visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
R Bindu
R BinduPhoto Credit : Siju Kuriyedam Sreekumar

മന്ത്രി ബിന്ദു അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല എന്ന് ലോകായുക്തയുടെ കണ്ടെത്തലിനെ തുടർന്ന് ബിന്ദുവിന് ക്ലീന്‍ചിറ്റ് ,ഹര്‍ജി തള്ളി ലോകായുക്ത

By - Siju Kuriyedam Sreekumar -- Friday, February 04, 2022 , 04:14 PM

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ  പുനര്‍ നിയമനക്കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തെളിവില്ലാത്തതിനാൽ  തള്ളിയത് .

 ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണ്. മന്ത്രി പറഞ്ഞത് വീണ്ടും അവസരം നല്‍കുന്നത്‌ നല്ലാതാകുമെന്ന് മാത്രമാണ്. ആ നിര്‍ദേശം ചാന്‍സലര്‍ സ്വീകരിച്ചു.  സ്വജനപക്ഷപാതമോ അഴിമതിയോ നടന്നതായി ലോകായുക്തയ്ക്ക് പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 ഗോപിനാഥ് രവീന്ദ്രനെ  വിസിയായി നിയമിക്കണമെന്ന്, സർവകലാശാല പ്രോ വൈസ് ചാൻസലറെന്ന അധികാര പരിധിയില്‍നിന്നുകൊണ്ട് നിർദേശം മുന്നോട്ടുവയ്ക്കുകയാണ് മന്ത്രി ചെയ്തതെന്ന് ലോകായുക്ത ഉത്തരവിൽ പറയുന്നു. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല. വിസി നിയമനത്തില്‍ പൂര്‍ണനിയമന അധികാരി ഗവര്‍ണറാണെന്നും ലോകായുക്ത പറഞ്ഞു. നിയമിക്കാനുള്ള  സർക്കാർ നിർദേശം ചാൻസലറായ ഗവർണർക്കു തള്ളാനുള്ള അധികാരമുണ്ടായിരുന്നെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. എന്നാൽ, ഗവർണർ അതു ചെയ്തില്ല; പകരം സർക്കാർ നിർദേശം അംഗീകരിച്ചു. ഇക്കാര്യത്തിൽ മന്ത്രിയെ കുറ്റപ്പെടുത്താനാകില്ല. മന്ത്രിക്കെതിരായ തെളിവുകൾ ഹാജരാക്കാൻ വാദിഭാഗത്തിനു കഴിഞ്ഞില്ലെന്നും ഉത്തരവിൽ അദ്ദേഹം വ്യക്തമാക്കി. ചാൻസലറാണ് പൂർണമായ അധികാരി. അദ്ദേഹമാണ് പുനർനിയമനം നൽകിയത്. 

ഗവർണറുടെ ഓഫിസ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു നൽകിയ കത്തിനു മറുപടിയായാണ് പ്രഫ. ഗോപിനാഥ് രവീന്ദ്രനു പുനർ നിയമനം നൽകാമെന്നു മന്ത്രി നിർദേശം വച്ചതെന്നും രേഖകളിൽ കാണുന്നതായി ലോകായുക്ത പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചു വന്ന മാധ്യമ വാർത്തകളോട് വാർത്താക്കുറുപ്പിലൂടെ പ്രതികരിച്ച ഗവർണർ, തന്റെ നിർദേശപ്രകാരമല്ല സർക്കാർ നിർദേശപ്രകാരണമാണ് വിസിയെ നിയമിച്ചതെന്നു വ്യക്തമാക്കിയിരുന്നു. വിസി നിയമനത്തില്‍ പേര് നിര്‍ദേശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്ന് തെളിയിക്കുന്ന കത്തും സര്‍ക്കാര്‍ വാദത്തിനിടെ ഹാജരാക്കിയിരുന്നു. 

ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. പരാതിക്കാരനായ രമേശ് ചെന്നിത്തയുടെ ഹര്‍ജി ലോകായുക്ത തള്ളുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായി ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. വി.സിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇതില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം. അതേസമയം മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    

Lokayukta given clean chit to Minister R Bindu in Kannur VC appointment case



LEAVE A REPLY

Security code:

COMMENTS

Be the first to comment