visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Book Review

Home / Literature/ Book Review
Ithinumappuram Book  ,  Sankaranarayanan Sambhu , Buddhist Yogi Milarepa
Ithinumappuram Book , Sankaranarayanan Sambhu , Buddhist Yogi MilarepaPhoto Credit : FROM Ithinumappuram Book and https://www.himalayasshop.com/ , Wikipedia

ശ്രീ. ശങ്കരനാരായണൻ ശംഭുവിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിൽ മിലരേപ ; കൈലാസ പർവ്വതത്തിനു മുകളിൽ കയറിയ ഏക വ്യക്തി

By - Siju Kuriyedam Sreekumar -- Tuesday, May 03, 2022 , 02:25 PM
ശ്രീ. ശങ്കരനാരായണൻ ശംഭു വിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിനെ പറ്റി ഇതിനു മുൻപ് നമ്മുടെ പത്രത്തിൽ  വന്ന രണ്ടു ഭാഗങ്ങൾ    വായിച്ചു കാണും എന്ന് കരുതുന്നു .ഇതു മൂന്ന് ഭാഗങ്ങളിലായി വരും എന്ന് പറഞ്ഞിരുന്നു അതിലെ അവസാന  ഭാഗം ആണ്  ഇന്ന് ഇവിടെ വിവരിക്കുന്നത് 

കൈലാസമെന്ന വാക്ക് നമ്മളിൽ ഉണർത്തുന്ന വികാരം എന്താണ്. ഭക്തിയോ, വിഭക്തിയോ, ഭയമോ, ഈശ്വര സങ്കൽപ്പത്തിന്റെ ഉദാത്തമായഭാവമോ,ഈശ്വരപ്രേമമോ, അതോ ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ തേടിയുള്ള പ്രയാണത്തി ലെ ഒരു സ്ഥലമാണോ അതോ നാം നമ്മെത്തന്നെ അറിയാൻ ശ്രമിക്കുന്നതിനിടക്കുള്ള ഒരു ബിന്ദുവോ .

        പർവ്വതം എന്ന വാക്കിന്റെ അർത്ഥ തലങ്ങളിൽ ഉൾക്കൊള്ളിക്കാനാവാത്ത കേവലാർത്ഥത്തിൽ  ചിന്തിക്കാനാവാത്ത ആ തേജോമയമായ ഗിരിയെ വാക്കുകളാൽ വരച്ചുകാട്ടുക എന്നത് എളുപ്പമല്ല. കൈലാസം ഒരു സംജ്ഞയാണ്.അത് യാത്രികന്റെ മനസ്സിലുണ്ടാക്കുന്ന വ്യത്യസ്ത വികാര വിചാരങ്ങൾ തന്നെ യാണ് അതിന്റെ ഉണ്മയും.

    മനസ്സിൽ ഉരുത്തിരിഞ്ഞ യാത്രാ മോഹത്തെ യാഥാർത്ഥ്യമാക്കുന്ന നിമിഷ ത്തിനാണ് നാമെല്ലാം കാത്തിരിക്കുന്നത്.പരിക്രമ പൂർത്തിയാക്കുന്നതുവരെ അത് സംഭവ്യമെന്നുറപ്പിക്കാൻ ആർക്കും സാധ്യമല്ല താനും. നിരവധി പ്രതികൂല ഘ ടകങ്ങളാണ് ആവഴിയിൽ നമ്മെ കാത്തി രിക്കുന്നത്. ഒരർത്ഥത്തിൽ ജീവിതത്തിലും ഇതു പോലെ അപ്രതീക്ഷിതമായി സംഭവിക്കാറുള്ള കുറെ ഏറെ സംഭവങ്ങ ൾ തന്നെയല്ലെ ഒരാളെ കാത്തിരിക്കുന്ന തും.

     കാഠ്മണ്ഡുവും, ഊഷര ശീതമരുഭൂമി അടക്കമുള്ള തിബറ്റു പ്രദേശവും താണ്ടി ഏറെ ബുദ്ധിമുട്ടി മാനസരസ്സിനടുത്ത് എത്തുന്നതോടെ അനുഭവപ്പെടുന്ന ആഹ്ളാദത്തെ പറഞ്ഞറിയിക്കാൻ പ്രയാസമാണ്. ആ ഒരൊറ്റ കാഴ്ച്ചയിലൂടെ തടാകം നമ്മളിൽ പ്രവേശിക്കുകയായി. സ്നാനത്തോടെ നമ്മളും മാനസ സരസ്സും ആ യി ഒരു അദൃശ്യ ശക്തിയുടെ ഭാഗമാകുകയാണ്. കുഞ്ഞോളങ്ങളുടെ തഴുകലിൽ സരസ്സിൽ മുങ്ങിനിവരുമ്പോൾ ഒരുജീവിത കാലത്തെ ആഗ്രഹസാഫല്യത്തിലേക്ക് അടുക്കുകയാണ്. കൈലാസ ദർശന, പരിക്രമണങ്ങളിലൂടെ അത്
പൂർത്തീകരിക്കപ്പെടുകയാണ്.

    കഴിഞ്ഞ ലക്കത്തിൽ പറഞ്ഞ കാര്യത്തിലേക്കു തിരിച്ചെത്താം. പലർക്കുമുള്ള ഒരു സംശയമാണ് കൈലാസ യാത്ര യിൽ നാം ആ പർവ്വതത്തിന്റെ മുകളിൽ കയറുന്നുണ്ടോ എന്നുള്ളത്. ഇതുവരെകൈലാസ പർവ്വതത്തിനു മുകളിൽ കയറി എന്നു പറയപ്പെടുന്നത് മിലരേപ എന്ന ബുദ്ധസന്യാസി മാത്രമാണത്രെ. മറ്റാർ ക്കും അതിനു സാധിച്ചിട്ടില്ല ശ്രമിച്ചവർ പരാജിതരായി എന്നുമാണ് വിശ്വാസം.

    തിലോപ്പ, നരോപ്പ, മാർപ്പ എന്നീ ബുദ്ധമത ഗുരുക്കന്മാർ തിബറ്റിന്റെ ആത്മീയ മണ്ഡലത്തെ ഏറെ സ്വാധീനിച്ചവരത്രെ. അമാനുഷിക സിദ്ധികൾ ഉള്ള അവരെ തിബറ്റുകാർ ഇന്നും ആരാധിക്കു ന്നു. അതിലെ മാർപ്പയുടെ ശിഷ്യനാണ് മിലരേപ .മിലരേപയെക്കുറിച്ചുള്ള പുരാവൃത്തം ഇങ്ങനെയാണ്.

      11-ാം  നൂറ്റാണ്ടിൽ 1052 ൽ പടിഞ്ഞാറൻ തിബത്തിലെ ക്യനഗാത്സ ഗ്രാമത്തിൽ ധനികകുടുബത്തിൽ ആണ് മിലതോസ് ബാദ്ഗ ജനിച്ചത് .7-ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ ബന്ധുക്കൾ സ്വത്തു കൈവശപ്പെടുത്തി അമ്മയേയും മകനേയും ഇറക്കിവിട്ടു. മനം നൊന്ത അമ്മ മകനോട് ബന്ധുക്ക ളോട് പകരം വീട്ടാനായി ദുർമന്ത്രവാദം പഠിക്കാൻ ആവശ്യപ്പെട്ടു. 

       വളരെ ശക്തിമാനായ ദുർമന്ത്രവാദി യായി തീർന്ന അയാൾ കുടുംബക്കാരെ മുഴുവൻ ഒരു കനത്ത മഞ്ഞുവീഴ്ച സൃ ഷ്ടിച്ച് വധിച്ചു.ഇയാളുടെ പ്രവൃർത്തിക ൾ കാരണം നാട്ടുകാരും ശത്രുക്കളായി. ഭയം മൂലം അവർ നേരിട്ട് എതിർത്തില്ല എന്നേയുള്ളു. 

     കുറച്ചു കാലം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ചെയ്തികൾ ശരിയല്ല എന്നു തോന്നുകയും അയാൾ സ്വയം ചീത്ത പ്രവൃർത്തികൾ ഉപേക്ഷിക്കുകയും ചെയ്തു. അതോടെ ശത്രുക്കൾ ഉപദ്രവം തുടങ്ങി എങ്കിലും സഹിച്ചതല്ലാതെ ഒന്നും ചെയ്തില്ല. 

     ഗുരുവിനെ തേടി മാർപയുടെ അടുക്കൽ ചെന്നപ്പോൾ ഒറ്റക്ക് 3 സ്തൂപങ്ങൾ പണിയാൻ മാർപ പറഞ്ഞു. അത് പണി തീർന്നപ്പോൾ തച്ച് ഉടക്കാനും ആവശ്യ പ്പെട്ടു. മൂന്നു സ്തൂപങ്ങളും തകർത്ത പ്പോൾ ഒരെണ്ണം കൂടി ഉണ്ടാക്കാനാവശ്യ പ്പെട്ടു .

       ലോഡ്രാക എന്ന സ്ഥലത്ത് 9 നിലക ൾ ഉള്ള ഒരു സ്തൂപം അദ്ദേഹം പണി തീർത്തു. 11-ാം നൂറ്റാണ്ടിലെ ഈ നിർമ്മിതി ഇപ്പോഴും ഉണ്ട്. വീണ്ടും മാർപ്പ തന്നെ ശിഷ്യനാക്കുന്നില്ല എന്നു കണ്ട് അദ്ദേഹത്തിന്റെ പത്നിയെ സമീപിച്ചപ്പോൾ സഹതാപം കൊണ്ട് അവർ മാർപ എഴുതുന്നതു പോലെ ഒരു കത്ത് എഴുതി നൽകി . 

     അതുമായി ഗോഗ്ഡൻ ചുഡോർ ലാമയെക്കണ്ട് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാനാണ് ഗുരു മാർപ്പയുടെ പത്നി മിലതോസ് ബാദ്ഗയോട് പറഞ്ഞത്  .ധ്യാനത്തിൽ ഉദ്ദേശിച്ച പുരോഗതി കാണാഞ്ഞപ്പോൾ കാരണം തിരക്കിയ ഗുരു വിനോട് അയാൾവിവരങ്ങൾ മുഴുവൻ തുറന്നു പറഞ്ഞു . 

     അപ്പോൾ ഗുരു അയാളെ മാർപ്പയുടെ അടുത്തേക്ക് തന്നെ തിരിച്ചയച്ചു . ഇപ്രാ വശ്യം മാർപ ശിഷ്യനായി സ്വീകരിച്ചു.12 വർഷത്തെ നിരന്തര ധ്യാനത്തിൽ ബോധോദയം ലഭിക്കുകയും മിലരേപ എന്ന പേർ സ്വീകരി ക്കുകയും ചെയ്തതായാ ണ് തിബറ്റിൽ ഉള്ള ഐതിഹ്യം. 

         ഗാനങ്ങളിൽക്കൂടി ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന രീതിയാണ് മിലരേപ ബുദ്ധ തത്ത്വം പ്രചരിപ്പിക്കുന്നതിന്ന്  കൈക്കൊണ്ടിരുന്ന രീതി . ഗാന ഗുരു മിലരേപ എന്ന പേരുകൂടി ജനങ്ങൾക്കി ടയിൽ അദ്ദേഹത്തിന് ഉണ്ട് അത്  നേടി ക്കൊടുത്തത് ഈ പ്രത്യേകതയാണ്. 

       ഹിന്ദു പുരാണങ്ങളിലെ വാത്മീകി മഹർഷിയുടെ കഥയുമായി ഒരു സാമ്യം ഇദ്ദേഹത്തിൻ്റെ ജീവിതകഥക്ക് കാണാ നാകും. പ്രചേത മഹർഷിയുടെ പുത്ര നായ രത്നാകരൻ കുട്ടിക്കാലത്ത് കാട്ടാ ളന്മാരുടെ കയ്യിൽ അകപെട്ട് കാട്ടിൽ വളരുകയും അതിക്രൂരനായ കാട്ടാളൻ്റെ ജീവിതംനയിച്ച് കാട്ടിൽ കഴിയുകയും ചെയ്തു.

       ഒരു നാൾ ആവഴി വന്ന നാരദമുനി യെ കൊള്ളയടിക്കാൻ ശ്രമിച്ചു രത്നാകരൻ. ഈ പിടിച്ചു പറിച്ചു കൊണ്ടും  പാപം  ചെയ്തു കൊണ്ടുമുള്ള ജീവിതം എന്തിനു വേണ്ടിയാണ് എന്ന മുനിയുടെ ചോദ്യത്തിന് അത് കുടുംബത്തിനു വേണ്ടിയാണെന്ന് രത്നാകരൻ മറുപടി കൊടുത്തുവത്രെ.അങ്ങനെയെങ്കിൽ ആ പാപ ത്തിൻ്റെ പങ്ക് കുടുംബം ഏറ്റെടുക്കുമോ എന്ന മുനിയുടെ ചോദ്യത്തിന് ഉത്തരം തേടിയെത്തിയ രത്നാകരന് കുടുംബത്തിൽ നിന്നു കിട്ടിയത് "താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനു ഭവിച്ചീടുകെന്നേ വരു" എന്നായിരുന്നു.

      തിരിച്ച് നാരദരെക്കണ്ട് തൻ്റെ പാപ ഭാരം താൻ തന്നെ ചുമക്കേണ്ടതാണെ ന്ന് വീട്ടുകാർ പറഞ്ഞതായും ഈ അവസ്ഥയിൽ നിന്ന് പുറത്തു കടത്തിത്തരണ മെന്നും അപേക്ഷിച്ച രത്നാകരനെ ഒരിടത്ത് ഇരുന്ന് തപസ്സ് ചെയ്യാനുപദേശിച്ച് നാരദർ പോകുന്നു.

         സംവത്സരങ്ങൾക്കു ശേഷം മടങ്ങി വന്ന നാരദർ കാണുന്നത് ചിതൽപ്പുറ്റ് മൂടിയ രത്നാകരനെയാണ്. അതിൽ നിന്നും മാറിയ മനുഷ്യനായി പുറത്തെത്തിയ രത്നാകരനെ വാത്മീകത്തിൽ നിന്നു പുറത്തുവന്നതിനാൽ വാത്മീകി എന്നു വിളിച്ചു. ഇവിടെ ക്രൂരനും ദുർമന്ത്രവാദി യുമായ മിലതോസ് ബാഗ്ദ മിലരേപ എന്ന ശുദ്ധസന്യാസി മഹാഗുരു ആയി മാനസാന്തരം വന്ന് മാറുന്നു.

     അന്തരീക്ഷത്തിൽക്കൂടി യാത്ര ചെയ്യാനുള്ള കഴിവ് ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്.കൈലാസവുമായി ബന്ധപ്പെടുത്തി ഇദ്ദേഹത്തെപ്പറ്റി നിരവധി കഥകൾ ഉണ്ട്. അതിൽ ഒന്നാണ് മാലരേപ കൈലാസം കയറിയ കഥ.'ഇതിനുമപ്പുറം എന്ന പുസ്തകത്തിൽ വായിക്കുക.

   ശുഭം 
Sankaranarayanan Sambhu.

പുസ്തകം വാങ്ങിക്കാൻ താഴെ കാണുന്ന വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാം 
Sankaranarayanan Sambhu.
Deepthi Nivas, 
H .No. 373/3,
Agraharam
Kuzhalmannam ( PO )
Palakkad (Dt)
PIN. 678 702
Mob: 9495201334

Part 1 കൈലാസ ഗിരിശൃങ്ഗങ്ങളിലേക്കു https://visumexpresso.com/literature/malayalam/2022/03/08/book-review-of-sankaranarayanan-sambhu-s-ithinumappuram
Part 2 ശ്രീ. ശങ്കരനാരായണൻ ശംഭു വിന്റെ  ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിൽ ശിവപുരി ബാബ , മെക്ക സന്ദർശിച്ച മുസ്ലിം അല്ലാത്ത  വ്യക്തി  https://visumexpresso.com/literature/book-review/2022/04/01/book-review-of-sankaranarayanan-sambhu-s-ithinumappuram-part-2-shivapuri-baba

 Book review of Sankaranarayanan Sambhu's Ithinumappuram part 3 Tibetan Buddhist Yogi Milarepa

Buddhist Yogi Milarepa
Buddhist Yogi MilarepaPhoto Credit : https://www.himalayasshop.com/

Buddhist Yogi Milarepa
Buddhist Yogi MilarepaPhoto Credit : https://www.himalayasshop.com/

Buddhist Yogi Milarepa
Buddhist Yogi MilarepaPhoto Credit : https://www.himalayasshop.com/

Buddhist Yogi Milarepa
Buddhist Yogi MilarepaPhoto Credit : https://www.himalayasshop.com/

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment