visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Father took gun to protect madrasa students from stray dogs
Father took gun to protect madrasa students from stray dogsPhoto Credit : Screengrab from Viral Video

ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലും’; തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി അകമ്പടി പോകുന്ന പിതാവ്; വീഡിയോ വൈറലാകുന്നു

By - Siju Kuriyedam Sreekumar -- Friday, September 16, 2022 , 03:46 PM
കാസർകോട്: തെരുവുനായകളുടെ ആക്രമണങ്ങൾ ദിവസവും കേരളത്തിൽ കൂടുകയാണ്. കൊച്ചു കുട്ടികളെ മുതൽ പ്രായമായവരെ വരെ നായകൾ ആക്രമിക്കുന്നൻ വാർത്തകളാണ് പുറത്ത് വരുന്നത്. സ്വാനതം വീടിനു അകത്ത് പോലും ആർക്കും രക്ഷയില്ലാത്ത സാഹചര്യമാണ് കേരളത്തിൽ. ഇപ്പോഴിതാ തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാസർകോട് നിന്നുള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്.

കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി പോയത്. 13 ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുന്ന സമീറിനെ ദൃശ്യങ്ങളിൽ കാണാം. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുമെന്ന് സമീർ പറയുന്നതും വീഡിയോയിലുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ സമീർ പറയുന്നത്.

അതേസമയം സംസ്ഥാനത്ത് തെരുവുനായ പ്രശ്‌നം രൂക്ഷമാകുന്നതിനിടെ വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രശ്‌ന പരിഹാരത്തിനായി സ്വീകരിച്ച നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ചാണ് വിഷയം പരിഗണിക്കുക. വൈകിട്ട് മൂന്ന് മണിക്കാണ് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്.

തെരുവുനായകളെ അടിച്ച് കൊന്ന് ജനം നിയമം കൈയ്യിലെടുക്കരുതെന്നും പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

ഇതിനിടെ സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ആകെ 170 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു മാസം ശരാശരി 10 പേര്‍ക്ക് കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ഹോട്ട്‌സപോട്ടുകള്‍ ഉള്‍പ്പെട്ടിട്ടുളളത് തിരുവനന്തപുരം ജില്ലയിലാണ്. 28 എണ്ണം. 26 ഹോട്ട്‌സ്‌പോട്ടുകളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 19 ഹോട്ട്‌സപോട്ടുകളുമായി കൊല്ലം, ആലപ്പുഴ ജില്ലകളാണ് മൂന്നാം സ്ഥാനത്തുളളത്. ഒരു ഹോട്ട്‌സ്‌പോട്ടുളളത് ഇടുക്കിയില്‍ മാത്രമാണ്. അതേസമയം തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുളള വാക്‌സിനേഷന്‍ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

Father took gun to protect madrasa students from stray dogs 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment