visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sandeep Warrier , K Surendran
Sandeep Warrier , K SurendranPhoto Credit : Siju Kuriyedath Sreekumar

സന്ദീപിനെ പുറത്താക്കിയതിന് പിന്നാലെ പാർട്ടിയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ സൈബർ ലോകത്തേക്ക്

By - Siju Kuriyedath Sreekumar -- Thursday, October 13, 2022 , 03:50 PM
തിരുവനന്തപുരം: പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തതോടെ പാർട്ടിയ്ക്കുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന കോർ കമ്മിറ്റി യോ​ഗമാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കിയത്. നേതൃത്വത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നാണ് ഔദ്യോ​ഗിക നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സന്ദീപിന് മുൻപേ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ട നിരവധി ആളുകൾ ഉണ്ടായിരുന്നുവെന്നാണ് കെ സുരേന്ദ്രൻ വിരുദ്ധർ സംഘടിതമായി പറയുന്നത്. ( bjp workers against k surendran updates )

പാര്‍ട്ടിയുടെ ഇമേജ് പോകുന്ന രീതിയിൽ നടന്ന പ്രവർത്തികൾക്ക് പിന്നിലുള്ള പലരുടെയും പേര് സഹിതമാണ് സൈബർ ലോകത്ത് പോസ്റ്റുകൾ പ്രചരിക്കുന്നത്. അത്തരത്തിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്..

കെ. സുരേന്ദ്രന്‍ എന്ന സംഘടനാ സ്നേഹിയായ പ്രസിഡന്‍റിനോട് കുറച്ച് ചോദ്യങ്ങള്‍.

കുമ്മനം രാജശേഖരന്‍ പ്രസിഡന്‍റായിരുന്ന സമയത്ത് പാര്‍ട്ടിയുടെ ഇമേജ് പോയത് ബിജെപി ഓഫീസിലിരുന്ന മെഡിക്കല്‍ കോളേജ് കോഴ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങളിലെത്തിയതോടെയാണ്. അത് ചെയ്ത വി.വി രാജേഷ് എന്ന നിങ്ങളുടെ ഗ്രൂപ്പുകാരന്‍ ഇന്ന് തലസ്ഥാന ജില്ലയുടെ പ്രസിഡന്‍റാണ്. നിങ്ങളുടെ ഗ്രൂപ്പിന് വേണ്ടി രക്തസാക്ഷി ആയത് കൊണ്ടാകും നിങ്ങള്‍ സംരക്ഷിക്കുന്നത്. പക്ഷേ അയാളെ അവിടെയിരുത്തിക്കൊണ്ട് സംഘടനയുടെ അച്ചടക്കത്തെ കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കരുത്.

ആ കാലഘട്ടത്തില്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ ആളാണ് പ്രഫുല്‍ കൃഷ്ണന്‍. അയാളാണ് ഇന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്.2013 ല്‍ നരേന്ദ്രമോദി ജി തിരുവനന്തപുരത്ത് വന്ന സമയത്ത് അടച്ചിട്ട മുറിയില്‍ അദ്ദേഹം നടത്തിയ രഹസ്യമീറ്റിംഗ് ഫോണ്‍ ഓണ്‍ ചെയ്ത് വച്ച് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ വ്യക്തി അതിന് ശേഷം രണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചു.

നിങ്ങളുടെ ഗ്രൂപ്പുകാര്‍ക്ക് എന്തും ആകാം എന്നത് എവിടത്തെ നയമാണ് എന്നറിഞ്ഞാല്‍ കൊള്ളാം. മറു ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഔദ്യോകിക സ്ഥാനത്തിരിക്കുമ്പോള്‍ അവരെ പുകച്ച് പുറത്ത് ചാടിക്കാന്‍ അത്രയും തറ പണി കാണിച്ച ആള്‍ക്കാരാണ് ഇന്നത്തെ ഔദ്യോകിക പക്ഷം. അവരാണ് ഇന്ന് മറ്റുള്ളവരെ സംഘടനാസ്നേഹം പഠിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന കോർ കമ്മിറ്റി യോ​ഗമാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കിയത്. നേതൃത്വത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നാണ് ഔദ്യോ​ഗിക നേതൃത്വത്തിന്റെ നിലപാട്. പാർട്ടി സ്വാധീനം ഉപയോഗിച്ച്‌ സന്ദീപ് വാര്യർ വ്യാപകമായി പിരിവ് നടത്തിയെന്ന ആരോപണവുമായി പാലക്കാട്‌, തൃശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികൾ നേരത്തെ രംഗത്ത് വന്നിരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന വക്താവെന്ന നിലയിൽ സന്ദീപ് വാര്യരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നുള്ള തുറന്നു പറച്ചിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയിരുന്നു. ആഭ്യന്തര കാര്യമായതിനാൽ കാരണങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

സന്ദീപ് വാര്യരുടെ പുറത്താകലോടെ സംസ്ഥാനത്ത് ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടിയിരുന്ന വിഭാഗീയത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. എതിർ വിഭാഗത്തെ അടിച്ചമർത്തി ബിജെപി സംസ്ഥാന ഘടകം കെെപ്പിടിയിലൊതുക്കുവാനുള്ള സുരേന്ദ്രൻ പക്ഷത്തിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് സനദീപ് വാര്യർക്ക് എതിരെയുള്ള നടപടിയെ ഭൂരിപക്ഷം ബിജെപി പ്രവർത്തകരും കാണുന്നത്. സംസ്ഥാന അധ്യക്ഷൻ മുൻകെെയെടുത്ത് നടത്തിയ നടപടിയായിട്ടും സമൂഹമാധ്യമങ്ങളിലും മറ്റും അതിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയാണ്. കെ സുരേന്ദ്രൻ്റെ നേതൃ സ്ഥാനം അംഗീകരിക്കില്ലെന്ന ഉറക്കെ പറഞ്ഞുകൊണ്ടാണ് ബിജെപി നേതാക്കളും പ്രവർത്തകരും രംഗത്തെത്തുന്നതെന്നുള്ളതാണ് ശ്രദ്ധേയം.

സംസ്ഥാനത്ത് ഇപ്പോഴുള്ളത് ബിജെപിയല്ലെന്നും അത് കെജെപി (കേരളീയ ജനതാ പാർട്ടി)യാണെന്നുമാണ് സുരേന്ദ്രൻ വിരുദ്ധരുടെ വാദം. കെ സുരേന്ദ്രൻ്റെ ഈ പാർട്ടിയിൽ എൻ്റെ സേവനം ഇനിയില്ലെന്ന് വ്യക്തമാക്കിയാണ് കടുത്ത ബിജെപി അനുഭാവികൾ പോലും രംഗത്തെത്തിയിരിക്കുന്നത്. പൂജ്യന്മാരുടെ നാട്ടിലെ സംപൂജ്യന്മാർ തമ്മിലുള്ള കളിയല്ലേ, നമുക്കെന്ത് റോൾ എന്നും ചിലർ പരിതപിക്കുന്നുണ്ട്. ഇനി അമിത് ഷാ കേജെപിയെ രക്ഷപ്പെടുത്തുന്നത് ഒന്ന് കാണണമെന്നാണ് ചിലർ പറയുന്നത്. ജനങ്ങൾ അകന്നുപോയി, വരുന്ന തിരഞ്ഞെടുപ്പിൽ എന്താകുമോ എന്തോ എന്ന ചില പ്രവർത്തകരുടെ പരിവേദനങ്ങൾക്ക് എന്താകാൻ, എന്നും മൊട്ട തിന്നാനാണ് യോഗം എന്നാണ് മറ്റു ചിലരുടെ മറുപടി.


ആരോപണങ്ങളുടെ പേരിൽ മാറ്റിനിർത്തുകയാണെങ്കിൽ ആദ്യം മാറിനിൽക്കേണ്ടത് സുരേന്ദ്രനാണെന്ന് ചില പ്രവർത്തകർ തന്നെ പറയുന്നു. ആരോപണ ശരങ്ങൾ ഏൽക്കാത്ത ഒറ്റ നേതാവും ബിജെപി യിലില്ലെന്നും സന്ദീപ് വാര്യർ തെറ്റ് ചെയ്തോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ചാനലിൽ വന്നിരുന്നു ബബ്ബബ്ബ അടിച്ച് അത് കാണുന്ന പ്രവർത്തകരെക്കൂടി നാണം കെടുത്തുന്ന പതിവിന് മാറ്റം വന്നത് എംഎസ് കുമാറും ശിവശങ്കറും സന്ദീപുമൊക്കെ വക്താക്കളായത്തിൽ പിന്നാലെയാണെന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. അവരെ ഓരോരുത്തരെ ആയി ഒഴിവാക്കുകയാണ്, എല്ലാത്തിനും ന്യായീകരണങ്ങൾ ഉണ്ട്. സുരേന്ദ്രൻ പ്രസിഡന്റ് ആയതിൽപിന്നാണ് പാർട്ടി ഇത്രയും വലിയ ഗ്രൂപ്പുകളിക്കും അധപ്പതനത്തിനും സാക്ഷ്യം വഹിക്കുന്നത്. ഈ തകർച്ച ബാധിക്കുന്നത് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത കേരളത്തിലെ ലക്ഷോപലക്ഷം അണികളുടെ മനസ്സിനെ മാത്രമല്ല, കേരളത്തിൻ്റെ വികസനത്തേക്കൂടിയാണ്- പ്രവർത്തകർ പറയുന്നു.

ഇ ശ്രീധരൻ, ടി പി സെൻ കുമാർ, ജസ്റ്റിസ് കെ റ്റി തോമസ്, സുരേഷ് ഗോപി, അലി അക്ബർ തുടങ്ങിയ സമൂഹത്തിൻ്റെ വിവിധതുറകളിൽ നിന്നും പാർട്ടിയിലേക്ക് ആകർഷിക്കപ്പെട്ടവരെ എങ്ങിനെ പാർട്ടിയിൽ നിന്നും അകറ്റാം എന്ന് ഗവേഷണം നടത്തിക്കൊണ്ടികുകയാണ് സംസ്ഥാന പ്രസിഡൻ്റെന്നും അതിന് ചൂട്ടുപിടിക്കാൻ ആളുണ്ട് എന്നത് നിസ്സാരമായി കാണുന്നില്ലെന്നും ബിജെപിക്കുള്ളിൽ തന്നെ ആരോപണം ഉയരുന്നുണ്ട്. കേരളത്തിൽ ഈ അവസ്ഥയിൽ പാർട്ടി രക്ഷപെടും എന്ന് ഒരു ശതമാനം പോലും പ്രതീക്ഷയില്ലെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. കേരള ബിജെപിക്ക് സന്ദീപ് വാര്യരുടെ ആ സേവനം തുടർന്നും ആവശ്യമാണെന്ന് പ്രവർത്തകർ വിശ്വസിക്കുകയാണെന്നും സുരേന്ദ്രനും അയാളുടെ അനുയായികളും നേതൃത്വത്തിൽ ഇരിക്കുന്നിടത്തോളം കേരളത്തിൽ ബിജെപി രക്ഷപെടാൻ പോകുന്നില്ലെന്നും പ്രവർത്തകർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു.

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിനു പിറകെ പിന്നിലേക്കു പോയ നേതാക്കളെല്ലാം ഈ വിഷയത്തോട് അനുബന്ധിച്ച് മുന്നിലേക്ക് എത്തിയിട്ടുണ്ട്. പുറത്താക്കപ്പെട്ട സന്ദീപ് വാര്യർക്ക് പിന്തുണയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ തൻ്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. ‘സന്ദീപ് വാര്യർ ഞാൻ കൂടെയുണ്ടാകും’എന്നാണ് രാമസിംഹന്റെ കുറിപ്പ്. ‘നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി’- എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

സംസ്ഥാനത്തെ ബിജെപിക്കുള്ളിൽ തുറന്ന യുദ്ധമാണ് സന്ദീപ് വാര്യരുടെ പുറത്താകലോടെ ആരംഭിച്ചിരിക്കുന്നത്. മറ്റൊരു കാലതതും ബിജെപിക്ക് സംഭവിച്ചിട്ടില്ലാത്ത പ്രതസന്ധിയിലൂടെയാണ് സംസ്ഥാന നേതൃഐത്വം ഇപ്പോൾ കടന്നു പോകുന്നത്. കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ പരസ്യമായി പ്രവർത്തകർ രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ ബിജെഷപി രണ്ടു പക്ഷമാകുമ്പോൾ പ്രവർത്തകരും ഇരുപക്ഷങ്ങളിലേക്കും മാറുകയാണ്. പക്ഷേ നിലവിലെ കാഴ്ചകളിൽ ഔദ്യോഗിക പക്ഷത്തിനേക്കാൾ ശക്തിയോടെ നിൽക്കുകയാണ് വിമത വിഭാഗം. മറ്റൊരു സംസ്ഥാന അധ്യക്ഷനും പ്രവർത്തകരുടെ രോഷത്തിന് ഇങ്ങനെ ഇരയായിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യവും.


Discomfort within the party after Sandeep's expulsion spilled over into the cyber world

BJP leadership cracks the whip, removes Sandeep Warrier as official spokesperson in Kerala 

BJP workers against k surendran updates 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment