visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Sudhakaran , Saji Cherian
K Sudhakaran , Saji CherianPhoto Credit : Twitter

പ്രളയകാലത്തു കാർ പോയപ്പോൾ വാവിട്ടു കരഞ്ഞവരാന് കെ റയിലിൽ കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദികളാക്കുന്നത് എന്ന് ഓർക്കണം സജി ചെറിയനോട് സുധാകരൻ

By - Siju Kuriyedam Sreekumar -- Tuesday, March 22, 2022 , 12:37 PM

തിരുവനന്തപുരം∙ സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്ന സമരത്തിനെതിരെ സജി ചെറിയാൻ നടത്തിയ പരാമർശം വിവാദത്തിൽ .  കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ചെങ്ങന്നൂരിലെ പ്രളയ സമയത്തു തന്റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയെന്നു പറഞ്ഞു ടിവി ക്യാമറകൾക്കു മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാനെന്ന് കെ.സുധാകരൻ പരിഹസിച്ചു.  


തന്റെ കാർ പ്രളയത്തിൽ  നഷ്ടപ്പെട്ടപ്പോൾ  ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ്  ഒരു വ്യക്തി  ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ട്ടപെട്ടപ്പോൾ അവർ പ്രതിഷേധിച്ചതിനെ   തീവ്രവാദി പട്ടം ചാർത്തി പത്രസമ്മേളനം നടത്തുന്നത് . എന്തൊരാഭാസമാണിത്! കെ. സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മുതലാളിക്കു കമ്മിഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള  അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും സുധാകരൻ കുറിച്ചു.

കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത്‌ നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാരിനോ ഇല്ലെന്നും സുധാകരൻ പറയുന്നു. കെ റെയില്‍ സമരത്തിലൂടെ തിരിച്ചുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സജി ചെറിയാന്‍ പരിഹസിച്ചിരുന്നു. 

കെ. സുധാകരന്റെ ഫേസ്ബുക് പോസ്റ്റിന്റെ  പൂർണരൂപം

ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്കു മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എംഎൽഎ. തന്റെ കാർ നഷ്ടപ്പെട്ടപ്പോൾ  ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ്  ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും  പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിത്! 

സജി ചെറിയാനേ, താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമ്മിഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള  അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല.

കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത്‌ നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാരിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം.

ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന്  ആരെയാണ് ഭയപ്പെടുത്തുന്നത്? ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോൺഗ്രസ്സാണ്. കരിനിയമങ്ങൾ ലംഘിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്മുൻപിൽ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിത്. മറക്കണ്ട.
---------

കെ റെയിൽ എന്ന പാർട്ടിക്ക് മാത്രം പ്രയോജനം ഉള്ള ഈ പദ്ധതി എതിർക്കുക തന്നെ ചെയ്യപ്പെടും . പാർട്ടി നേതാക്കൾക്കും ചില അണികൾക്കും കീശ വീർപ്പിക്കാൻ ഉള്ള പദ്ധതി മാത്രമാണ് കെ റെയിൽ എന്നും ഇപ്പോൾ പരക്കെ  ആക്ഷേപം ഉണ്ട് . കിറ്റ് തന്നു കുറ്റി ഞാട്ടി തലയ്ക്കു കോട്ടും  കൊടുത്തു പട്ടിണിക്കാരന്റെ  കൂടും കുടുക്കയും  കൊണ്ട് പോകുന്ന  പാർട്ടിക്കു ഇനി പാവപ്പെട്ടവന്റെ പാർട്ടി എന്ന് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത് . കുറെ നേതാക്കൾക്കു പൈസക്കാരാവാനും , കുറെ പൈസക്കാരെ കോടിശ്വരന്മാരാക്കാനും വേണ്ടി പാർട്ടി തങ്ങളെ വിശ്വസിച്ച അത്താഴപട്ടിണിക്കാരനെ വഴിയാധാരമാക്കി എന്ന് വേണം കരുതാൻ . 

 K Sudhakaran said Saji Cherian should apologize for calling people terrorists 



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment