visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Lakhimpur Kheri violence
Lakhimpur Kheri violence

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ അക്രമം കോണ്‍ഗ്രസ്‌ മുതലാക്കാന്‍ ശ്രമിക്കുന്നത് സംശയം ഉളവാക്കുന്നു , കര്‍ഷക രോഷം യുപിയിലേക്കും വ്യാപിപ്പിക്കാൻ ചിലർ കളിച്ച നാടകമോ വായിച്ചറിയാം

By - Siju Kuriyedam Sreekumar -- Tuesday, October 05, 2021 , 09:48 PM

ലഖ്നൗ:  ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷകപ്രതിഷേധത്തിനിടെ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകനുമടക്കം ഒമ്പത് ജീവനാണ് പൊലിഞ്ഞത്. സഘർഷം നടന്നു അരമണിക്കൂറിനുള്ളിൽ യുപിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളേക്കാളും മുമ്പേ ആദ്യം എത്തിയ നേതാവ് പ്രിയങ്ക ഗാന്ധിയായിരുന്നു  , അവിടെ നടന്ന സംഭവങ്ങളുടെ വീഡിയോ അവർക്കു മാത്രം കിട്ടിയതും സഘർഷം  പാർട്ടി വരാനിരിക്കുന്ന എലെക്ഷൻ തങ്ങൾക്കു അനുകൂലമാക്കാൻ നടത്തിയ നാടകമാണോ എന് സംശയ ജനിപ്പിക്കുന്നു.  2017-ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട് സീറ്റുകളും തൂത്തുവാരിയ ബിജെപിക്ക് ഈ സംഭവം ചെറുതല്ലാത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമായി നില്‍ക്കുന്ന ഘട്ടത്തില്‍.



കര്‍ഷകര്‍ക്കും സിഖ് സമുദായത്തിനും കൃത്യമായ വേരോട്ടമുള്ള ഉത്തര്‍പ്രദേശിലെ തെറായി മേഖലയിലെ ലഖിംപുര്‍ ഖേഡിയില്‍ 2012-ല്‍ ഒരു സീറ്റ് മാത്രമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. അവിടെ നിന്നാണ് 2017-ലെ കുതിച്ചു ചാട്ടമുണ്ടാക്കിയത്.

ബ്രാഹ്മണര്‍ക്ക് ആധിപത്യമുള്ള ലഖിംപുര്‍ ഖേഡി ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ജില്ലയാണ്. മുസ്ലിങ്ങളും കുര്‍മി സമുദായക്കാരും യാദവ ഇതര ഒബിസി വിഭാഗങ്ങളും ഇവിടെ പ്രബലരാണ്.

80 ശതമാനവും ഗ്രാമീണ മേഖലയായതിനാല്‍ ഭൂരിഭാഗം ജനങ്ങളും കരിമ്പുകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. വിഭജനത്തിനു ശേഷം ഈ ഫലഭൂയിഷ്ഠമായ പ്രദേശത്ത് സ്ഥിരതാമസമാക്കിയ കുടുംബങ്ങളില്‍ നിന്നുള്ള  സിഖുകാരാണ് കര്‍ഷകരില്‍ പലരും.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലെ സംഭവവികാസങ്ങള്‍ ലഖിംപുര്‍ ഖേഡിയിലുണ്ടാക്കുന്ന ആഘാതം സമീപ ജില്ലകളിലേക്കും വ്യാപിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ബിജെപി. പിലിഭിത്ത്, ഷാജഹാന്‍പുര്‍, ഹര്‍ദോയ്, സിതാപുര്‍, ബഹ്റെയ്ച്ച് തുടങ്ങിയ സമീപ ജില്ലകളില്‍ 2017-ല്‍ ബിജെപിക്ക് മികച്ച നേട്ടമുണ്ടാക്കിയ മേഖലയാണ്. ഈ ആറ് ജില്ലകളിലെ 48 നിയമസഭാ മണ്ഡലങ്ങളില്‍ 37 ലും വിജയിക്കാന്‍ ബിജെപിക്കായിരുന്നു.

സഖ്യത്തില്‍ മത്സരിച്ച സമാജ് വാദി പാര്‍ട്ടിക്ക് നാലിലും ബിഎസ്പിക്കും ഒരു സീറ്റിലും മാത്രമേ ഈ മേഖലയില്‍ 2017-ല്‍ ജയിക്കാനായിരുന്നുള്ളൂ. ഈ സഖ്യത്തിന്റെ ഭാഗമായിരുന്നു കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു. 2012-ല്‍ ഈ മേഖലയില്‍ സമാജ് വാദി പാര്‍ട്ടി 25-ലും ബിഎസ്പി പത്തിലും കോണ്‍ഗ്രസിന് രണ്ടിടത്തും ജയിക്കാനായിരുന്നു. ബിജെപിക്ക് ആകെ അഞ്ച് സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിന്റെ പിടിവള്ളി

ശക്തി ക്ഷയിച്ച് യു.പിയില്‍ അപ്രസക്തമായി കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടരികിലെത്തി നില്‍ക്കെ കര്‍ഷക സമരവും ലഖിംപുര്‍ സംഘര്‍ഷവും കോര്‍ത്തിണക്കി സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു ആദ്യം പ്രാദേശിക വിഷയമാക്കി ചുരുക്കി കെട്ടാന്‍ നോക്കിയ ബിജെപിയും അപകടം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു വൈകാരിക വിഷയമാക്കി നിര്‍ത്താന്‍ തന്നെയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

സംഘര്‍ഷത്തിന് പിന്നാലെ ലഖിംപുര്‍ ഖേഡിയിലേക്ക് യുപിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളേക്കാളും മുമ്പേ ആദ്യം എത്തിയ നേതാവ് പ്രിയങ്ക ഗാന്ധിയായിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് നടപടികളും മറ്റും അവര്‍ക്ക് ഏറെ വാര്‍ത്താ പ്രധാന്യം സൃഷ്ടിച്ചു. 

കോണ്‍ഗ്രസ് വലിയൊരു മുന്നേറ്റമുണ്ടാക്കുമെന്നല്ല ബിജെപിയെ ഭയപ്പെടുന്നത്. മറിച്ച് കോണ്‍ഗ്രസിന്റെ കടന്നുകയറ്റം തങ്ങളുടെ വോട്ടുബാങ്കുകളിലേക്കാകുമെന്നും അത് വിജയസാധ്യതകളെ ബാധിക്കുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ ആശങ്ക.

അജയ് മിശ്രയും ലഖിംപുര്‍ ഖേഡിയും

ലഖിംപുര്‍ ഖേഡിയിലെ നിഘാസന്‍ നിയമസഭാ മണ്ഡലത്തിലാണ് ഞായറാഴ്ച സംഘര്‍ഷം നടന്നത്. 1993-ന് ശേഷം ബിജെപി മൂന്ന് തവണയാണ് ഇവിടെ ജയിച്ചത്. ഞായറാഴ്ചത്തെ സംഘര്‍ഷത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ആരോപണം നേരിടുന്ന കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര 2012-ല്‍ ഇവിടെ നിന്ന് വിജയിച്ച് എംഎല്‍എ ആയിട്ടുണ്ട്. സെപ്റ്റംബര്‍ 25-ന് മിശ്ര കര്‍ഷകര്‍ക്ക് നേരെ ഒരു ഭീഷണി മുഴക്കിയതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം.  നിലവിലെ ലഖിംപുര്‍ എംപി കൂടിയായ മിശ്രയുടെ ഭീഷണി പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലയാതോടെ കര്‍ഷകരില്‍ രോഷം സൃഷ്ടിച്ചു. 

ഒക്ടോബര്‍ മൂന്നിന് ചില വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ലഖിംപുര്‍ ഖേഡി സന്ദര്‍ശിക്കുന്നതിനായി എത്തി. ഇവിടുത്തെ പരിപാടിക്ക് ശേഷം കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ സ്വന്തം നാടായ ബന്‍വീര്‍പുറില്‍ ഒരു ഉദ്ഘാടനത്തിനായി പോകാനായിരുന്നു തീരുമാനം. എന്നാല്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ തികുനിയ എന്ന പ്രദേശത്ത് ഒരുമിച്ചുകൂടി. പ്രതിഷേധമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ മൗര്യ തന്റെ ബന്‍വീര്‍പുര്‍ സന്ദര്‍ശനം റദ്ദാക്കി. 

തികുനിയ വഴിയായിരുന്നു ബന്‍വീര്‍പുറിലേക്ക് പോകേണ്ടയിരുന്നത്. എന്നാല്‍ അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ സ്വീകരിക്കാനായി പോയി. തികുനിയ വഴി പോയ ആശിഷ് മിശ്രയും സംഘവും അവിടെയുണ്ടായിരുന്ന കര്‍ഷകരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് വാഹനം ഇടിച്ചു കയറ്റിയെന്നാണ് ആരോപണം. നാല് കര്‍ഷകര്‍ സംഭവത്തില്‍ മരിച്ചിട്ടുണ്ട്. ഇതില്‍ പ്രകോപിതരായ കര്‍ഷകര്‍ ആശിഷ് മിശ്രയുടെ സംഘത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആശിഷ് മിശ്ര വയലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ ഡ്രൈവറടക്കം പ്രവര്‍ത്തകരും ഒരു മാധ്യമ പ്രവര്‍ത്തകനും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

തുറന്ന് സമ്മതിച്ച് ബിജെപി

സംഘര്‍ഷം ബിജെപിക്ക് കാര്യമായ പോറലേൽപ്പിക്കും എന്ന്  ബിജെപി നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. 'ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം യുപിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷേ, ലഖിംപുര്‍ ഖേഡി സംഭവത്തോടെ ഞങ്ങള്‍ കര്‍ഷകര്‍ക്ക് ശത്രുക്കളായി മാറി. കാര്‍ഷികേതര വിഭാഗങ്ങളുടെ സഹതാപവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അത് ഭരണപക്ഷത്തിന് നല്ലതല്ല' ഒരു ബിജെപി നേതാവ് പറഞ്ഞു.

കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന വീഡിയോ പങ്കുവെച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്തെത്തിയതും സംഭവത്തിലെ ബിജെപിക്കുള്ളിലെ അസ്വസ്ഥത പ്രകടമാണ്. ആരെയും ഉലയ്ക്കുന്ന ദൃശ്യങ്ങളാണെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്  വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ലഖിംപുര്‍ ഖേഡിയുടെ സമീപമുള്ള പിലിഭിത്തില്‍ നിന്നുള്ള എംപിയാണ് വരുണ്‍.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment