visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Article

Home / Travel/ Article
Marayoor , Sandalwood Forest , Jaggery Making , Thoovanam Waterfall , Dolmens-Muniyaras
Marayoor , Sandalwood Forest , Jaggery Making , Thoovanam Waterfall , Dolmens-MuniyarasPhoto Credit : SIju Kuriyedam Sreekumar

ചന്ദനത്തിന്റെ സു​ഗന്ധവും ശർക്കരയുടെ മധുരവും ക്രിസ്തുവിനും മുമ്പുള്ള കല്ലറകളും മുനിയറകളും ഉള്ള ഈ നാട് നമുക്ക് അധികം പണച്ചിലവില്ലാതെ കാണാം

By - Siju Kuriyedam Sreekumar -- Thursday, August 04, 2022 , 08:37 PM
മൂന്നാറിൽ പോകുന്നവർ അയൽവാസിയായ മറയൂർ സന്ദർശിക്കാതെ മടങ്ങരുത്. മൂന്നാറിൽ നിന്ന് അമ്പതിനടുത്ത് കിലോമീറ്റർ കാന്തല്ലൂർ റൂട്ടിൽ സഞ്ചരിച്ചാൽ മറയൂരിലെത്താം. കേരളത്തിൽ അവശേഷിക്കുന്ന ചന്ദനമരങ്ങളുടെ നാടെന്നതാണ് മറയൂരിന്റെ ഖ്യാതിയെന്നു കരുതുന്നെങ്കിൽ ഉത്തരം ഭാഗികമായി മാത്രം ശരിയാണ്. അവശേഷിക്കുന്ന നാടൻ മധുരത്തിന്റെ നാടുകൂടിയാണിത്.

മൂന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ഉദുമൽപ്പേട്ടിലേക്കുള്ള റോഡിൽ 40 കിലോമീറ്റർ സഞ്ചരിച്ചാൽ ശർക്കരയുടേയും ചന്ദനക്കാടുകളുടേയും നാടായ മറയൂരിലെത്താം. മറയൂരിലേക്കുള്ള യാത്രയിലുടനീളം നിരവധി മനോഹര കാഴ്ച്ചകൾ കാണാനുണ്ട്. ഈ കാഴ്ച്ചകൾ കണ്ട് ആസ്വദിച്ചു വേണം മറയൂരിലെത്താൻ. ഇതിന് പുറമെ ചരിത്രത്തിന്റെ ചില ശേഷിപ്പുകളും കാണാനാകും.

നാലു വശത്തും മലകൾ തലയുയർത്തി നിൽക്കുന്ന ഒരു മേഖലയാണ് മറയൂർ. കാന്തല്ലൂർ മലയുടെ താഴ്‌വാരം ഇവിടെ നിന്ന് കാണാം. കാന്തല്ലൂർ മലയുടെ മുകളിൽ കാന്തല്ലൂർ ഗ്രാമം സ്ഥിതി ചെയ്യുന്നു. മറ്റ് ഗ്രാമങ്ങൾ അതിന്റെ താഴെയായാണ്. കീഴാന്തൂർ ഗ്രാമവും കാരയൂർ ഗ്രാമവും കാന്തല്ലൂർ ഗ്രാമത്തിന്റെ താഴ്‌വാരത്താണ്. കൊട്ടകുടി ഗ്രാമം സ്ഥിതി ചെയ്യുന്നത് കാന്തല്ലൂർ മലയുടെ അപ്പുറത്താണ്. മൂന്നാർ പോലെ തന്നെ തണുപ്പുള്ള കാലാവസ്ഥ തന്നെയാണ് മറയൂരിനുമുള്ളത്.

കരിമ്പിന്റെ വിത്തുമുതൽ ശർക്കരവരെയെല്ലാം ഉൽപാദിപ്പിക്കുന്ന നാടാണ് മറയൂർ. കേരളത്തിലെ ഏറ്റവും മികച്ചതെന്നു പണ്ടേ പേരുകേട്ട മറയൂർ ശർക്കരയെ കാണേണ്ട കാര്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തൂ. ഇന്നു വിപണിയിൽ കിട്ടുന്ന വെല്ലത്തിനും ശർക്കരയ്ക്കും പുളിരസവും ഉപ്പുരസവും മുന്നിൽ നിൽക്കുന്നുവെങ്കിൽ മറയൂർ ശർക്കരയ്ക്കു മധുരം മാത്രമാണുള്ളത്. അതിനാലാണ് ഒരു കാലത്ത് പ്രഭുകുടുംബങ്ങളിലും പ്രശസ്ത ക്ഷേത്രങ്ങളിലും മറയൂർ ശർക്കര മാത്രം ഉപയോഗിച്ചിരുന്നത്.

തിളച്ചു കുറുകിയ കരിമ്പിൻപാനി വെറും കൈകൊണ്ടുരുട്ടിയാണ് മറയൂരിന്റെ സ്വന്തം ശർക്കര തയ്യാറാക്കുന്നത്. കൈ കൊണ്ട് ഉരുട്ടിയുണ്ടാക്കുന്നതിന്റെ അടയാളമായി ഓരോ ശർക്കരയുണ്ടയിലും തൊഴിലാളിയുടെ വിരൽപ്പാടുകൾ പതിഞ്ഞിരിക്കും. സമുദ്രനിരപ്പിൽ നിന്ന് അയ്യായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കരിമ്പിൽ നിന്നും ഉൽപാദിപ്പിക്കുന്നതിനാലാണ് മറയൂരിലെ ശർക്കരയ്ക്ക് ഇത്രയധികം മധുരം വരുന്നത്. പോരെങ്കിൽ നാടൻ കരിമ്പിനങ്ങൾ തന്നെയാണ് ഇന്നും ഇവിടെ കൃഷിചെയ്തു പോരുന്നത്. അവയുടെ നടീൽ വസ്തുക്കളും കർഷകർ തന്നെ തയ്യാറാക്കുന്നത്.

ശർക്കരയുണ്ടാക്കുന്നതിനായി പുലർച്ചെ അഞ്ചിനു തന്നെ കരിമ്പാലയിൽ സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നു. അതിനുമുമ്പുള്ള ഏതാനും ദിവസം വെട്ടിക്കൊണ്ടുവന്ന കരിമ്പാണ് നിശ്ചിത ദിവസം ആട്ടി ശർക്കരയാക്കുന്നത്. കരിമ്പാട്ടൽ തീരുന്നത് രാത്രി എട്ടിനോ ഒമ്പതിനോ ഒക്കെയാകും. അതായത് കരിമ്പാട്ടുന്ന ദിവസങ്ങളിൽ ഏതു സമയത്തു ചെന്നാലും ശർക്കര നിർമാണം കാണാനും മധുരമൂറുന്ന ശർക്കര വാങ്ങാനും
സാധിക്കും.

കരിമ്പ് യന്ത്രവൽക്കൃത റോളറിൽ കയറ്റി ചതച്ച് നീരൂറ്റിയെടുക്കുന്നതാണ് ശർക്കരയുണ്ടാക്കുന്നതിന്റെ ഒന്നാമത്തെ പടി. ഈ നീര് എത്തുന്നത് വലിയൊരു ഡ്രം പോലെയുള്ള പാത്രത്തിലാണ്. ഒരു തവണ കുറുക്കുന്നതിനുള്ള നീരായാൽ അത് വാർപ്പ് പോലെയുള്ള വലിയൊരു പാത്രത്തിലേക്ക് പകരുന്നു. ഇതിലാണ് കരിമ്പിൻ നീര് കുറുക്കി പാനിയാക്കുന്നത്. കൊപ്രയെന്നാണ് ഈ വാർപ്പിന് നാടൻ ഭാഷയിൽ നല്കിയിരിക്കുന്ന പേര്. കൊപ്ര സ്ഥിരമായി അടുപ്പിനുമുകളിലാണ് വച്ചിരിക്കുന്നത്. ആവശ്യാനുസരണം അടുപ്പിൽ തീ കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കും. നീരെടുത്ത ശേഷമുള്ള കരിമ്പിന്റെ ചണ്ടിയാണ് തീ കത്തിക്കാനായി ഉപയോഗിക്കുന്നത്.

ഒരിക്കൽ കൊപ്രയിൽ നീരുപകർന്നാൽ പിന്നെ നാലു മണിക്കൂറോളം സമയം തീയെരിച്ചു കൊണ്ടുതന്നെയിരിക്കണം. ഒരാൾ അടുപ്പിൽ തീ ക്രമീകരിക്കുമ്പോൾ മറ്റു സ്ത്രീകൾ ക്രഷറിലേക്ക് കരിമ്പെത്തിക്കുകയോ ക്രഷറിൽ അവ പിഴിയുകയോ ചെയ്യുകയാവും. കരിമ്പിൻ നീര് പാകത്തിനു വറ്റി പാനി കുറുകി വരുന്നതിന് ഇവർക്ക് കൃത്യമായ അളവുണ്ട്. കരിമ്പിൻ നീര് തിളയ്ക്കാൻ തുടങ്ങുമ്പോൾ പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കും. പിന്നീട് പതയടങ്ങി താഴും. അതിനു ശേഷം കുറുകുന്നതനുസരിച്ച് വീണ്ടും തിളച്ചു പൊങ്ങും. അതും താഴ്ന്നു കഴിയുമ്പോഴാണ് പാനി വേണ്ട കുറുക്കത്തിലെത്തുന്നത്. പാകമായിക്കഴിയുമ്പോൾ ചങ്ങലയുടെ സഹായത്തോടെ കൊപ്ര വലിച്ചുയർത്തി തടികൊണ്ടുള്ള വലിയൊരു മരവിയിലേക്ക് പാനി പകരും. പരന്ന ഈ മരവിയിലെത്തിയാൽ കുറേ സമയം പാനി ഇളക്കിയാറിക്കുന്നതിനുള്ളതാണ്. ഈ മരവിക്ക് നാടൻ ഭാഷയിൽ പറയുന്ന പേര് പണ്ണയെന്ന്. തമിഴുമായി സാമ്യമേറെയുള്ള മറയൂരിലെ ഉപകരണങ്ങളുടെ പേരിനു പോലും ഒരു തമിഴ് ടച്ചുള്ളത് സ്വാഭാവികം.

പാനിയുടെ ചൂട് പാകത്തിന് ആറിയാൽ പിന്നെ എല്ലാവരും ഒത്തുചേർന്ന് ശർക്കര ഉരുട്ടാൻ തുടങ്ങങ്ങും. ആവി പറക്കുന്ന പാനിയാണ്. വെറും കൈകൊണ്ടാണതു വാരിയെടുക്കുന്നത്. നിത്യത്തൊഴിലായതിനാൽ പാനി അവരുടെ കൈകകളെ പൊള്ളിക്കുന്നില്ല. അല്ലെങ്കിൽ ജീവിതാവശ്യങ്ങൾക്കു മുന്നിൽ അവരാരും പൊള്ളൽ അറിയുന്നതേയില്ല. ഉരുളകാക്കിക്കഴിഞ്ഞാൽ അവസാനം അവയിൽ ചെറുതായൊന്ന് അമർത്തും. അഞ്ചു വിരലുകളുടെയും പാട് പതിയുന്നതിനു വേണ്ടിയാണിത്. പരമ്പരാഗതമായി മറയൂർ ശർക്കരയുടെ അടയാളമാണ് അഞ്ചുവിരലുകളുടെയും പാട്.

മറയൂരിന്റെ ചരിത്രം

മറയൂരിന് പറയാൻ ശിലായുഗത്തിലെ കഥകളുണ്ട്. ക്രിസ്തുവിന് 10,000 വർഷം മുമ്പുള്ള ചരിത്രമാണിത്. മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര്‍ എന്നര്‍ത്ഥം. ഇത്‌ പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്‌. വനവാസക്കാലത്ത്‌ ഇവിടെയും വന്നിരുന്നു എന്നു പറയുപ്പെടുന്നു. 10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും. മുതുവാന്മാര്‍ മലയുടെ ചെരുവുകളിലും മറ്റും പാര്‍ക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ്‌ മുമ്പെയുള്ള താമസക്കാര്‍. അഞ്ചുനാടിന്റെ പൂര്‍വ്വികര്‍ പാണ്ടിനാട്ടില്‍ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകള്‍ കയറി. അവര്‍ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവില്‍ അവര്‍ താഴ്‌വരയിലെത്തി.

പല ജാതികളില്‍പ്പെട്ട അവരുടെ കൂട്ടത്തില്‍ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയില്‍ ഒത്തുചേര്‍ന്ന അവര്‍ പാലില്‍തൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവര്‍ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. അവര്‍ക്ക്‌ അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്‌. നാലുവശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം. അങ്ങു ദൂരെ കാന്തല്ലൂര്‍ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകള്‍. കാന്തല്ലൂര്‍ മലയുടെ നെറുകയില്‍ അഞ്ചുനാടിന്റെ കാന്തല്ലൂര്‍ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ്‌ കീഴാന്തൂര്‍ ഗ്രാമവും കാരയൂര്‍ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂര്‍ മലയ്‌ക്കപ്പുറമാണ്‌. അവര്‍ക്ക്‌ അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്‌.

ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന്‌ എല്ലാ അര്‍ത്ഥത്തിലും മറയൂരിനെ വിളിക്കാം. മുക്കിനുമുക്കിന്‌ അമ്പലങ്ങള്‍…തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും മറയൂരില്‍ ഒരുമിച്ചു വാണു. നാലു വശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം മഴ നിഴലിലാഴ്‌ന്നു കിടന്നു. ചന്ദന കാടുകളില്‍ അവരുടെ മാടുകള്‍ മേഞ്ഞു. താഴ്‌വരയിലെ വയലുകളില്‍ നെല്ലും കൂവരകും വിളഞ്ഞു.

പക്ഷേ ഇപ്പോള്‍ സ്‌ഥിതി ആകെ മാറി. വയലുള്ള ഊരുകാര്‍ കുറവാണ്‌. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികള്‍ സ്വന്തമാക്കി. ഊരുകാരുടെ എസ്‌.എസ്‌. എല്‍.സി ബുക്കിലെ ജാതിക്കോളം ഒഴിഞ്ഞു കിടക്കുന്നു. ആദിവാസികളാണോ മലവേടനാണോ പിള്ളമാരാണോ എന്ന്‌ തീരുമാനമാവാതെ ബിരുദമെടുത്തവര്‍പോലും കരിമ്പുകാട്ടില്‍ പണിക്കുപോയി ജീവിക്കുന്നു.

മുനിയറകൾ

ശിലായുഗത്തിൽ ഉപയോഗിച്ചിരുന്ന മുനിയറകളാണ് മറയൂരിൽ പിന്നെ കാണേണ്ട പ്രധാന കാഴ്ച്ച. അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യരെ മറവു ചെയ്യാൻ ഉപയോഗിച്ചിരുന്ന ശവകല്ലറകളായിരുന്നു ഇത് എന്നാണ് വിശ്വാസം. എന്നാൽ മുനിമാർ തപസു ചെയ്തിരുന്ന അറ ആയിരുന്നതിനാലാണ് ഇതിന് മുനിയറ എന്ന പേരു വന്നതെന്നും പറയപ്പെടുന്നു. ഒരാൾക്ക് നിൽക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവും മുനിയറയ്ക്കുണ്ട്. പല മുനിയറകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളത്. മറയൂർ കോളനി കഴിഞ്ഞ് ഹൈസ്‌കൂളിലേക്കുള്ള വഴിയിൽ മുനിയറകൾ ധാരാളം കാണാം.

ചന്ദനഗന്ധമുള്ള നാട്

ചന്ദനമരങ്ങളുടെ നാട് എന്ന നിലയിലാണ് മറയൂർ ലോകമെമ്പാടും അറിയപ്പെടുന്നത്. ഉയർന്ന ഗുണനിലവാരമുള്ള ചന്ദനത്തടികൾ എന്നതാണ് പ്രത്യേകത. മറയൂർ വനത്തിൽ 65,000 ത്തിനു മുകളിൽ ചന്ദനമരങ്ങളുണ്ടെന്നാണ് കണക്ക്. സർക്കാറിന്റെ നിയന്ത്രണത്തിലാണ് ഇവിടത്തെ ചന്ദ്രനതോട്ടങ്ങൾ. സന്ദർശകർക്കായി ഇവിടെ വനംവകുപ്പിന്റെ ചന്ദന ഡിപ്പോയും സജ്ജീകരിച്ചിട്ടുണ്ട്. ചന്ദനത്തടിയിൽ നിന്ന് വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് ഇവിടെ നേരിട്ട് കണ്ട് മനസിലാക്കാം. കാട്ടിലൂടെ നടന്ന് ചന്ദനമരങ്ങൾ കാണാനും അവസരമുണ്ട്. ഇതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. നിരവിധ സസ്യങ്ങളും മൃഗങ്ങളും നിറഞ്ഞ ഒരു വനമേഖലയാണിത്. ആയിരത്തിൽപ്പരം മരുന്ന് ചെടികളും വ്യത്യസ്തയിനം പൂച്ചെടികളും നിറഞ്ഞ ഒരു കലവറയാണ് മറയൂർ. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ നിരവധി ഉരകങ്ങളെയും വ്യത്യസ്തയിനം പക്ഷികളെയും കാണാനാകും. ഇരുന്നൂറിൽപ്പരം ഇനം പക്ഷികൾ ഇവിടെയുണ്ടെന്നാണ് കണക്ക്. മലയണ്ണാൻ, വരയാട്, ആന, കടുവ, പുലി, കേഴ, പുള്ളിമാൻ, കുരങ്ങൻമാർ തുടങ്ങിയ നിരവധി മൃഗങ്ങളും ചിന്നാറിൽ വസിക്കുന്നുണ്ട്. മൺസൂൺ കാലത്ത് വിവിധയിനം ചിത്രശലഭങ്ങളെയും ഇവിടെ കാണാം.

Marayoor Sandalwood forest
Marayoor Sandalwood forestPhoto Credit : Siju Kuriyedam Sreekumar

Marayoor Sandalwood forest
Marayoor Sandalwood forestPhoto Credit : Siju Kuriyedam Sreekumar

Thoovanam waterfalls Marayoor
Thoovanam waterfalls MarayoorPhoto Credit : Siju Kuriyedam Sreekumar

Thoovanam waterfalls Marayoor
Thoovanam waterfalls MarayoorPhoto Credit : Siju Kuriyedam Sreekumar

Thoovanam waterfalls Marayoor
Thoovanam waterfalls MarayoorPhoto Credit : Siju Kuriyedam Sreekumar

Neolithic age Ancient Dolmens -Muniyara at Marayoor
Neolithic age Ancient Dolmens -Muniyara at MarayoorPhoto Credit : Siju Kuriyedam Sreekumar

Neolithic age Ancient Dolmens -Muniyara at Marayoor
Neolithic age Ancient Dolmens -Muniyara at MarayoorPhoto Credit : Siju Kuriyedam Sreekumar

Neolithic age Ancient Dolmens -Muniyara at Marayoor
Neolithic age Ancient Dolmens -Muniyara at MarayoorPhoto Credit : Siju Kuriyedam Sreekumar

Neolithic age Ancient Dolmens -Muniyara at Marayoor
Neolithic age Ancient Dolmens -Muniyara at MarayoorPhoto Credit : Siju Kuriyedam Sreekumar

Cave Paintings Marayoor
Cave Paintings MarayoorPhoto Credit : Siju Kuriyedam Sreekumar

Marayoor jaggery Making
Marayoor jaggery MakingPhoto Credit : Siju Kuriyedam Sreekumar

Marayoor jaggery Making
Marayoor jaggery MakingPhoto Credit : Siju Kuriyedam Sreekumar

Marayoor jaggery Making
Marayoor jaggery MakingPhoto Credit : Siju Kuriyedam Sreekumar

Marayoor jaggery Making
Marayoor jaggery MakingPhoto Credit : Siju Kuriyedam Sreekumar

Marayoor jaggery Making
Marayoor jaggery MakingPhoto Credit : Siju Kuriyedam Sreekumar

Marayoor jaggery Making
Marayoor jaggery MakingPhoto Credit : Siju Kuriyedam Sreekumar


Land with the fragrance of sandalwood and the sweetness of jaggery 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment