visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / Articles/ Kerala
Pinarayi Vijayan , Kerala , K Rail
Pinarayi Vijayan , Kerala , K RailPhoto Credit : Siju Kuriyedam Sreekumar

റവന്യൂ മന്ത്രിയും കെ റെയില്‍ കമ്പനിയും പറയുന്നു ഞങ്ങൾ പറഞ്ഞിട്ടല്ല ഇപ്പോൾ ഈ കല്ലിടൽ നടക്കുന്നത് എന്ന് അപ്പോൾ പിന്നെ ആര് എന്ന് സർക്കാർ പറഞ്ഞില്ലെങ്കിലും നമുക്ക് നോക്കാം

By - Siju Kuriyedam Sreekumar -- Saturday, March 26, 2022 , 01:17 PM

ഇതിൽ ആർക്കെങ്കിലും ആരെയെങ്കിലും വ്യക്തിപരമായി പറഞ്ഞതായി തോന്നിട്ടുണ്ടെങ്കിൽ അവരുടെ ചിന്താധാരയുടെ/ പ്രത്യയശാസ്ത്രത്തിന്റെ  കുഴപ്പം മാത്രം , ജനങ്ങളുടെ വികാരത്തെ പക്ഷം പിടിക്കാതെ  ഒപ്പിയെടുത്തു എഴുതി എല്ലാ ജനങ്ങളിലേക്കും ഒരുപോലെ എത്തിക്കുക എന്നത് മാത്രമാണ്  ഏതൊരു നല്ല മാധ്യമത്തിന്റെയും മാധ്യമ പ്രവർത്തകന്റെയും ലക്‌ഷ്യം എന്ന് പറഞ്ഞു തുടങ്ങട്ടെ 

 പിണറായി വിജയൻറെ  സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന കല്ലിടലിലും വന്‍ ആശയക്കുഴപ്പം ഉള്ളതായാണ് റവന്യൂ മന്ത്രിയുടെയും കെ റെയിൽ ഉദ്യോഗസ്ഥരുടെയും പ്രസ്താവനയിൽ നിന്ന് മനസിലാകുന്നത് .  ഇത്രയും കാലം രണ്ടു കൂട്ടരും പരസ്പ്പരം പഴി ചാരിയിരുന്നത് ഇല്ലാതായി   സാമൂഹിക ആഘാത പഠനത്തിനു വേണ്ടി കല്ലിടുന്നത് ആരുടെ തീരുമാനപ്രകാരമാണെന്നുള്ള  കാര്യത്തില്‍ കെ റെയില്‍ കമ്പനിയും റവന്യു വകുപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസം  ഇല്ലാതായി . 

ആരോപണങ്ങൾ , കൺഫ്യൂഷൻ കമ്മീഷന് വേണ്ടിയോ  ? 

തുടക്കം മുതൽ കല്ല് കടിച്ചുതുടങ്ങിയ കെ റെയിൽ ഇപ്പോൾ കല്ലിടലിലും കല്ലുകടിച്ചു നിൽക്കുന്നു . ഡി പി ആർ കൃത്യമല്ല , വരുമാനകണക്കിൽ കൃത്രിമം , കെ റെയിൽ പാത പലസ്ഥലത്തും വന്പന്മാരെ രക്ഷിക്കാൻ അനാവശ്യമായി വളക്കുന്നു , ആളുകളെ ബോധവൽക്കരിക്കാൻ 50 ലക്ഷം ലഘുലേഖ അടിക്കാൻ 5 കോടി ചിലവാക്കി കായം കലക്കി , 200 രൂപയ്ക്കു  കിട്ടുന്ന കല്ല്  1000 രൂപയ്ക്കു മൂന്ന് കരാറുകാരിൽ നിന്നായി  വാങ്ങുന്നു , ഇപ്പോൾ സാമ്പത്തികമായി ലാഭമാക്കാൻ പുതിയ റിപ്പോർട്ട് നല്കാൻ പുതിയ കൺസൾട്ടൻസിക്ക്  കൊടുക്കുന്നു , അപ്പോൾ ഡി പി ആർ ശരി അല്ല എന്ന് അവർ തന്നെ സമ്മതിക്കുന്നു.  തുടങ്ങിയ ആരോപണങ്ങൾ നില നിൽക്കെ ആണ് ഈ കല്ലിടലിലെ ആശയകുഴപ്പം . 

പദ്ധതി തുടങ്ങാൻ വേണ്ട അടിസ്ഥാനപരമായ ഒന്നും തന്നെ ചെയ്യാതെ തന്നെ 15 കോടിയിൽ പരം രൂപ കമ്മീഷൻ ഇനത്തിൽ  കൈ പറ്റി എന്നാണ്  ഇപ്പോൾ പലരും പറയുന്നത്  . കല്ലിടലിലും ലഘു ലേഖ അടിച്ചതിലും മാത്രം 5 കോടി രൂപയുടെ അഴിമതി നടന്നു എന്നു പലരും ആരോപണം ഉന്നയിക്കുന്നുണ്ട് . 

പുതിയ സംഭവവികാസങ്ങൾ 

കല്ലിടാന്‍ നിര്‍ദേശം നല്‍കിയത് റവന്യൂ വകുപ്പ് ആകാമെന്ന കെ റെയില്‍ കമ്പനിയുടെ വാദം തള്ളി റവന്യു മന്ത്രി കെ.രാജന്‍ രംഗത്തെത്തിയതോടെ ആണ് പുതിയ സംഭവവികാസങ്ങൾ തുടങ്ങുന്നത് .വിവിധയിടങ്ങളില്‍ കല്ലിടാന്‍ എത്തുമ്പോള്‍ നാട്ടുകാര്‍ കൊതിച്ചിരുന്ന പ്രധാന ചോദ്യവും   , "ആരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ കല്ലിടുന്നത്"  എന്നതാണ്  . ഇതിനു പോലും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത നിലയിലാണ് കാര്യങ്ങളെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. 

സില്‍വര്‍ലൈന് കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. ഏജന്‍സി ആവശ്യപ്പെട്ട പ്രകാരമാണ് എല്ലാ പദ്ധതികളിലും ഭൂമി ഏറ്റെടുക്കുന്നത്. കല്ലിടാന്‍ തീരുമാനമെടുത്തത് റവന്യു വകുപ്പെന്നായിരുന്നു കെ റെയില്‍ വിദശീകരണം. സാമൂഹികാഘാതപഠനം പദ്ധതിക്ക് എതിരായാല്‍ കല്ല് മാറ്റും. എന്നാല്‍ പഠനം നടത്തണമെങ്കില്‍ അതിരടയാളങ്ങള്‍ ഇടണമെന്നും മന്ത്രി പറയുന്നു. 

പദ്ധതിയെ എതിര്‍ക്കുന്നവര്‍ എല്ലാവരും സര്‍ക്കാര്‍ വിരുദ്ധരല്ലെന്നും കെ റെയില്‍ ഉദ്യോഗസ്ഥര്‍ എന്തിനാണു ധൃതി കാണിക്കുന്നതെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കല്ലിടല്‍ സംബന്ധിച്ചും സിപിഐയുടെ മന്ത്രി വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 

കല്ലിടലും ഇളക്കിമാറ്റലും വലിയ സംഘര്‍ഷത്തിലേക്കു നയിക്കുന്നതിനിടെ, കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്നു പറഞ്ഞു കൈകഴുകുന്ന നിലപാടാണ് കെ റെയില്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. സാമൂഹികാഘാത പഠനം നടത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചെങ്കിലും കല്ലിടാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കേരള സര്‍വേ-അതിര്‍ത്തി നിയമം അനുസരിച്ചു അതിര്‍ത്തി നിര്‍ണയിക്കുന്നതു റവന്യു വകുപ്പായതിനാല്‍ കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്നാണു വിശദീകരണം. 

സാമൂഹികാഘാത പഠനത്തിനു കല്ലിടണമെന്നു കേരള സര്‍വേ-അതിര്‍ത്തി നിയമത്തില്‍ നിര്‍ദേശമില്ല. അടയാളം നല്‍കണമെന്നു മാത്രമാണു സൂചിപ്പിക്കുന്നത്. എന്നാല്‍ കെ-റെയില്‍ എന്നെഴുതിയ ഒരുമീറ്ററോളം (90 സി എം  )  വലിപ്പമുള്ള  വലിയ സര്‍വേക്കല്ലുകളാണ് ഇപ്പോള്‍ സംസ്ഥാനമാകെ സ്ഥാപിക്കുന്നത്. അതിര്‍ത്തി നിര്‍ണയിക്കാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്നു ചര്‍ച്ച ചെയ്യുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കെ-റെയില്‍ അധികൃതര്‍ പറഞ്ഞു. 

ആശങ്കകള്‍ പരിഹരിച്ചു വേണം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കേണ്ടതെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കി. ചില കാര്യങ്ങളില്‍ സര്‍ക്കാര്‍ തിരുത്തണമെന്നും പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും ഇടതുവിരുദ്ധരും സര്‍ക്കാര്‍ വിരുദ്ധരുമല്ലെന്നും അദ്ദേഹം പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. കെ-റെയില്‍ ഉദ്യോഗസ്ഥര്‍ എന്തിനാണു ധൃതി കാണിക്കുന്നത്? പരിസ്ഥിതി വിഷയങ്ങളിലും സാമൂഹികാഘാത പഠനത്തിലുമെല്ലാം സര്‍ക്കാരിന്റെ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.

പിന്നെ ആർക്കു വേണ്ടി ആരാണ് കല്ല് ഇടാൻ പറഞ്ഞത് ?

ഈ ചോദ്യമാണ്  ഇപ്പോൾ പല കോണിൽ നിന്നും വരുന്നത് . നമ്മൾ അന്വേഷിച്ചതിൽ നിന്ന് മനസിലാകുന്നത് പദ്ധതി വരുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ അതിന്റെ പേരിൽ പൈസ എടുക്കുക എന്നത് പ്രായോഗികമല്ലാത്ത അവസ്ഥയിൽ അതിനായി പൈസ ചിലവാക്കാൻ ഉള്ള ഓരോ മാര്ഗങ്ങള് മാത്രമാണ് കല്ലിടലും , ലഘു ലേഖ അടിക്കലും ഇപ്പോൾ സാമ്പത്തികമായി ലാഭമാക്കാൻ പഴയ ഡി പി ആർ ൽനിന്നു വ്യത്യസ്തമായി പുതിയ റിപ്പോർട്ട് ഉണ്ടാക്കാൻ  പുതിയ കമ്പിനിക്ക് കൊടുക്കുന്നതും എന്ന് .

അപ്പോൾ ആരാണ് , എന്തിന് ?  

തീർച്ചയായും ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഒരാളിലേക്കു തന്നെ . ഒരു കപ്പൽ ആകുമ്പോൾ അതിനു എന്ത് സംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്വങ്ങളിൽ നിന്ന് ക്യാപ്റ്റന് മാറി നില്ക്കാൻ ആകില്ലല്ലോ ഇവിടെയും അത് തന്നെ ആണ് . പക്ഷെ ക്യാപറ്റൻ ഒറ്റക്കല്ല ഇവിടെ ഇതെല്ലാം ചെയുന്നത്  എന്നതാണ് കൂടെ ഉള്ളവർ മിണ്ടാത്തതിന്റെ പ്രധാന കാരണവും കൂടെ ഉള്ള ചിലർ  ഇടക്ക് അവിടെയും  ഇവിടെയും മിണ്ടുന്നതിന്റെയും കാരണം . 

സ്വപ്ന പദ്ധതി ആക്കി ആളുകളുടെ കണ്ണിൽ പൊടി ഇടുന്നതു കൂടാതെ അതിന്റെ പേരിൽ സമ്മർദ്ദം ഉണ്ടാക്കി പൈസ വകമാറ്റി ചിലവഴിക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നിൽ ഉള്ളത് . പദ്ധതി വന്നാൽ അതിൽ നിന്നും പൈസ ഉണ്ടാക്കാം ഒരു പൊൻതൂവൽ ചാർത്തുകയും ആകാം . വന്നില്ല എങ്കിൽ ഇങ്ങനെ ഓരോ നാടകങ്ങൾ മാറി മാറി കളിച്ചു ആളുകളെ കാണിച്ചു പൈസ ഉണ്ടാക്കാം അതാണ് ഇതിനു പിന്നിൽ ഉള്ളവരുടെ മനസിലിരുപ്പ് എന്നാണ് ആളുകളുടെ ആരോപണം 

ഇങ്ങനെ ഉള്ള സാഹചര്യത്തിൽ പുരകത്തുമ്പോൾ വാഴ വെട്ടുക എന്ന പോലെ  പറ്റുന്നത്ര കാക്കാൻ ഉള്ള ഒരു മാർഗം മാത്രം ആണോ കെ റെയിൽ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . ഒരിക്കലും നടക്കാത്ത ഒരു സ്വപ്നപദ്ധതിയുടെ പേരുപറഞ്ഞു കുറെ പഠനങ്ങളും കല്ലിടലും ലഘു ലേഖ അടിക്കലും , സമ്മേളങ്ങൾ നടത്തലും എല്ലാം അവനവനു ഇഷ്ട്ടമുള്ള വർക്കു കരാർ കൊടുത്തു ആർക്കും സംശയം തോന്നാത്ത രീതിയിൽ കാക്കാൻ ഉള്ള ഒരു മാർഗം മാത്രമാണ് കെ റെയിൽ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു .

കേരളത്തിന്റെ പൊതു കടം ഇപ്പോൾ തന്നെ മൂന്നു ലക്ഷം കോടി കടന്നു അത് തിരിച്ചടക്കാൻ മാർഗം നോക്കാതെ വീണ്ടും വലിയ തുക കടം എടുത്തു സാമ്പത്തികമായി സർക്കാരിനും ജനങ്ങൾക്കും ഒരു ലാഭവും ഉണ്ടാകാൻ ഇടയില്ലാത്ത ഒരു പദ്ധതിക്കായി മുന്നിട്ടു ഇറങ്ങുന്നത് തന്നെ ശരി അല്ല . കേരളത്തിലെ എല്ലാ വ്യവസായങ്ങളും ഉപേക്ഷിച്ചു ആളുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു . കേരള സർക്കാരിന്റെ തന്നെ ഉടമസ്തഥായിൽ ഉള്ള ബിവറേജ് പോലും നഷ്ട്ടത്തിൽ എന്ന് അവരുടെ റിപ്പോർട്ട് , അതും 90 രൂപയ്ക്കു ഉണ്ടാക്കുന്ന മദ്യം പത്തിരട്ടി വിലയായ 900 രൂപയ്ക്കു കൊടുത്തിട്ടും എന്ന് ഓർക്കണം  . അങ്ങനെ  ഉള്ള കെടുകാര്യസ്ഥതയുടെ ഈറ്റില്ലമായ നാട്ടിൽ കെ റെയിൽ പോലുള്ള ഒരു വെള്ളാനയെ തീറ്റി പോറ്റിയാൽ അടുത്തുള്ള ശ്രീലങ്കയുടെ അവസ്ഥയാകും കേരളത്തിനും എന്ന് ഓർക്കണം .ഇങ്ങനെ പോയാൽ  കോവിഡിന്റെ കണക്കു പോലെ തന്നെ ആകും കടത്തിന്റെ കാര്യത്തിലും ,  ഇന്ത്യയിൽ ഉള്ള സംസ്ഥാനങ്ങളുടെ ആകെ കടത്തിന്റെ 80 % ശതമാനവും കേരളത്തിന്റെ വക ആകാൻ അതികം നാൾ വേണ്ടി വരില്ല . 

അതിനായി ന്യായികരിക്കാൻ ജനീവക്കാരും ഇറ്റലിക്കാരും ദുബായിക്കാരും  ആയ കുറെ ന്യായികരണ മാവേലിമാരെ ഏർപ്പാടാക്കിയാൽ മതിയല്ലോ . അവർക്കു അവിടെ ഇരുന്നു പറഞ്ഞാൽ മതി . കൊല്ലത്തിൽ ഒരിക്കൽ നാട് കാണാൻ വരും കുറച്ചു സെൽഫി എടുത്തു എന്തൊക്കെയോ സോഷ്യൽ മീഡിയയിൽ കുറിച്ച് എന്തൊക്കെയോ ആണെന്ന് വരുത്തി തീർത്തു പോകും . അനുഭവിക്കേണ്ടത് അത്താഴ പഷ്ണിക്കാരൻ ആയ പാവങ്ങൾ മാത്രം . കിറ്റ്  ഇല്ലാത്ത വില കൊടുത്തു വാങ്ങിയ  കൊച്ചു സഞ്ചിയിലാക്കി കൈയിൽ തന്നപ്പോൾ ആപാവങ്ങൾ അറിഞ്ഞില്ല അടുത്തത്  തലക്കിട്ടു കല്ല് കൊണ്ട്   കുറ്റി അടിക്കലാണ് എന്ന് . അധ്വാനിച്ചു ഉണ്ടാക്കിയ കിടപ്പാടം പോകുന്ന അത്താഴ പഷ്ണിക്കാരന്റെ വിഷമം ശീതികരിച്ച ചില്ലു മേടയിൽ ഇരുന്നു അന്തിചർച്ച നടത്തുന്നവനോ , നേരം പോക്കിന് മുഖപുസ്തകത്തിലും ( Facebook )  എന്തുണ്ട് വിശേഷത്തിലും ( Whats up  )  ന്യായികരിക്കുന്ന ജനീവക്കാരനും ദുബായിക്കാരനും ഇറ്റലിക്കാരനും മനസിലാകില്ല . അത് മനസ്സിലാകണം എങ്കിൽ ആശയപരമായല്ല മാനസികമായി ചിന്തിക്കുന്ന മനുഷ്യനാകണം എന്നാൽ മാത്രമേ പറ്റു  . 

   വികസന വിരോധി ആകരുത് , വികസനം ആണ് ഒരു നാടിൻറെ ഉയർച്ചക്ക് ആക്കം കൂട്ടുന്നത് . പക്ഷെ വികസനത്തിനായി മാനുഷിക പരിഗണന പോലും ഇല്ലാതെ എല്ലാ മാനുഷിക മൂല്യങ്ങളും കാറ്റിൽ പറത്തി കൊടുക്കേണ്ടതും കിട്ടേണ്ടതും ആയ ന്യായമായ അവകാശങ്ങളെ അടിച്ചമർത്തി കുറ്റിയടിച്ചു എല്ലാവാതിലും  കൊട്ടിയടച്ചു   സ്വന്തം കീശ വീർപ്പിക്കുന്നവരുടെ കൂടെ നിന്നാകരുത്  എന്ന് മാത്രമാണ് പറയാനുള്ളത്  എന്ന് പറഞ്ഞു നിർത്തുന്നു.

 We Clearing the Confusion in Silver Line stone Laying after Revenue minister word  against K Rail

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment