visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Nijil Das  , Reshma
Nijil Das , ReshmaPhoto Credit : Siju Kuriyedam Sreekumar

കേരളത്തിൽ ആദ്യമായി ഒരു വനിതയെ രാഷ്ട്രീയ കൊലപാതക കേസിൽ പ്രതി ചേർത്തു , പ്രതിയുമായി വാട്സ് ആപ്പ് കോളുകളും ചാറ്റുകളും രേഷ്മയെ ഉടൻ അറസ്റ്റ് ചെയ്തു

By - Siju Kuriyedam Sreekumar -- Saturday, April 23, 2022 , 03:01 PM

കണ്ണൂർ: കേരളത്തിൽ രാഷ്ട്രീയ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെടുന്ന ആദ്യ വനിതയാണ് ധർമ്മടം അണ്ടലൂരിലെ ശ്രീനന്ദനത്തിൽ പിഎം രേഷ്മ . പുന്നോൽ ഹരിദാസ് വധക്കേസിലെ   പ്രതിയെ രക്ഷിക്കാൻ ഒളിവിൽ പാർപ്പിച്ചതിനാണ് ഇവരെ പ്രതി പട്ടികയിൽ ചേർക്കാൻ കാരണം . ചാകൃത്ത് മുക്ക് അമൃത വിദ്യാലയത്തിലെ മീഡിയ കോർഡിനേറ്ററായ ഈ അധ്യാപികയ്ക്ക് നിജിൽ ദാസിനെ നേരത്തെ അറിയാമായിരുന്നു. കൊലക്കേസ് പ്രതിയാണെന്നറിഞ്ഞിട്ടും ഇയാളെ ഒളിവിൽ താമസിപിച്ചതിനാണ് രേഷ്മയെ ഐ.പി.സി 212 വകുപ്പ് പ്രകാരം അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസിൽ പ്രതി  ചേർക്കാൻ കാരണം എന്ന് പോലീസ് പറഞ്ഞു .

പ്രതിയുമായി നേരത്തെ പരിചയം

പ്രതി എന്ന് സംശയിക്കുന്ന ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് പുന്നോൽ ചെള്ളത്ത് മഠ പുരക്കടുത്ത പാറക്കണ്ടി നിജിൽ ദാസുമായി അടുത്ത ബന്ധമാണ് രേഷ്മ പുലർത്തിയിരുന്നത്. ചാകൃത്ത് മുക്ക് സ്വദേശിനിയായ രേഷ്മ ആർഎസ്എസ് കേന്ദ്രത്തിലാണ് ജനിച്ചത് എങ്കിലും വളർന്നതും ജീവിച്ചതും സഖാവായാണ് . പുന്നോലിലെ ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന നിജിൽ ദാസ് ഇവരെ പലപ്പോഴും തന്റെ വാഹനത്തിൽ സ്കൂളിൽ എത്തിച്ചിരുന്നത് 

​രാത്രിയും പകലും ഭക്ഷണമെത്തിച്ചു

ഒളിച്ചു താമസിക്കാൻ ഒരിടം വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ഏപ്രിൽ 17 നാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോൺവിളിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ഏപ്രിൽ 17 മുതൽ 4 ദിവസത്തേക്കാണ് നിജിൽ ദാസിന് ഇവിടെ താമസിക്കാൻ ഇവർ സൗകര്യം ചെയ്തു കൊടുത്തത്. ഇതു മാത്രമല്ല രാത്രിയും പകലുമായി നിജിൽ ദാസിന് ഇവർ ഭക്ഷണവും എത്തിച്ചു നൽകിയിരുന്നു. വാടക വീടായതിനാൽ ഇവിടെ ആരൊക്കെ വന്നു പോകുന്നുവെന്ന കാര്യം പ്രദേശവാസികളും അന്വേഷിക്കാറില്ല.

​രേഷ്മയുമായി വാട്സ് ആപ്പ് കോളും ചാറ്റും

കഴിഞ്ഞ ദിവസം പിടിയിലായ നിജിൽ ദാസിനെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും ചോദ്യം ചെയ്തപ്പോഴാണ് രേഷ്മയാണ് ഒളിവിൽ താമസിക്കാൻ സൗകര്യം നൽകിയതെന്ന് ഇയാൾ മൊഴി നൽകിയത്. അഡീഷനൽ സിറ്റി പൊലീസ് കമ്മിഷണർ പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്. രേഷ്മയുമായി ഇയാൾ നടത്തിയ വാട്സ് ആപ്പ് കോളുകളും ചാറ്റുകളും പരിശോധിച്ച ശേഷമാണ് രേഷ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത് എന്നാൽ സംഭവത്തിന് ശേഷം രേഷ്മ വാടകയ്ക്കു നൽകിയ വീടിന് നേരെ അഞ്ജാതർ ബോംബറിയുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ രേഷ്മയെ ഇന്ന് തലശേരി കോടതി റിമാൻഡ് ചെയ്തു.

നല്ല  അധ്യാപിക പുരസ്‌ക്കാരത്തിനര്ഹ 

പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ട്യാലമുക്കിലെ വീട് നിർമ്മിച്ചത്. ഇതിന് മുമ്പ് പലരും ഈ വീട്ടിൽ താമസിച്ചിരുന്നു. അടുത്തിടെ ചില സംഘടനകളുടെ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്‌കാരം രേഷ്മയ്ക്ക് ലഭിച്ചിരുന്നു. സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

For the first time in Kerala, a woman has been charged in a political murder case

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment