visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Sanjay Arora
Sanjay AroraPhoto Credit : Siju Kuriyedam Sreekumar

തലസ്ഥാനത്തെ ചുമതല വീരപ്പനെ വധിച്ച ഐപിഎസ് കടുവ സഞ്ജയ് അറോറയെ ഏൽപ്പിച്ച് അമിത് ഷാ;ഡൽഹിയിൽ ഇന്ന് മുതൽ പുതിയ പൊലീസ് കമ്മിഷണർ

By - Siju Kuriyedam Sreekumar -- Monday, August 01, 2022 , 09:22 PM
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് മുതൽ പുതിയ പൊലീസ് കമ്മിഷണർ. നിലവിലെ കമ്മിഷണറായ രാകേഷ് അസ്താന വിരമിച്ച ഒഴിവിലാണ് തമിഴ്നാട് കേഡർ ഐ.പി.എസ് ഓഫീസറും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറലുമായ സഞ്ജയ് അറോറയാണ് അധികാരമേൽക്കുന്നത്. 2025 ജൂലായ് 31വരെയാണ് കാലാവധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക താൽപര്യ പ്രകാരമാണ് സഞ്ജയ് അറോറ ഡൽഹി പൊലീസിന്റെ തലവനായി എത്തുന്നതെന്നാണ് സൂചന.2000 മുതൽ രണ്ട് വർഷം മസൂറിയിലെ സേന അക്കാദമിയിൽ ഇൻസ്ട്രക്‌ടർ ആയിരുന്നു സഞ്ജയ്.

ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ടിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ബിരുദം നേടിയ അറോറ വീരപ്പൻ സംഘത്തിനെതിരായ ടാസ്ക് ഫോഴ്സിന്റെ ഭാഗമായിരുന്നു. 2002 മുതൽ രണ്ട് വർഷം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. വിജിലൻസ് ആൻഡ് കറപ്ഷൻ ഡെപ്യൂട്ടി ഡയറക്ടർ, എ.ഡി.ജി.പി തമിഴ്നാട് പൊലീസ് (ഓപ്പറേഷൻ), (അഡ്മിനിസ്‌ട്രഷൻ) എന്നീ നിലയിലും പ്രവർത്തിച്ചു.

1991ൽ എൻ.എസ്.ജിയിൽ നിന്ന്‌ പരിശീലനം നേടിയിട്ടുണ്ട്. ബി.എസ്.എഫ്, സി.ആർ.പി.എഫ് തുടങ്ങിയ സേനകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004ൽ സ്‌തുത്യർഹ സേവനത്തിനുളള പൊലീസ് മെഡൽ, 2014ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, യു.എൻ സമാധാന പരിപാലന മെഡൽ, തമിഴ്നാട് മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് തമിഴ്പുലികളുടെ ആക്രമണഭീഷണി നേരിട്ടിരുന്ന കാലഘട്ടത്തിൽ സഞ്ജയ് അറോറയുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പിന് (എസ്.എസ്.ജി) രൂപം നൽകിയത്.

Amit Shah has entrusted Sanjay Arora with the charge of the capital
 



LEAVE A REPLY

Security code:

COMMENTS

Be the first to comment