visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Kerala High Court , CPM Thiruvathira and March in Conference
Kerala High Court , CPM Thiruvathira and March in ConferencePhoto Credit : Siju Kuriyedam Sreekumar

പാർട്ടിക്ക് വീണ്ടും നാണക്കേടായി സമ്മേളനങ്ങൾ , കാസർകോടിന് ശേഷം ആലപ്പുഴയിലും കോടതി ഇടപെടല്‍ , സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

By - Siju Kuriyedam Sreekumar -- Saturday, January 22, 2022 , 05:55 PM

കൊച്ചി : നാട് നന്നാക്കേണ്ടവർ തന്നെ നാട് നശിപ്പിക്കാൻ ഇറങ്ങിയാൽ എങ്ങനെ ഇരിക്കും അതാണ് ഇപ്പോൾ സിപിഎം സമ്മേളനങ്ങളിൽ നാം കാണുന്നത് . കേരളത്തിൽ  കോവിഡിന്റെ കേസുകൾ ഭയാനകമായി ഉയർന്ന് നിൽക്കുന്ന സാഹചര്യം ആണ് എന്ന് കൂടെ  കൂടെ  പാർട്ടി മന്ത്രി സാമൂഹ്യ മാധ്യമത്തിലൂടെയും മറ്റും എന്നും പറയുമ്പോളും പാർട്ടി നേതാക്കൾ അതിനു ഒരു പുല്ലു വില പോലും കല്പിക്കുന്നില്ല ഇന്നാണ് പാർട്ടി സമ്മേളനങ്ങളിൽ നിന്ന് മനസിലാകുന്നത്  . പാർട്ടി സമ്മേളനങ്ങൾക്കായി സമ്മേളനം നടക്കുന്ന ജില്ലകളിൽ കോവിഡ് മാനദണ്ഡങ്ങൾ മാറ്റി പാർട്ടി സമ്മേളനങ്ങൾക്കു അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതും  ഇതിനു തെളിവാണ് . 

കോടതിയുടെ ഇടപെടലിനെ തുടർന്ന് കാസർകോട് ജില്ലാ സമ്മേളനം തുടങ്ങി  അന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു . ഇപ്പോൾ ആലപ്പുഴയിൽ സമ്മേളനം തന്നെ മാറ്റി വെക്കേണ്ട സ്ഥിതി ആയി . ഇതു പാർട്ടിക്ക് ഒരാഴച്ചക്കു ഉള്ളിൽ  ഏറ്റ ഇരട്ട പ്രഹരം ആണ് .      കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. 28, 29, 30 തീയതികളിലായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും വെട്ടിച്ചുരുക്കിയേക്കും. ഹൈക്കോടതി വിധിയെത്തുടർന്നു കാസർകോട് ജില്ലാ സമ്മേളനം ഒറ്റ ദിവസത്തിലൊതുക്കാൻ നിർബന്ധിതമായ സിപിഎം, തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ തിരുവനന്തപുരത്ത് മെഗാ തിരുവാതിരയും ആഘോഷപൂർവം സമ്മേളനവും നടത്തിയാണ് സിപിഎം ആദ്യം വെട്ടിലായത്. സംസ്ഥാനമൊട്ടാകെയുള്ള കോവിഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെയായിരുന്നു കാസർകോടും തൃശൂരും മുൻ നിശ്ചയപ്രകാരം സമ്മേളനങ്ങളുമായി മുന്നോട്ടു പോയത്. ഒടുവിൽ കോടതി വിധിയുടെ രൂപത്തിൽ പ്രഹരമെത്തിയതോടെ പിൻമാറേണ്ടിവന്നു. 

സംസ്ഥാന സമ്മേളനം തിയതി  നിശ്ചയിച്ചിരിക്കുന്നത് മാർച്ച് ഒന്നു മുതൽ എറണാകുളത്താണ്. അപ്പോളേക്കും  കോവിഡ് വ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം . അല്ലെങ്കിൽ സമ്മേളന തീയതി മാറ്റേണ്ടി വരും. മുൻനിശ്ചയപ്രകാരം സംസ്ഥാന സമ്മേളനം നടന്നാലും അനുബന്ധ പരിപാടികൾ ഉപേക്ഷിക്കേണ്ടി വന്നേക്കാമെന്ന് പാർട്ടി നേതൃത്വം പറയുന്നു.

സംസ്ഥാനത്തെ ഓരോ ജില്ലകളെയും  എ, ബി, സി എന്നിങ്ങനെ തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും സിപിഎം സമ്മേളനങ്ങൾ നടന്ന കാസർകോട്, തൃശൂർ ജില്ലകളെ ഈ മൂന്ന് വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നില്ല. സമ്മേളനങ്ങൾ നടത്താൻ വേണ്ടിയായിരുന്നു കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ വളച്ചൊടിച്ചത് എന്നായിരുന്നു  ആക്ഷേപം. അതെല്ലാം അവഗണിച്ച് സമ്മേളനങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിനിടയിലാണ് തിരിച്ചടിയായി കോടതി വിധിയെത്തിയത്. ഭരണപക്ഷ പാർട്ടിതന്നെ പാർട്ടി മന്ത്രിയുടെയും  സർക്കാരിന്റെയും വാക്കുകൾക്ക് പുല്ലുവില കല്പിച്ചു  നിയന്ത്രണങ്ങൾ അവഗണിക്കുന്നതായി ചർച്ചയുണ്ടായതോടെ പാർട്ടി പ്രതിരോധത്തിലായി. 



After Kerala High Court intervenes CPM Alappuzha District meeting in trouble

 



LEAVE A REPLY

Security code:

COMMENTS

Be the first to comment