visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Terrorist Attack

Home / News/ Terrorist Attack
hafiz saeed
hafiz saeedPhoto Credit : Twitter

26/11 മുംബൈ ഭീകരാക്രമണ മുഖ്യ സൂത്രധാരന്‍ഹാഫിസ് സയിദിന് 31 കൊല്ലം തടവ് ശിക്ഷ വിധിച്ച് പാക് കോടതി , സ്വത്തുക്കൾ കണ്ടുകെട്ടും

By - Siju Kuriyedam Sreekumar -- Friday, April 08, 2022 , 09:31 PM

ഇസ്ലാമബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യാസൂത്രകൻ ഹാഫിസ് സയിദിന് തടവ് ശിക്ഷ വിധിച്ച് പാക് കോടതി. പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതിയാണ് 31 വർഷത്തെ തടവിന് വിധിച്ചിരിക്കുന്നത് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദവയുടെ തലവനാണ് ഹാഫിസ് സയീദ്. ഇയാൾക്ക് രണ്ട് കേസുകളിലായി ശിക്ഷ നൽകിയിരിക്കുന്നത്. തടവ്ശിക്ഷയ്ക്ക് പുറമെ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. 3,40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ഹാഫിസ് സയീദ് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

70 കാരനായ സയിദിന് നേരത്തേയും സമാനമായ ശിക്ഷ ലഭിച്ചിട്ടുണ്ട്. 2020ൽ ഇയാളെ 15 വർഷത്തേക്ക് വിധിച്ചിരുന്നു. തീവ്രവാദ ഫണ്ടിങ്ങ് നടത്തിയെന്ന് കണ്ടെത്തി പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് തടവ് ശിക്ഷ വിധിച്ചത്. നേരത്തെ ഇന്ത്യ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാകിസ്ഥാൻ ഇതിനെ എതിർക്കുകയും ചെയ്തു.

2019ൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യുഎസ് സന്ദർശനത്തിന് തൊട്ടുമുൻപായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 10 വർഷത്തെ തിരച്ചിലിനൊടുവിലാണ് സയീദിനെ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ കോടതിയിൽ ഹാജരാകുന്നതിനായി ലാഹോറിൽ നിന്ന് ഗുജ്‌റൻവാലയിലേക്ക് പോകുകയായിരുന്ന സയീദിനെ പഞ്ചാബിലെ തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, 2001 മുതൽ എട്ട് തവണ സയീദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായി യുഎസ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2008 നവംബർ 26ന് മുംബൈയിൽ ഉണ്ടായ ഭീകരാക്രണത്തിൽ വിദേശികൾ അടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.

പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്‌മെന്റ് രജിസ്റ്റര്‍ ചെയ്ത 21/ 19, 90/ 21 കേസുകളിലാണ് സയീദ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തേതിന് 15.5 കൊല്ലവും രണ്ടാമത്തേതിന് 16.5 കൊല്ലവുമാണ് ഭീകരവാദ വിരുദ്ധ കോടതി ജഡ്ജി ഇജാസ് അഹമ്മദ് ഭുട്ടര്‍ ശിക്ഷ വിധിച്ചത്.

2017-ൽ, ഹാഫിസ് സയീദിനെയും അയാളുടെ നാല് സഹായികളെയും പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഏകദേശം 11 മാസത്തെ ജയിൽ വാസത്തിന് ശേഷം പഞ്ചാബിലെ ജുഡീഷ്യൽ റിവ്യൂ ബോർഡ് അവരുടെ തടവ് നീട്ടാൻ വിസമ്മതിച്ചപ്പോൾ അവരെ വിട്ടയച്ചു.

26 11 mastermind hafiz saeed sentenced to  31 years by  pakistan anti teanti-terrorism

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment