visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sukumara Kurup
Sukumara KurupPhoto Credit : Siju Kuriyedam Sreekumar

സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ട് എന്ന വെട്ടിപ്രം സ്വദേശി റെൻസിം ഇസ്മായിൽന്റെ വെളിപ്പെടുത്തൽ ഇപ്പോൾ എന്തുകൊണ്ട് ?

By - Siju Kuriyedam Sreekumar -- Friday, February 11, 2022 , 09:22 PM

പത്തനംതിട്ട  : ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ട് എന്ന  വെട്ടിപ്രം സ്വദേശി റെൻസിം ഇസ്മായിൽന്റെ വെളിപ്പെടുത്തൽ ഇന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല . 2007ൽ സ്കൂൾ അധ്യാപകനായി രാജസ്ഥാൻ ഈഡൻ സദാപുരയിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നു എന്ന റെൻസിം ഇസ്മായിൽന്റെ വെളിപ്പെടുത്തൽ നു ശേശം   ഇപ്പോളത്തെ മൊഴി ചർച്ചാവിഷയമായ സാഹചര്യത്തിൽ ആളുകൾ ചോദിക്കുന്നത് ഇത്രയും കാലം എന്ത് കൊണ്ട് പറഞ്ഞില്ല എന്നാണ്  . 

എന്തിനു ഇപ്പോൾ

ഈഡൻ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം ( സുകുമാരക്കുറുപ്പ് എന്ന് സംശയിക്കുന്ന ആൾ ) താമസിച്ചിരുന്നത്. തൊട്ടടുത്ത കട‌യിലിരുന്ന് ചായ കുടിക്കുമായിരുന്ന താന്‍, മലയാളി വേഷത്തില്‍ സന്യാസിയെ കണ്ടപ്പോള്‍ പരിചയപ്പെട്ടു.   ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകൾ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം. നീട്ടി വളർത്തിയ വെളുത്ത താടിയും കാവി മുണ്ടും ജൂബ്ബയും വേഷം. ആ സന്യാസി  റെൻസിംമിനോട് പറഞ്ഞത്   ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചശേഷം നാട് വിട്ടതാണെന്നും  ശങ്കര ഗിരിഗിരി എന്ന് പേര് പറഞ്ഞു പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രശേഖരന്‍ നമ്പൂതിരിയെന്നാണെന്നും ആണ് . ഇതാണ്  വെട്ടിപ്രം സ്വദേശി റെൻസിം ഇസ്മായിൽ ഇപ്പോൾ ക്രൈംബ്രാഞ്ച്നു നൽകിയ മൊഴി . 

"സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കാണിച്ചപ്പോൾ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് ഈഡൻ സദാപുരം മഠാധിപതി സംശയം പറഞ്ഞു. ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാ വിവരങ്ങൾ ഉള്ള വിഡിയോ കണ്ടപ്പോൾ ഇതേ സന്യാസിയെ കണ്ടു. ഇക്കാര്യം വിവരിച്ച് ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം എത്തിയത്".

സുകുമാര കുറുപ്പ് എന്ന ചുരുളഴിയാത്ത ദുരൂഹതയ്ക്ക് 37 വർഷം പഴക്കമുണ്ട് . പലവട്ടം കേസ് ക്ലോസ് ചെയ്തതും എന്നാൽ പല സംശയത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പൺ ചെയുകയും ചെയ്ത കേസ് ആണ് .

പത്തനംതിട്ടയിലെ ബിവറേജസ് ഷോപ് മാനേജരായ റെൻസിം നൽകിയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ആവശ്യമെങ്കിൽ പൊലീസ് രാജസ്ഥാനിലേക്ക് തിരിക്കും. ആലപ്പുഴയിൽനിന്നുള്ള ക്രൈംബ്രാഞ്ച് സി.ഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴിയെടുത്തത്. 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു


Why Crime Branch goes to Rajasthan in search of Sukumara Kurup

Chacko
ChackoPhoto Credit : Siju Kuriyedam Sreekumar

car used sukumarakurup to kill chacko
car used sukumarakurup to kill chackoPhoto Credit : Siju Kuriyedam Sreekumar

Sukumara Kurup killed Chacko's son, Jithin, and wife  Santhamma
Sukumara Kurup killed Chacko's son, Jithin, and wife SanthammaPhoto Credit : Photo From Social Media

Chacko's funeral procession passing by Sukumara Kurup's house
Chacko's funeral procession passing by Sukumara Kurup's housePhoto Credit : Photo From Social Media

sukumara kurup Dream home
sukumara kurup Dream homePhoto Credit : Siju Kuriyedam Sreekumar

Sukumara Kurup
Sukumara KurupPhoto Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment