visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kalluvathukkal alcohol tragedy defendant manichan
Kalluvathukkal alcohol tragedy defendant manichanPhoto Credit : Siju Kuriyedam Sreekumar

മണിച്ചൻ പുറത്തേക്ക്; കല്ലുവാതുക്കൽ കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചന ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

By - Siju Kuriyedam Sreekumar -- Monday, June 13, 2022 , 03:45 PM
തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസിൽ ജയിലിൽ കഴിയുന്ന മണിച്ചന് മോചനം. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു മണിച്ചൻ. മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്.

മദ്യ ദുരന്ത കേസിൽ 22 വർഷമാണ് മണിച്ചൻ ജയിലിൽ കഴിഞ്ഞത്. നേരത്തെ, തടവുകാരെ മോചിപ്പിക്കാൻ വേണ്ടി സർക്കാർ സമർപ്പിച്ച ഫയൽ ഗവർണർ തിരിച്ചയച്ചിരുന്നു. 64 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം, 33 ആക്കി ചുരുക്കിയതിൽ വിശദീകരണം ചോദിച്ചായിരുന്നു ഗവർണർ ഫയൽ മടക്കിയത്.

വിദഗ്ധ സമിതി വിശദ പരിശോധന നടത്തിയതിന് ശേഷമാണ് 33 ആക്കി ചുരുക്കിയതെന്ന് സർക്കാർ മറുപടി നൽകി. 20 വർഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം. ഇതേത്തുടർന്ന് ഗവർണർ ഫയലിൽ ഒപ്പിടുകയായിരുന്നു.

2000 ഒക്ടോബറിലാണ് വിഷ മദ്യ ദുരന്തമുണ്ടായത്. ദുരന്തത്തിൽ 33പേർ മരിക്കുകയും നിരവധിപേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മണിച്ചന്റെ ഗോഡൗണിൽ നിന്ന് എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, എന്നിവരായിരുന്നു പ്രധാന പ്രതികൾ. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ മരിച്ചു.

കല്ലുവാതുക്കൽ വ്യാജമദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന സർക്കാരിനും കേരള ഗവർണർക്കും നൽകിയ നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിർദേശം. മണിച്ചൻറെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവിട്ടത്. പേരറിവാളൻ കേസും സുപ്രീംകോടതി ഉത്തരവിൽ പരാമർശിച്ചു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാജ്യം സ്വാതന്ത്ര്യം നേടിയ 75ാം വാർഷികത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നതിന് സർക്കാർ നൽകിയ പട്ടികയിൽ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനും ഉൾപ്പെട്ടിരുന്നു. ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചതു . 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതിലൊരാളായാണ് മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനും ഉൾപ്പെടുന്നത്.

Kalluvathukkal alcohol tragedy defendant manichan released


 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment