visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Culprit philip ,  hotel owner soumya
Culprit philip , hotel owner soumyaPhoto Credit : Screengrab from Video

ശനിയാഴ്ച രാത്രി ഇടുക്കി മൂലമറ്റത്ത് നടന്ന വെടിവെപ്പ് കേസിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് നുണ എന്ന് ദൃസാക്ഷികൾ

By - Siju Kuriyedam Sreekumar -- Sunday, March 27, 2022 , 01:11 PM

   തൊടുപുഴ ∙ ശനിയാഴ്ച രാത്രി ഇടുക്കി മൂലമറ്റത്ത്  യുവാക്കള്‍ക്കുനേരെ ഉണ്ടായ വെടിവയ്പ്ൽ ഒരാള്‍ കൊല്ലപ്പെടുകയും കൂടെ ഉണ്ടായിരുന്ന ആളെ ഗുരുതരാവസ്ഥയി ആശുപത്രിയിൽ പ്രവേശിപ്പിണ്ടതായും വന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ  . ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപ് ഗുരുതര പരുക്കുകളോടെ ചികില്‍സയില്‍ തുടരുകയാണ് .  ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിലെത്തിയ സംഘം വെടിവയ്ക്കുകയായിരുന്നു. മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു വെടിവയ്പ്.  

സംഭവത്തിന്റെ വിശദാംശങ്ങൾ ദൃസാക്ഷികൾ പറഞ്ഞത് 

 ഇടുക്കി  മൂലമറ്റം വെടിവയ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിനും   മറ്റൊരാളും ഭക്ഷണം കഴിക്കാനെത്തിയിരുന്നതായി തട്ടുകടയുടമ സൗമ്യ പറഞ്ഞു . ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായെന്ന് തട്ടുകടയുടമ . കടയിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചപ്പോൾ അവർ തിരിച്ചു പോയെന്നും പിന്നീട് ഇവര്‍ കാറില്‍ തോക്കുമായി മടങ്ങിയെത്തി . ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട് എന്നും   ദൃക്സാക്ഷികൾ പറഞ്ഞു. 

വെടിയേറ്റു മരിച്ച സനല്‍ ബാബു തട്ടുകടയില്‍ വന്നിട്ടില്ല. സനലും പ്രതിയും കടയില്‍വച്ച് തര്‍ക്കമുണ്ടായെന്ന് പറയുന്നത് നുണയാണെന്നും  സൗമ്യ പറഞ്ഞു. പ്രതി ഫിലിപ്പ് മാർട്ടിൻ നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത് കൊല്ലന്‍ നിര്‍മിച്ചു നല്‍കിയ തോക്കാണെന്നു കണ്ടെത്തി. 2014ല്‍ എടാട്ട് സ്വദേശിയായ കൊല്ലനാണു തോക്ക് നല്‍കിയത്.തോക്കില്‍ ഒരേസമയം രണ്ടു തിര നിറയ്ക്കാന്‍ കഴിയുമെന്നാണു സൂചന. പ്രതിയെ പിടികൂടുമ്പോള്‍ തോക്കില്‍ രണ്ടുതിര നിറച്ചിരുന്നു. രണ്ടുതിര പ്രതിയുടെ കൈവശവും കണ്ടെത്തി

  നാട്ടുകാരുടെ നേരെയായിരുന്നു യുവാവിന്റെ വെടിവയ്പ്. മരിച്ച കീരിത്തോട് സ്വദേശി സനൽ സാബുവിന്റെ സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി കാഞ്ഞാർ പൊലീസിന്റെ കസ്റ്റഡിയിലാണ്. വെടിവെക്കാൻ ഉണ്ടായ കാരണം ഇപ്പോളും വ്യക്തമല്ല . കടയിൽ ആ സമയത്തു സനൽ സാബുവും പ്രദീപും ഉണ്ടായിരുന്നില്ല എന്ന് തന്നെ ആണ് ദൃസാക്ഷികൾ പറയുന്നത് . ഒരുപക്ഷെ കടയിൽ ഉണ്ടായിരുന്ന ആളുകളാണ് എന്ന് കരുതി വെടിവച്ചതാണോ അതോ കടയിൽ നിന്ന് പോകുമ്പോൾ ഇവരുമായും വഴിയിൽ വച്ച് തർക്കം ഉണ്ടായപ്പോൾ  മദ്യ ലഹരിയിൽ  കൈയിൽ ഉള്ള തോക്കു കൊണ്ട് വെടി വച്ചതാണോ എന്നും അറിവായിട്ടില്ല . പ്രദീപിന് ബോധം വന്നല്ലാതെ സംഭവത്തിന്റെ കൃത്യമായ ഒരു രൂപ രേഖ അസാധ്യമാണ് എന്നാണ് അറിയാൻ കഴിഞ്ഞത് . കൂടാതെ പ്രതി പരസ്പ്പര വിരുദ്ധമായാണ് പറയുന്നത് . മദ്യ ലഹരി ആയതിനാൽ കാര്യങ്ങൾ ഓര്മയില്ലാത്തതോ അതോ കേസിൽ നിന്ന് രക്ഷപെടാൻ അഭിനയിക്കുന്നതാണോ  എന്ന് പറയാൻ പറ്റുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് .  

hotel owner and Eyewitnesses about Moolamattom murder case culprits activities

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment