visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Sonia Gandhi
Sonia GandhiPhoto Credit : Congress FB Post

ഒരാള്‍ക്ക് ഒരു സ്ഥാനം; നിലപാട് സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്, ഉടന്‍ നടപ്പിലാക്കും

By - Siju Kuriyedam Sreekumar -- Friday, April 29, 2022 , 08:46 PM

ന്യൂഡല്‍ഹി: മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് കമല്‍നാഥ് രാജിവെച്ചതിന് പിന്നാലെ സംഘടനയില്‍ ‘ഒരു നേതാവിന് ഒരു സ്ഥാനം’ എന്ന നിലപാട് സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. മെയ് മാസത്തില്‍ നടക്കുന്ന ‘ചിന്തന്‍ ശിവിര്‍’ നേതൃയോഗത്തിന് ശേഷം ഇക്കാര്യം എഐസിസി, സംസ്ഥാന തലത്തില്‍ നടപ്പിലാക്കും.

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പല ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവരായിട്ടുണ്ട്. ഇതിനെതിരെ സംഘടന തലത്തില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസില്‍ ആരംഭിച്ച തെറ്റ് തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് ഇക്കാര്യവും നടപ്പിലാക്കുന്നത്.

ആധിര്‍ രഞ്ജന്‍ ചൗധരി, രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക് എന്നീ പ്രമുഖ നേതാക്കള്‍ പല സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. ആധിര്‍ രഞ്ജന്‍ ചൗധരി പശ്ചിമ ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷനും പാര്‍ലെമന്റിലെ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവുമാണ്. സുര്‍ജേവാല പാര്‍ട്ടി മാധ്യമവിഭാഗത്തിന്റെ ഉത്തരവാദിത്വവും കര്‍ണാടകത്തിന്റെ ഉത്തരവാദിത്വവും ഒരേ സമയം വഹിക്കുന്നു. മുകുള്‍ വാസ്‌നിക് സംഘടന തെരഞ്ഞെടുപ്പ് സെക്രട്ടറിയും മധ്യപ്രദേശിന്റെ ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറിയാണ്.

വ്യാഴാഴ്ചയാണ് കമല്‍നാഥ് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രാജി സ്വീകരിക്കുകയും ഗോവിന്ദ് സിങിനെ പുതിയ പ്രതിപക്ഷ നേതാവായി നിയമിക്കുകയും ചെയ്തിരുന്നു. കമല്‍നാഥ് പ്രതിപക്ഷ നേതാവും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു. രാജിയോടെ അദ്ധ്യക്ഷ സ്ഥാനം മാത്രമാണ് കമല്‍നാഥിന് ഇപ്പോഴുള്ളത്. ഹരിയാനയില്‍ ഒന്നുകില്‍ പ്രതിപക്ഷ നേതാവ് അല്ലെങ്കില്‍ സംസ്ഥാന അദ്ധ്യക്ഷനാവാം എന്നാണ് മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിങ് ഹൂഡയോട് ഹൈക്കമാന്‍ഡ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് ഹൂഡ തീരുമാനിച്ചത്. ഈ നയം എല്ലാ ഘടകങ്ങളിലേക്കും കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

Congress implementing new policy  One post to one 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment