visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Indian fighter jets in ladakh
Indian fighter jets in ladakh

സൈനികതല ചർച്ച തിരുമാനമാകാത്ത സാഹചര്യത്തിൽ യുദ്ധമുണ്ടായാല്‍ ഇന്ത്യ തോൽക്കുമെന്ന് പ്രകോപനപരമായി റിപ്പോർട്ട് ചെയ്ത് വല വിരിച്ചു ചൈനീസ് മാധ്യമം

By - Siju Kuriyedam Sreekumar -- Tuesday, October 12, 2021 , 10:15 AM


   ബീജിങ്: യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ്. അതിര്‍ത്തിവിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം.   ചർച്ച പരാജയപെട്ടു ഉടനെ തന്നെ മുന്നേ കൂട്ടി തയാറാക്കിയ സ്ക്രിപ്റ്റ്  പോലെ ആണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് വന്നത് ഇതും സംശയം ഉണ്ടാക്കുന്നതാണ് .

പതിമൂന്നാംവട്ട സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളൊന്നും ചൈന അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല, ചര്‍ച്ച പരാജയപ്പെടാന്‍ ചൈനയാണ് കാരണമെന്നായിരുന്നു ഇന്ത്യ ആരോപിച്ചത്. 

 ഇന്ത്യയുടെ  ആവശ്യങ്ങളൊന്നും  അംഗീകരിക്കാൻ പറ്റാത്തതാണ് എന്ന്  ചര്‍ച്ചയ്ക്ക് ശേഷം ചൈന വിശദീകരിച്ചത്. ചര്‍ച്ചകളില്‍ സമവായമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം എന്നാണ്  ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നത് .  

ഇത്തരം ഒരു വാർത്ത  ഗ്ലോബല്‍ ടൈംസ്  പ്രസിദ്ധികരിച്ചതു തന്നെ ഈ ന്യൂസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ   പ്രതിപക്ഷത്തെ ചില രാഷ്ട്രീയ പാർട്ടികളെ ഉപയോഗിച്ച്  ചൈനക്ക് അനുകൂലമായ ജനവികാരം ഇന്ത്യയിൽ ചർച്ചചെയ്യാനും അങ്ങനെ ചർച്ച പരാജയപ്പെടുന്നത്  ഇന്ത്യ ഗവൺമെന്റിന്റെ പരാജയമായി ചിത്രീകരിച്ചു  ഇന്ത്യയിലെ ജനങളുടെ ഇടയിൽ ഗവണ്മെന്റ് നു എതിരായ വികാരം ശ്രിഷ്ട്ടിച്ചു  ഇന്ത്യൻ  ഗവർമെന്റിന്റെ മുകളിൽ സമ്മർദ്ദം ചെലുത്തി അവർക്കു അനുകൂലമായ നിലപാട് എടുപ്പിക്കാനും ആണ് ചൈനയുടെ തന്ത്രം എന്ന് വിലയിരുത്തുന്നു . അതിനു കുടപിടിക്കാൻ  ചില മാധ്യമങ്ങളും ചൈനയുടെ പത്രറിപ്പോർട് അതെ പടിയും തെറ്റായരീതിയിൽ വ്യാഖ്യാനിച്ചും  ഇന്ത്യയിൽ പ്രസിദ്ധികരിക്കുന്നുണ്ട്  .  ഇതിനു മുൻപ് ചൈനയും പാക്കിസ്ഥാനും ഇത്തരം തന്ത്രങ്ങൾ പയറ്റിയിട്ടുള്ളതാണ്. 

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ സമാധാനപരമാണ്. ഗാല്‍വാന്‍വാലി സംഘര്‍ഷത്തിന് ശേഷം രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തുടരാനും തന്നെയാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ അനുനയ ചര്‍ച്ചകള്‍ മുന്നോട്ടുപോവുന്നില്ല.  ഇന്ത്യ യുക്തിയില്ലാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും മാധ്യമം പറയുന്നതായി ഇന്ത്യയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഇത്തരം വാർത്തകൾ ഇന്ത്യ ഗവണ്മെന്റ് നു എതിരായ ജനവികരം ഉണ്ടാക്കാൻ ഉപകരിക്കു . 

     ചര്‍ച്ചകളിലെ ഇന്ത്യയുടെ സമീപനം അവസരവാദപരമാണെന്നും ചൈന-യുഎസ് ബന്ധത്തിലെ തകര്‍ച്ചയെ തന്ത്രപരമായി ഉപയോഗിക്കാനുള്ള അവസരമായി ഇന്ത്യ ഇതിനെ കാണുന്നെന്നുമാണ് മാധ്യമം ആരോപിക്കുന്നത്. ചൈനയ്‌ക്കെതിരേ അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നത് തടയുന്നതിനായി അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈന നിലപാട് മയപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ അവസരവാദ മനോഭാവം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വില കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഗ്ലോബല്‍ ടൈംസ്  പറഞ്ഞത്  ചില ഇന്ത്യൻ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .   ഗ്ലോബൽ ടൈംസ് ന്റെ റിപ്പോർട്ട് ലെ ഇന്ത്യക്കു എതിരായ ഭാഗങ്ങൾ മാത്രം റിപ്പോര്ടചെയാനും ചർച്ച ചെയ്യാനും കാണിക്കുന്ന തിടുക്കവും ഗ്ലോബൽ ടൈംസ് ന്റെ റിപ്പോർട്ട് ലെ ഇന്ത്യക്കു എതിരായ ഭാഗങ്ങൾ മാത്രം  ചർച്ച ചെയ്യാൻ പല വാട്സാപ്പ്   ഫേസ്ബുക് ഗ്രൂപുകളിൽ ചൈനയെ സപ്പോർട്ട് ചെയുന്ന പ്രതിപക്ഷ പാർട്ടികളുടെ സൈബർ പോരാളികൾ സജീവമായി തുടങ്ങിയതും ഇന്ത്യയിലെ ചില മാധ്യമങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും ചൈന വിലക്ക് എടുത്തുവെന്ന വാദത്തെ   ശരിവെക്കുന്നു .  

 ചൈനയും ഇന്ത്യയും തമ്മിലുള്ള നിലവിലെ സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് സൈനിക നടപടികളിലേക്ക് നീങ്ങിയാല്‍ അത് ഇരു രാജ്യങ്ങളെയും  കൂടുതല്‍ നഷ്ടത്തിലേക്ക് നയിക്കും. സമവായമില്ലാതെ വളരെക്കാലം അതിര്‍ത്തിയിലെ സംഘര്‍ഷം നിലനിര്‍ത്താന്‍ പര്യാപ്തമായ വലിയ ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ലോകത്തിനറിയാം. ഇത്തരത്തിലുള്ള നീക്കം ഖേദകരമാണ്. എന്നിരുന്നാലും ചൈന  അതിന് മുതിര്‍ന്നാല്‍ ഇന്ത്യയ്ക്കും മറ്റൊരു തീരുമാനമുണ്ടാവില്ല. ഏത് രാഷ്ട്രീയ കുതന്ത്രവും സമ്മര്‍ദ്ദവും ഇന്ത്യ ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നേരിടും  എന്ന് ചൈനക്ക് അറിയാം അതിനാലാണ് ചൈനീസ് ഗവണ്മെന്റ് ന്റെ മുഖ പത്രമായ  ഗ്ലോബല്‍ ടൈംസ്  ഒരു യുദ്ധം തുടങ്ങിയാല്‍ ഇന്ത്യ തീര്‍ച്ചയായും തോല്‍ക്കും എന്ന്  ഒരു തെറ്റായ റിപ്പോർട്ട് പുറത്തു വിട്ടത് അതിലൂടെ ഇന്ത്യയിൽ ഉള്ള പ്രതിപക്ഷത്തെ ചില രാഷ്ട്രീയ പാർട്ടികളുടെയും ചില മാധ്യമങ്ങളുടെയും  സഹായത്താൽ ഈ വാർത്ത  ഇന്ത്യയിൽ ചർച്ച ചെയ്തു  ചൈനക്ക് അനുകൂലമായ വികാരം    ഉണ്ടാക്കി എടുക്കുക എന്ന തന്ത്രമാണ് ചൈന ചെയുന്നത്   . 

അതിര്‍ത്തിയിലെ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് സൈന്യത്തിലെ സീനിയര്‍ കേണല്‍ ലോങ് ഷവോഹുവ  സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ പ്രതികരിച്ചിരുന്നു. ഇതും അവരുടെ ഒരു തന്ത്രമാണ് , ഇന്ത്യയാണ് അതിനു ശ്രമിക്കാത്തത് എന്ന് വരുത്തി തീർക്കാനുള്ള അടവാണ് ഇതു എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു . എന്തുതന്നെ ആയാലും ഇപ്പോളത്തെ രഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ ഉചിതമായ തീരുമാനത്തിൽ എത്തും എന്ന് തന്നെ ആണ് പല ലോക നേതാക്കളും വിലയിരുത്തുന്നത് .
 
   



LEAVE A REPLY

Security code:

COMMENTS

Be the first to comment