതിഷേധിച്ചവർ ആരാണെന്ന് അറിയില്ല. എ.ഐ.എം.ഐ.എമ്മുകാരോ ഒവൈസിയുടെ ആളുകളോ ആണെന്നാണ് താൻ കരുതുന്നത്. പ്രതിഷേധിക്കണമെങ്കിൽ ആകാം, പക്ഷെ ഞങ്ങൾ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെന്നും ഷാഹി ഇമാം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ മാത്രമല്ല, ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പള്ളികൾക്കു പുറത്ത് വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. മൊറാദാബാദിലും സഹാരൺപുറിലും പള്ളികൾക്കു പുറത്ത് പ്രതിഷേധം നടന്നു. പരാമർശം വിവാദമാവുകയും പ്രതിഷേധം കനക്കുകയും ചെയ്തതിന് പിന്നാലെ വിവാദപരാമർശം നടത്തിയ നൂപുർ ശർമയേയും നവീൻ കുമാർ ജിൻഡാലിനെയും ബി.ജെ.പി. സസ്‌പെൻഡ് ചെയ്തിരുന്നു.
  Protest outside Delhi's Juma Masjid demanding arrest of Nupur Sharma

 



LEAVE A REPLY

Security code:

COMMENTS

Be the first to comment