visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Margaret Alva and Jagdeep Dhankhar
Margaret Alva and Jagdeep DhankharPhoto Credit : Twitter

വോട്ട് ചോർച്ച ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉണ്ടായതിൽ അതൃപ്തി പരസ്യമാക്കി മാർഗരറ്റ് ആൽവ; എൻഡിഎ സ്ഥാനാർഥിയ്ക്ക് വോട്ട് ചെയ്ത പാർട്ടികൾക്കും രൂക്ഷ വിമർശനം

By - Siju Kuriyedam Sreekumar -- Sunday, August 07, 2022 , 06:34 PM
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും വോട്ട് ചോർച്ച ആരോപിച്ച് പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവ രം​ഗത്ത്. കണക്കുകൾ പ്രകാരം പ്രതീക്ഷിച്ച വോട്ടുകൾ പോലും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയ്ക്ക് ലഭിച്ചില്ല. പ്രതിപക്ഷത്തെ പരമാവധി ഏകോപിപ്പിക്കാൻ ഉള്ള ശ്രമം കൂടിയായിരുന്നു മാർഗരറ്റ് ആൽവയുടെ സ്ഥാനാർഥിത്വം, പക്ഷേ ലഭിച്ച വോട്ടുകൾ ആ ഐക്യത്തിൽ സംശയം ജനിപ്പിക്കുന്നതാണ്. എന്നാൽ 36 എംപിമാർ ഉള്ള തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിട്ട് നിന്നതും വൈഎസ്ആർ കോൺഗ്രസ്, ശിരോമണി അകാലിദൾ, ബിഎസ്പി തുടങ്ങിയ പാർട്ടികൾ എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതും വോട്ട് കുറയാൻ കാരണമായെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനാണ് ഇത് തിരിച്ചടിയായത്. ജഗ്ദീപ് ധൻഘഡിന് വോട്ട് രേഖപ്പെടുത്തിയ പ്രതിപക്ഷ പാർട്ടികളെയും മാർഗരറ്റ് ആൽവ വിമർശിച്ചു. ഈ പാർട്ടികൾ ഇല്ലാതാക്കിയത് സ്വന്തം വിശ്വാസ്യതയാണെന്നായിരുന്നു ആൽവയുടെ വിമർശനം. ചിന്തൻശിബിരിന് പിന്നാലെയാണ് പ്രതിപക്ഷത്തെ വലുതും ചെറുതുമായ പാർട്ടികളെ ഏകോപിപ്പിക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചത്. അതിനു ശേഷം നടന്ന രാഷ്ട്രപതി – ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് ചോർച്ച ഇനി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമോ എന്ന ആശങ്ക കോൺഗ്രസിനും ഉണ്ട്.

രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻഘഡ്. 725 എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. നേരത്തെ പ്രഖ്യാപിച്ചു പ്രകാരം 34 തൃണമൂൽ എംപിമാർ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരിയും സഹോദരൻ ദിബ്യേന്ദു അധികാരിയും വോട്ട് ചെയ്തിട്ടുണ്ട്.

ജഗ്ദീപ് ധൻഘറിന് 528 വോട്ടുകൾ ലഭിച്ചപ്പോൾ പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവക്ക് 182 വോട്ടുകൾ മാത്രമാണ് നേടാനായത്. പ്രതിപക്ഷനിരയിലെ പലരും ക്രോസ് വോട്ടിങ് നടത്തിയെന്നത് വ്യക്തമായതോടെയാണ് മാർഗരറ്റ് ആൽവ അതൃപ്തിയറിയിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും എൻഡിഎ സ്ഥാനാർഥിയായിരുന്ന ദ്രൗപദി മുർമുവിന് അനുകൂലമായി പ്രതിപക്ഷത്തുനിന്ന് വോട്ട് ചോർന്നിരുന്നു.

Margaret Alva made public her displeasure with the vote leakage in the vice-presidential election

 



LEAVE A REPLY

Security code:

COMMENTS

Be the first to comment