visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Onam 2022 , Vamanan , Mahabali
Onam 2022 , Vamanan , MahabaliPhoto Credit : From Raja Ravivarma's Painting

എല്ലാവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ഓണാശംസകൾ

By - Siju Kuriyedam Sreekumar -- Thursday, September 08, 2022 , 09:15 AM


 പേമാരിക്കും മഹാമാരിക്കും തകർക്കാനാവാതെ  ഇന്ന് ഓണം കൊണ്ടാടുകയാണ് ലോകമെങ്ങും ഉള്ള മലയാളികൾ . ജാതി മത ബേദം ഇല്ലാതെ കൊണ്ടാടുന്ന മലയാളികളുടെ സ്വന്തം ആഘോഷം ആണ് ഓണം . സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു ഓണപ്പുലരി കൂടി വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ നാലു  വർഷക്കാലമായി മലയാളികൾക്ക് നഷ്ടപ്പെട്ട ആ ഓണക്കാലത്തിലൂടെയാണ് ഇന്ന് മലയാളികൾ കടന്നു പോകുന്നത്. ഒരു  പേമാരിക്കും മഹാമാരിയ്ക്കും നമ്മെ തകർക്കാനാകില്ലെന്ന് നമ്മൾ തെളിയിച്ചു കഴിഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും, പൂക്കളവും, സദ്യയും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. എല്ലാ വായനക്കാർക്കും  ഓണാശംസകൾ. 

 മഹാബലി മന്നനെ ഹാര്‍ദ്ദവമായി സ്വീകരിച്ചാനയിക്കാന്‍ നാമെല്ലാവരും ഒരുങ്ങി നില്‍ക്കുകയാണ്. അവനവന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ബന്ധു ആഗതനാകുമ്പോള്‍ ഉണ്ടാകുന്ന ചേതോവികാരമാണ് ഓണം നമുക്ക് സമ്മാനിക്കുന്നത്. ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത കോവിഡ് മഹാമാരിക്കും കാലം തെറ്റിപെയ്യുന്ന കാലവര്‍ഷത്തിനും ആഘോഷങ്ങളുടേയും ആര്‍പ്പുവിളികളുടേയും പകിട്ട് തെല്ലും കുറയ്ക്കാനായിട്ടില്ല.  മഹാബലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളക്കര ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്ന് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് മലയാളികളുടെ ഈ പ്രധാന ആഘോഷം. 

 മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന ഓര്‍മ്മകളുടെ പുതുവസന്ത കാലമാണ് ഓണം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട്  പൂവട്ടി നിറച്ച പൂവുമായി മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത്  മഹാബലിയെ വരവേല്‍ക്കണം. ശ്രദ്ധയോടെ പ്രഥമ പരിഗണന നല്‍കി തയ്യാറാക്കേണ്ടത് വീട്ടുമുറ്റത്തെ പൂക്കളമാണ്. ഓണത്തിന്റെ വരവറിയിച്ച് അത്തം നാളില്‍ തുടങ്ങിയ പൂക്കളമിടല്‍ തിരുവോണത്തോടെ പര്യവസാനിക്കുന്നു. ഉത്രാടം നാളിലെന്ന പോലെ തിരുവാണ ദിവസവും താരതമ്യേന വലിയ പൂക്കളം തന്നെയാണ് തയ്യാറാക്കുന്നത് . കൂടാതെ തുമ്പപ്പൂവും , തുമ്പക്കുടവും , മുക്കുറ്റിയും വച്ച പൂക്കളത്തിൽ , തൃക്കാക്കരയപ്പനെ വച്ച് പൂജിച്ചു മലയാളി തങ്ങളുടെ രാജാവിനെ കാത്തിരിക്കുന്നു എന്ന് ഐതിഹ്യം . തിരുവോണ നാളില്‍ മുറ്റത്ത് വലിയ പൂക്കളമിട്ട് മഹാബലിയെ കാത്തിരിക്കുന്ന ശീലം മലയാളിക്ക് ഇന്നും അന്യമായിട്ടില്ല.

എന്തെങ്കിലുമൊന്ന് പുതുതായി  കൈവരുന്നതും മുൻകാലങ്ങളിൽ  ഓണത്തിനായിരുന്നു. പിറന്നാളും കല്യാണവുമൊക്കെ അതു കഴിഞ്ഞേ വരൂ. ഇത് എല്ലാവരുടേയും അനുഭവമാണ്. ഇതുകൊണ്ടുകൂടിയാണ് ഓണം കേരളീയരുടെ ദേശീയോത്സവമാകുന്നതും. സ്വാഭാവികമായും അതിനോടുള്ള ആഭിമുഖ്യം അളവറ്റതാകും. ഓണക്കോടി ഓണാഘോഷത്തില്‍ പ്രധാനമാകാന്‍ കാരണം മറ്റൊന്നല്ല. പഴയകാലത്ത് മിക്കവര്‍ക്കും ആണ്ടിലൊരിക്കല്‍ കിട്ടുന്ന പുതുവസ്ത്രം ഓണക്കോടി തന്നെ. കുട്ടികള്‍ക്ക് മഞ്ഞക്കോടി എന്ന തോര്‍ത്തിന്റെ വലിപ്പമുള്ള കസവുകരയോടു കൂടിയ ഒരു നേര്‍ത്ത വസ്ത്രം കൂടി കിട്ടാറുണ്ട്. പ്രായഭേദമെന്യേ മലയാളികള്‍ പുതുവസ്ത്രം ധരിച്ചാണ് തിരുവോണദിനം ആഘോഷിക്കുന്നത്. കസവുമുണ്ടും കസവുസാരിയും എല്ലാം നമ്മുടെ ഉള്ളിലെ ഗൃഹാതുരതയെ ഉണര്‍ത്തുന്നതാണ്. ഓണക്കോടി കഴിഞ്ഞാല്‍ ഓണസദ്യയും ഓണക്കളികളുമാണ്. ഏവര്‍ക്കും തൃപ്തിയും സന്തോഷവും പകരുന്ന അനുഭവങ്ങള്‍.

കുട്ടിക്കൂട്ടങ്ങള്‍ക്ക് അന്നത്തെ കളികളെല്ലാം ഓണക്കളികളാണ്. മൂളുന്നതെല്ലാം ഓണപ്പാട്ടുകളാണ്. ഇന്നത്തെ തലമുറക്ക് ഓണക്കളികള്‍ അത്ര കണ്ട് പരിചയം ഉണ്ടാവണം എന്നില്ല. എന്നിരുന്നാലും, ഓണക്കളികളില്‍ ഭാഗവത്താകാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം തന്നെയാണ്. കേരളത്തില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിനോദങ്ങളില്‍ ഒന്നുകൂടിയാണ് ഓണക്കളികള്‍. ഓണം അന്നും ഇന്നും ഒരുപോലെ ആസ്വദിച്ചിരുന്നത് കുട്ടികളാണ്. നാടന്‍ കളികളാണ് ഓണക്കളികളൊക്കെയും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കളികളുണ്ട്. ഓണക്കളികളില്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത്  കിളിമാസുകളി , കുറ്റിയും കോലും ,  പന്തുകളി തുടങ്ങിയവയാണ് . ഒറ്റ, ഇരട്ട (പെട്ട), മുറുക്കി, താളം, കവടി, ഓടി, പട്ടം എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാകുന്നതാണ് തെക്കന്‍ കേരളത്തിലെ നാടന്‍ പന്തുകളി. ഓലപ്പൊളി, റബ്ബര്‍, തുകല്‍ ഇവകൊണ്ടുണ്ടാക്കിയ പന്തുകളാണ് തലപ്പന്തുകളിക്ക് ഉപയോഗിക്കുക. ക്ഷേത്രദര്‍ശനവും പ്രാതലും കഴിച്ചാല്‍ ഉച്ചയാകുന്നതുവരെ ആണ്‍കുട്ടികള്‍ മിക്കവാറും പന്തുകളിയുടെ ആവേശത്തിലായിരിക്കും.

ഉച്ചയ്ക്ക് ഒരിക്കല്‍ക്കൂടി നീന്തിത്തുടിച്ചിട്ടാകും തിരുവോണ സദ്യയുണ്ണാന്‍ ആണ്‍കുട്ടികളുടെ വരവ്. മലയാളിയുടെ സദ്യവട്ടം മുഴുവന്‍ അണിനിരക്കുന്ന സന്ദര്‍ഭം ഓണസ്സദ്യയാണ്. സദ്യയുണ്ടുകഴിഞ്ഞാല്‍ കളം പിടിക്കുന്നത് പെണ്‍കുട്ടികളായിരിക്കും. തുമ്പിതുള്ളലാണ് അവരുടെ മുഖ്യ ഇനം. മറ്റുള്ളവര്‍ ഇതിന് സാക്ഷികളാകും. വെറ്റിലമുറുക്കും കളിതമാശകളുമൊക്കെ ഇതിനൊപ്പം നടത്തും അവര്‍.

നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി ഒരുപിടി സദ്യയും കൂട്ടി വേണം ഓണത്തിന്റെ രുചിയറിയാന്‍. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത. തിരുവോണ ദിനത്തില്‍ എപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് ഓണസദ്യ തന്നെയാണ്. ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്. സദ്യ തരപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ പരസ്പരം മത്സരിക്കുന്നതും വേറിട്ടൊരു കാഴ്ചയാണ്. 

ഓണസദ്യ കഴിഞ്ഞാൽ വലിയവരുടെ ഊഴം ആണ് . പെണ്ണുങ്ങൾ തിരുവാതിരക്കളി , കുമ്മിയും ആണുങ്ങൾ   കോൽക്കളി  പകിട കളി , പിന്നെ ഓണത്തല്ല് ( വടക്കൻ കേരളത്തിലാണ് ഇത് കണ്ടിട്ടുള്ളത് ) ഒരാൾ മറ്റൊരാളുടെ പുറത്തു കൈകൊണ്ടു  അടിക്കുക എന്നതാണ് ഇതിലെ രീതി . ഇപ്പോൾ ഇതിനു മത്സരവും ഉണ്ട് . 

ബിവറേജിൽ വരിനിന്നു കുപ്പി വാങ്ങി അതിനു മലയാളികൾ  കൊടുത്ത പൈസയുടെ  ലാഭവും സർക്കാർ എടുത്ത  കടവും  കൊണ്ട് സർക്കാർ നമ്മുടെ പൈസകൊണ്ട്   ഫ്രീ ആയി തരുന്ന കിറ്റും വാങ്ങി ഓണസദ്യ ഉണ്ടാക്കി വരി നിന്ന് പായസവും വാങ്ങി കുടിച്ചു രണ്ടു തല്ലു കൂടി ഒക്കെ ആണ് ഇപ്പോഴത്തെ ഓണം എങ്കിലും . ഓണം മലയാളിക്ക് എല്ലാ അർത്ഥത്തിലും ഹരം ആണ് .  

ഓണം പരസ്പരം സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും നമ്മെ പഠിപ്പിക്കുന്ന ഒരു ഉത്സവം കൂടിയാണ്. ഓണക്കാഴ്ചകള്‍ കൊണ്ടു വരുന്ന അടിയാന്‍മാര്‍ പണ്ടുണ്ടായിരുന്നു. യജമാനനോട് നേരുംകൂറും കാണിക്കുന്നതിന് താന്‍തന്നെ വിളയിച്ച കാര്‍ഷിക വിളകള്‍ യജമാന സമക്ഷം സമര്‍പ്പിക്കുന്ന രീതി പണ്ടുണ്ടായിരുന്നു. ഇന്ന് ഓണം കെങ്കേമമാണ്. പക്ഷേ അതില്‍ തനിമയുടെ അംശം ഇല്ലെന്നുതന്നെ പറയാം. കാലം എല്ലാറ്റിനേയും മാറ്റിമറിച്ചിരിക്കുന്നു. കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാണ്മ മറക്കില്ലെന്നുറപ്പാണ്. കെട്ടുകാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും… ഒപ്പം മഹാബലി  തമ്പുരാനും.

ഇന്ന് ഓണം എന്നാൽ ടീവി യുടെ മുന്നിൽ കണ്ണും കാതും നട്ട് ഇരിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഓണമായി .  കൂടാതെ സദ്യയും പായസവും വീട്ടിൽ ഉണ്ടാക്കാൻ മടിച്ചു അത് റെഡി മെയ്ഡ് ആയി ഉണ്ടാക്കിയത്  വാങ്ങാൻ മണിക്കൂറുകളോളം വരി നിൽക്കുന്ന അലസനും മടിയനും ആയ മലയാളിയുടെ ഓണം ആയി ഇപ്പോൾ എങ്കിലും ഓണം എന്നത് മലയാളിക്ക് ഒരു അഭിമാനവും ആവേശവും ആണ് എന്നും 

Happy onam-  Onashamsakal to all

 



LEAVE A REPLY

Security code:

COMMENTS

Be the first to comment