visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Shahjahan , CPM Flag
Shahjahan , CPM FlagPhoto Credit : Siju Kuriyedam Sreekumar

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിയത് പാർട്ടി പ്രവർത്തകർ ആയ അനീഷ്, ശബരി തന്നെയെന്ന് ദൃക്സാക്ഷി സുരേഷ്

By - Siju Kuriyedam Sreekumar -- Monday, August 15, 2022 , 01:50 PM
പാലക്കാട്: പാലക്കാട്ടെ മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി  ഷാജഹാന്റെ കൊലപാതകാലത്തിൽ നടുക്കി നാട്. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിൻറെ അലങ്കാര പണികൾക്കിടെ ആയിരുന്നു ആക്രമണം. കൊലപ്പെടുത്തിയത് എട്ട് പേരടങ്ങിയ സംഘമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ സുരേഷ്. ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം ഇങ്ങോട്ടേക്ക് എത്തിയത്. അക്രമികൾ പാർട്ടി പ്രവർത്തകർ കൂടിയാണ്. സംഘത്തിലുണ്ടായിരുന്ന അനീഷ്, ശബരി എന്നിവർ സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ്. ഇവരെ കൂടാതെ മറ്റു ആറു പേരും ചേർന്നാണ് ഷാജഹാനെ ആക്രമിച്ചത്. ഷാജഹാൻ്റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശി. വെട്ടിവീഴ്ത്തി അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ സുരേഷിൻ്റെ നേതൃത്വത്തിലാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്.

ആർ എസ് എസ് വധഭീഷണി ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജഹാനെ പാർട്ടി പ്രവർത്തകരെകൊണ്ട് കൊല്ലിച്ചു സമാധാന  അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലത്തു ആർ എസ് എസ് സഘർഷം ഉണ്ടാക്കാൻ ചെയ്തതാണ് എന്ന് വരുത്തി തീർക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം എന്ന് ആരോപണം ഉണ്ട് 

ദൃക്സാക്ഷിയായ സുരേഷ് പറയുന്നത് ശരി ആണ് എങ്കിൽ സി പി എം അവരുടെ നേതാക്കളെ തന്നെ കൊലപ്പെടുത്തി അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടി നാട്ടിൽ ഭീകരാന്തരീക്ഷം ശ്രിഷ്ട്ടിക്കുകയാണ് . ഇതിലൂടെ അണികളുടെ ഇടയിൽ പാർട്ടിക്ക് വേരോട്ടം കൂട്ടാം എന്നും ഉള്ള കാടൻ തന്ത്രമാണ് സി പി എം നടപ്പാക്കുന്നത്  . ഈ അടുത്ത് നടന്ന പല സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിക്ക് മുഖച്ഛായ നഷ്ടപ്പെട്ടിരിക്കുകയാണ് അത് വീണ്ടെടുക്കാൻ ഏതറ്റം വരെയും പാർട്ടി പോകും എന്നതിന് തെളിവാണ്   ഷാജഹാന്റെ കൊലപാതകം എന്നും ആരോപണം ഉണ്ട് . 

അതേസമയം സ്വാതന്ത്ര്യദിനത്തിന് തലേന്ന് സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ബി ജെ പി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു.  എന്നാൽ ഇതെല്ലാം സി പി എമ്മിന്റെ  വെറും പ്രഹസനം മാത്രമാണ് എന്നും ആരോപണം ഉണ്ട് . 

വീട്ടിലേക്ക്‌ പോകുന്ന വഴി ഇരുളിൽ പതിയിരുന്ന സംഘം മൃഗീയമായാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിതെന്നും, ഇത്തരം സംഭവങ്ങൾക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗുഡാലോചന നടത്തിയവരെ കണ്ടെത്തുകയും വേണമെന്ന്‌ സിപിഎം ആവശ്യപ്പെട്ടു.

സിപിഎം പ്രവർത്തർ പ്രകോപനത്തിൽ പെടരുതെന്നും കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച്‌ ഇത്തരം ക്രിമിനൽ സംഘത്തെ ഒപ്പെടുത്തണമെന്നും സിപിഎം അണികളോട് അഭ്യാർത്ഥിച്ചു. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠുരവുമാണെന്നും. ബഹുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സ്വെക്രട്ടറിയേറ്റ്‌ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

ആക്രമണത്തിൽ ഷാജഹാൻറെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


CPM branch secretary Shahjahan was hacked by party workers


 



LEAVE A REPLY

Security code:

COMMENTS

Be the first to comment