visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
ruckus that took place in Kerala Assembly during the budge
ruckus that took place in Kerala Assembly during the budge

ധന ബില്ല് പാസാക്കുന്നത് തടസ്സപ്പെടുത്തിയ എം.എല്‍.എമാരെ സംരക്ഷിക്കുന്നതില്‍ എന്ത് പൊതു താത്പര്യമാണ് ഉള്ളത്? : മൈക്ക് വലിച്ചെറിയുകയും നിയമസഭയില്‍ അക്രമം നടത്തുകയും ചെയ്ത എം.എല്‍.എമാരുടെ നടപടി അംഗീകരിക്ക

By - Siju Kuriyedam Sreekumar -- Monday, July 05, 2021 , 07:14 PM
നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീലില്‍ സുപ്രീം കോടതിയില്‍ നടന്ന വാദ പ്രതിവാദങ്ങള്‍.

ബെഞ്ച്: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ.

രഞ്ജിത്ത് കുമാര്‍ (സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍): ഭരണഘടനാ ബെഞ്ചിന്റെ രണ്ട് വിധികളുടെ ന്യൂനപക്ഷ അഭിപ്രായങ്ങള്‍ മാത്രം അടിസ്ഥാമാനമാക്കിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അതിനാല്‍ ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചാല്‍ അത് ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്ക് എതിരാകും.

ജസ്റ്റിസ് ചന്ദ്രചൂഡ്: ബഡ്ജറ്റ് അവതരണം തടസ്സപ്പെടുത്തിയാണ് അവര്‍ അക്രമം നടത്തിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ഞങ്ങളുടെ അഭിപായം. മൈക്ക് വലിച്ച് എറിഞ്ഞ് സഭയില്‍ അക്രമം നടത്തിയവര്‍ വിചാരണ നേരിടണം.

രഞ്ജിത്ത് കുമാര്‍: ആ നടപടിക്ക് അവരെ ഏഴ് ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജസ്റ്റിസ് എം.ആര്‍. ഷാ: കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ക്രിമിനല്‍ നടപടി ചട്ടത്തിലെ 131-ാം വകുപ്പ് പ്രകാരം ആ അധികാരം ഉള്ളത് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മാത്രമാണ്.

രഞ്ജിത്ത് കുമാര്‍: പബ്ലിക് പ്രോസിക്യൂട്ടറാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതാണ് ഹൈക്കോടതി റദ്ദാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കാം എന്ന വിധികളുണ്ട്. അത് ഇവിടെ ഹാജരാക്കാം.

ജസ്റ്റിസ് എം.ആര്‍. ഷാ: പരാതി ഉണ്ടെങ്കില്‍ പ്രതികളാണ് കോടതിയെ സമീപിക്കേണ്ടത്.

രഞ്ജിത് കുമാര്‍: പ്രതികളും അപ്പീല്‍ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് വേണ്ടി ജയ്ദീപ് ഗുപ്ത ആണ് ഹാജരാകുന്നത്.

ജസ്റ്റിസ് ചന്ദ്രചൂഡ് ജസ്റ്റിസ് എം.ആര്‍. ഷായോട്: അവര്‍ പറയുന്ന വിധികള്‍ ഒക്കെ ഫയല്‍ ചെയ്യട്ടെ.

രഞ്ജിത്ത് കുമാര്‍: ഞങ്ങള്‍ ആ വിധികള്‍ ഒക്കെ ഫയല്‍ ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് ചന്ദ്രചൂഡ്: ഞങ്ങള്‍ ഈ ഹര്‍ജികള്‍ അടുത്ത ബുധനാഴ്ച പരിഗണിക്കാം. അതിന് മുന്‍പ് നിങ്ങള്‍ക്ക് ആവശ്യമുള്ള രേഖകളൊക്കെ ഫയല്‍ ചെയ്യാം. ചൊവ്വാഴ്ച വൈകിട്ട് ഞങ്ങള്‍ക്ക് അത് വായിക്കാന്‍ സമയം കിട്ടും. ഒരു കാര്യം വ്യക്തമാക്കാം, മൈക്ക് വലിച്ചെറിയുകയും നിയമസഭയില്‍ അക്രമം നടത്തുകയും ചെയ്ത എം.എല്‍.എമാരുടെ നടപടി അംഗീകരിക്കാന്‍ ആകില്ല.

രഞ്ജിത് കുമാര്‍: സഭയില്‍ അച്ചടക്ക ലംഘനത്തിന് നടപടി എടുക്കേണ്ടത് സഭ തന്നെയാണ്. സ്പീക്കര്‍ക്കാണ് അതിന് അധികാരം.

ജസ്റ്റിസ് എം.ആര്‍. ഷാ: ജനങ്ങളുടെ പ്രതിനിധികള്‍ ആണ് ഈ എം.എല്‍.എമാര്‍. അവരുടെ സഭയിലെ പ്രവര്‍ത്തനം എന്ത് സന്ദേശം ആണ് നല്‍കുന്നത്?.


ജസ്റ്റിസ് ചന്ദ്രചൂഡ്: നിയമ നിര്‍മാണ സഭകളിലെ ഏറ്റവും പ്രാധാന്യമുള്ള കടമകളില്‍ ഒന്നാണ് ധന ബില്ല് പാസ്സാക്കാല്‍. അതാണ് അക്രമത്തിലൂടെ തടയാന്‍ ശ്രമിച്ചത് അതിനോട് യോജിക്കാന്‍ കഴിയില്ല. ധന ബില്ല് പാസാക്കുന്നത് തടസ്സപ്പെടുത്തിയ എം.എല്‍.എമാരെ സംരക്ഷിക്കുന്നതില്‍ എന്ത് പൊതു താത്പര്യമാണ് ഉള്ളത്?

രഞ്ജിത് കുമാര്‍: അന്നത്തെ ധനകാര്യമന്ത്രി അഴിമതിക്കാരനായിരുന്നു. അതിന് എതിരായ പ്രതിഷേധമാണ് സഭയില്‍ അരങ്ങേറിയത്.

ജസ്റ്റിസ് ചന്ദ്രചൂഡ്: ധനകാര്യമന്ത്രിയുടെ സ്വഭാവം എന്തായാലും നിങ്ങളുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല.


രഞ്ജിത് കുമാര്‍: പ്രതിഷേധിക്കാനുള്ള അവകാശം നിയമസഭാ അംഗങ്ങള്‍ക്കും ഉണ്ട്.


ജസ്റ്റിസ് എം.ആര്‍. ഷാ: കേരള നിയസഭയില്‍ മാത്രമല്ല. ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും വര്‍ദ്ധിച്ച് വരികയാണ്. ഇത് തടയേണ്ടതാണ്.

ജസ്റ്റിസ് ചന്ദ്രചൂഡ്: നിങ്ങള്‍ക്ക് ഫയല്‍ ചെയ്യാനുള്ള രേഖകള്‍ ഫയല്‍ ചെയ്യൂ. അടുത്ത ബുധനാഴ്ച ഈ ഹര്‍ജികള്‍ പരിഗണിക്കാം.

രഞ്ജിത് കുമാര്‍: അടുത്ത ബുധനാഴ്ച ജസ്റ്റിസ് യു.യു. ലളിതിന് മുമ്പാകെ ഒരു കേസില്‍ ഹാജരാകേണ്ടതുണ്ട്. അതിനാല്‍ ഈ അപ്പീലുകള്‍ ചൊവ്വാഴ്ചത്തേക്കോ വ്യാഴാഴ്ചത്തേക്ക് മാറ്റാമോ? അന്ന് ഈ കേസില്‍ വിശദമായ അന്തിമവാദം കോടതിക്ക് കേള്‍ക്കാം.

ജസ്റ്റിസ് ചന്ദ്രചൂഡ്: ഞങ്ങള്‍ ഈ അപ്പീലുകളില്‍ നോട്ടീസ് അയച്ചിട്ടില്ല. അയക്കാന്‍ ആലോചിട്ടുമില്ല. അതുകൊണ്ട് അന്തിമവാദം കേള്‍ക്കുന്നെന്ന് പറയുന്നത് ശരിയല.ഏതായാലും 15-ാം തീയതി ഈ അപ്പീലുകള്‍ കേള്‍ക്കാം.

മഹേഷ് ജെഠ്മലാനി : നോട്ടീസ് അയക്കാത്തതു കൊണ്ട് ഞാന്‍ വിശദമായി വാദിക്കുന്നില്ല. പക്ഷെ ഈ വിഷയത്തില്‍ എനിക്കും കുറച്ച് അധികം കാര്യങ്ങള്‍ പറയാന്‍ ഉണ്ട്. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ട്. കേസ് പിന്‍വലിക്കുന്നത് പൊതുതാത്പര്യം മുന്‍നിറുത്തിയല്ല.

ജയ്ദീപ് ഗുപ്ത: (ചിരിച്ച് കൊണ്ട്): മഹേഷ് ജെഠ്മലാനിക്ക് വിശദമായി വാദിക്കണം എങ്കില്‍ നോട്ടീസ് സ്വീകരിക്കണം.

മഹേഷ് ജെഠ്മലാനി: പൊതു മുതല്‍ നശിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നിലപാട് ആണ് സ്വീകരിക്കേണ്ടത്. ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി എടുത്താലും ന്യൂനപക്ഷ വിധി എടുത്താലും അക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഇല്ല. പൊതുമുതല്‍ നശിപ്പിക്കവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് എം.ആര്‍. ഷാ: ജെഠ്മലാനി, ഞങ്ങള്‍ ഇന്ന് വിശദമായി വാദം കേള്‍ക്കുന്നില്ല. 15-ാം തീയതി കേള്‍ക്കാം. അങ്ങയുടെ ഊര്‍ജ്ജം അന്നത്തേക്ക് ആയി മാറ്റി വെക്കൂ.

ജസ്റ്റിസ് ചന്ദ്രചൂഡ്: മിസ്റ്റര്‍ ജെഠ്മലാനി, ഞങ്ങള്‍ അങ്ങയേയും 15-ാം തീയതി കേള്‍ക്കാം.



LEAVE A REPLY

Security code:

COMMENTS

Be the first to comment