visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Adila and Noora
Adila and Noora

ഒന്നിച്ച് ജീവിക്കാൻ കോടതി അനുവദിച്ചിട്ടും ആദിലയ്ക്കും നൂറയ്ക്കും നേരെ പൊട്ടൻഷ്യൽ ഇസ്ലാമിസ്റ്റുകളുടെ സൈബറാക്രമണം മുറുകുമ്പോൾ

By - Siju Kuriyedam Sreekumar -- Thursday, June 02, 2022 , 12:36 PM
കോഴിക്കോട്: സ്വവർഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കാൻ കോടതി അനുവദിച്ചിട്ടും ആദില നസ്റീനും, നൂറ ഫാത്തിമക്കുമെതിരെ സൈബർ ആക്രമണം. സ്വവർഗാനുരാഗം ഒരു മാനസിക രോഗമാണെന്നും, ചികിത്സിച്ച് മാറ്റാൻ കഴിയുമെന്നും, തൊട്ട് മതവിരുദ്ധമാണെന്നും നരകത്തിൽ പോകുമെന്നും വരെയുള്ള വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സെക്ഷ്വൽ ഓറിയന്റേഷനെന്നത്, ഒരു വ്യക്തിക്ക് തീരുമാനിക്കാൻ കഴിയുന്നതല്ല എന്നും, പുരുഷൻ ആവുന്നതും സ്ത്രീയാവുന്നതും പോലെ തന്നെയാണ് ഗേ യും ലെസ്‌ബിയനുമെന്ന ശാസ്ത്രീയ വിശദീകരണമൊന്നും വിദ്വേഷ പ്രചാരകർക്ക് ഒരു പ്രശ്നമല്ല.

പക്ഷേ ആദിലക്കും നുറക്കും കേരളത്തിൽ ശാസ്ത്രീയമായും പുരോഗമനപരമായും ചിന്തിക്കുന്ന ആളുകളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ കിട്ടുന്നുണ്ട്. ഇത് ഇസ്ലാമിക രാജ്യമല്ല, ഇന്ത്യയാണെന്നും, ഇന്ത്യൻ ഭരണഘടന ഏത് ഒരു പൗരനും നൽകുന്ന സ്വാതന്ത്ര്യമാണ് കോടതി അവർക്ക് അനുവദിച്ച് നൽകിയതെന്നും ഇത്തരം ആളുകൾ ശക്തമായി എഴുതി ഈ സ്വവർഗ ദമ്പതികൾക്ക് പിന്തുണ നൽകുന്നുണ്ട്. നേരത്തെ അഖില, ഹാദിയയായി മാറിയപ്പോൾ അവൾക്ക് ഇഷ്മുള്ളവക്കൊപ്പം ജീവിക്കാനും, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അനുമതി നൽകിയത് ഇതേ കോടതിയാണെന്ന് ഓർക്കണം. അന്ന് സോഷ്യൽ മീഡിയിൽ അതിനെ അനുകൂലിച്ച് കമന്റിട്ട ഇസ്ലാമിസ്റ്റുകളിൽ ഒരു വിഭാഗമാണ് ഇന്ന് ആദില- നുറകേസിൽ കോടതിയെപ്പോലും ആക്ഷേപിക്കുന്നത്.

ഇസ്ലാം സ്വവർഗരരതിയെ കർശനമായി വിലക്കുന്നുവെന്ന കാരണമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ആദിലയും നൂറയും ചെയ്തത് ഇഹലോകത്തും പരലോകത്തും ഗതി കിട്ടാത്ത കാര്യമാണെന്നാണ് പലരും കമന്റിടുന്നത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൂടിയായ ഡോ ഷിംന അസീസ്, ഈ പെൺകുട്ടികളെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതിന് താഴെ വരുന്നത് ഞെട്ടിക്കുന്ന കമൻസാണ്. നിന്റെ കുടുംബത്തിൽ ഇങ്ങനെ നടന്നാൽ നീ പ്രതികരിക്കുമോ, നീ അത് അനുവദിക്കുമോ എന്നാണ് ഇവർ രോഷത്തോടെ ചോദിക്കന്നത്. ഇത് മൃഗരതിയും ശവരതിയും പോലെയാണ് സ്വവർഗരതിയെന്നാണ് ഇത്തരക്കാരുടെ വാദങ്ങൾ. ‘അതേ, വേറെയും പല ഓറിയന്റേഷൻകളുണ്ട്. ശവങ്ങളോട് ചിലർക്ക് ഓറിയന്റേഷൻ ഉണ്ട്, അതായത് നെക്രോഫീലിയയും. ചിലർക്ക് മൃഗങ്ങളോട് ആണ്, അതേ സൂഫിലിയ. മറ്റു ചിലർക്ക് ആണെങ്കിൽ ചെറിയ കുഞ്ഞുങ്ങളോട് ആണ്, അതായത് പീഡോഫീലിയ.

ഇതൊക്കെ തികച്ചും സാധാരണമാണ്. ഇപ്പൊൾ ആയിട്ടിലെങ്കിൽ ഒരു നാലഞ്ച് കൊല്ലം കൊണ്ട് ഇതൊക്കെ ഇവിടെ സാധാരണയാകും. ഇപ്പൊൾ പുരോഗമിച്ച് ഇവിടെ എത്തിയിട്ടേ ഉള്ളൂ എന്ന് മാത്രം. ഇനിയും പുരോഗമിച്ചാൽ അതൊക്കെ സാധാരണയായി മാറും. എല്ലാം വിപ്ലവവും സ്വാതന്ത്ര്യവും ആണ്. കഷ്ടം!”- ഒരു വിദ്വേഷ കമന്റ് ഇങ്ങനെയാണ്.

ശവരതിയും, പീഡോഫീലിയയും മാനസിക വൈകൃതങ്ങളാണെന്നും അതല്ല സെക്ഷ്വൽ ഓറിയന്റേഷൻ എന്ന പ്രാഥമിക പാഠം പോലും മറച്ചുവച്ചാണ് ഇവർ പ്രതികരിക്കുന്നത്. ചിലരാകട്ടെ സ്വർവഗപ്രേമം മാനസിക രോഗമാണെന്ന് അമേരിക്കൻ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന തെറ്റായ വാർത്തയാണ് ക്വാട്ട് ചെയ്യുന്നത്. മറ്റു ചില ഇസ്ലാമിസ്റ്റുകൾ ആവട്ടെ ഇനി നീയൊക്കെ എങ്ങനെ ഗർഭിണിയാവും എന്നാണ് പരിഹസിക്കുന്നത്.

ഈ ഹേറ്റ് കമന്റ്സ് ഇടുന്നവരുടെ പ്രൊഫൈൽ നോക്കിയാൽ അറിയാം അവർ ഒക്കെയും പൊട്ടൻഷ്യൽ ഇസ്ലാമിസ്റ്റുകൾ ആണെന്ന്. അതായത് സോഷ്യൽ മീഡിയയിൽ ഇസ്ലാമിക വിഷയങ്ങളിൽ കൃത്യമായി ഇടപെടുന്നവർ ആണിവർ. അതുകൊണ്ടുതന്നെ ഹീനമായ മതവെറി മാത്രമാണ് ഈ കുട്ടികളുടെ നേർക്ക് ഉണ്ടാവുന്നതെന്ന് വ്യക്തമാണ്. സ്വവർഗാനുരാഗികൾ ആണെന്ന് പ്രഖ്യാപിച്ചതോടെ നിങ്ങൾ ഇസ്ലാമിൽ നിന്ന് പുറത്തായി എന്നും, ഇനി നിങ്ങൾ നരകത്തിന്റെ വിറകുകൊള്ളികൾ ആണെന്നും അവർ പരസ്യമായി കമന്റിടുന്നുണ്ട്.

ലെസ്‌ബിയൻ ആയാൽ എന്താണ് കുഴപ്പം?

എന്നാൽ തങ്ങളുട രക്ഷിതാക്കളെയാണ് സൈക്ക്യാട്രിസ്റ്റിനെ കാണിക്കേണ്ടതെന്നും ഇത് ഒരു രോഗമെല്ലെന്നുമാണ് ആദിലയുടെയും നൂറ ഫാത്തിമയുടെയും പ്രതികരണം. ലെസ്‌ബിയൻ ആയാൽ എന്താണ് കുഴപ്പമെന്നും ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ആദില ചോദിച്ചു.

‘ഇസ്ലാമികമായി ഇത് ശരിയല്ലെന്നാണ് അവർ പറയുന്നത്. ഗുണ്ടകളുമായാണ് അവർ ഞങ്ങളെ കാത്തിരുന്നത്. ജീവൻ തന്നെ നഷ്ടമാവുന്ന അവസ്ഥയുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നീതി കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ട് തന്നെയാണ് കോടതിലെ സമീപിച്ചത്. നൂറയെ പിടിച്ചുകൊണ്ടു പോകാൻ വന്നതിൽ ഒരു പൊലീസുകാരനുമുണ്ടായിരുന്നു പക്ഷേ യൂണിഫോമിലായിരുന്നില്ല.’

വിഷയത്തിൽ താമരശ്ശേരി പൊലീസ് ഇടപെട്ടതെല്ലാം മാതാപിതാക്കളുടെ വശത്ത് നിന്ന് കൊണ്ടായിരുന്നു. അന്ന് രക്ഷിതാക്കൾക്ക് ഒപ്പം വന്നയാളെ ഞങ്ങൾക്ക് കണ്ടിട്ട് മനസിലായില്ല. അപരിചിതനായിരുന്നു. പുള്ളി നേരത്തെ വരികയും നൂറയുടെ ഉമ്മ പുറകെ വരികയുമായിരുന്നു. താമരശ്ശേരി പൊലീസിന് ഇതിൽ പങ്കുണ്ട്,’ ആദില ആരോപിച്ചു.

‘നൂറയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോകുന്നതിനിടയിൽ പരിക്ക് പറ്റിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ സിഐ നൂറയുടെ ഫോണും മറ്റും കളക്റ്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. ഫോൺ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. ഉമ്മ അപ്പോൾ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയിൽ ചെയ്യുകയായിരന്നു’. ഹൈക്കോടതിയിൽ കൺസന്റ് ലെറ്റർ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക എന്ന് പറയുന്നത് ശരിയല്ലല്ലോ ഇരുവരും പറഞ്ഞു. സമൂഹം എന്ത് പറയുന്നുവെന്നത് ഞങ്ങൾ കാര്യമാക്കുന്നില്ലെന്നും ഇനിയെങ്കിലും ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടണമെന്നും ആദില വ്യക്തമാക്കി.

അതേസമയം സ്വവർഗ പങ്കാളിയെ വീട്ടുകാർ തട്ടിക്കൊണ്ടു പോയെന്ന് പരാതി നൽകിയ ആദില നസ്രിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിലയെ മർദ്ദിച്ചെന്ന പരാതിയിലാണ് മുപ്പതടം സ്വദേശി മുഹമ്മദാലിയെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ആദില പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആദില ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് താമസിക്കാൻ അനുമതി നൽകി. ബന്ധുക്കൾ കൊണ്ടുപോയ ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടയച്ചു.

വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒപ്പം ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു ആദില ആവശ്യപ്പെട്ടത്. സൗദി അറേബ്യയിൽ പ്ലസ് ടു സ്‌കൂൾ പഠനകാലത്താണ് ആദിലയും താമശേരി സ്വദേശിയായ ഫാത്തിമ നൂറയും ഇഷ്ടത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാർ കടുത്ത എതിർപ്പുമായി രംഗത്തെത്തി. നാട്ടിലെത്തിയ ശേഷവും ഇരുവരും തമ്മിലുള്ള അടുപ്പം തുടർന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇരുവരും വീട് വിട്ടിറങ്ങുകയും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുകയുമായിരുന്നു. അതിനിടെയാണ് ഫാത്തിമ നൂറയെ വീട്ടുകാർ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷം ഫോൺ പിടിച്ചുവാങ്ങി വെക്കുകയും മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇതോടെയാണ് ആദില നസ്രിൻ കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാമെന്നാണ് ആദില ഹൈക്കോടതിയിൽ വാദിച്ചത്. അത് അംഗീകരിച്ചു.

സൗദിയിലെ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെയാണ് ആദില നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദം, പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി വളർന്നു. ഒരുമിച്ച് ജീവിക്കണമെന്നല്ലാതെ കൂടുതലൊന്നും അന്ന് ഇരുവർക്കും അറിയില്ലായിരുന്നു. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. അതിനാൽ പ്ലസ്ടു കഴിഞ്ഞ് രണ്ട് പേരേയും ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജിൽ വിട്ട് പഠിപ്പിക്കാനും തീരുമാനിച്ചു. ഡിഗ്രി പൂർത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം. അതു നടന്നില്ല.

ഇരുവരും തമ്മിലുള്ള പ്രണയം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ ഒരുമിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മാറ്റി. രണ്ടും പെണ്ണല്ലേ കുറച്ച് കഴിഞ്ഞാൽ ഇതൊന്നും കാണില്ല എന്നായിരുന്നു വീട്ടുകാർ ആദ്യം ധരിച്ചിരുന്നത്. വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ ആയപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരും ബന്ധം തുടർന്നു. പിന്നീട് തുടർ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവർഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസ്ലിലാക്കി ഒടുവിൽ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും എടുത്തു.

ബന്ധം തുടരുന്ന കാര്യം വീണ്ടും വീട്ടിൽ അറിഞ്ഞ് പ്രശ്നമായതോടെയാണ് ഇരുവരും വീട് വിട്ടിറങ്ങിയത്. സ്വവർഗാനുരാഗം മാനസിക രോഗമാണെന്നും മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും വീട്ടുകാർ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. ഒടുവിൽ ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിൽ ഇരുവരും ഈ മാസം 19ന് വീടുവിട്ടിറങ്ങി. കോഴിക്കോട് തന്നെയുള്ള സ്വവർഗാനുരാഗികളുടെ ഷെൽട്ടർ ഹോമിലാണ് അഭയം തേടിയത്. പിന്നീട് രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കാനുള്ള പിന്തുണ നൽകാമെന്ന ഉറപ്പിൽ വീട്ടുകാർ എത്തി രണ്ട് പേരേയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവിടെ വെച്ച് തന്നെ വീട്ടുകാർ ഉപദ്രവിച്ചെന്നും ആദില പറയുന്നു. ഈ സാഹചര്യത്തിലാണ് അച്ഛനെതിരെ കേസെടുത്തത്.

ആദില നൂറയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് നൂറയുടെ വീട്ടുകാർ പരാതി നൽകുകയും നൂറയെ കോടതിയിലേക്കെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോവുകയും ചെയ്തു. പിന്നീടും വീട്ടുകാരുടെ മർദനത്തിനിരയായെന്നും പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിൽ നിന്നും ഷെൽട്ടർ ഹോമിലേക്ക് മാറിയതെന്നും ആദില വിശദീകരിച്ചിരുന്നു. നൂറയെ വീട്ടുകാർ കൊണ്ടുപോയ ശേഷം ഒരിക്കൽ മാത്രമാണ് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. അന്ന് നൂറയോടും നൂറയുടെ കൗൺസിലറോടും സംസാരിച്ചു, അന്നും ആദിലയ്ക്കൊപ്പം ജീവിച്ചാൽ മതിയെന്നാണ് നൂറ പറഞ്ഞതെന്നും പിന്നീട് കൂട്ടുകാരിയെ കുറിച്ച് ഒരു വിവരവം ഇല്ലാതായതോടെയാണ് പരാതിയുമായി ആലുവ സ്റ്റേഷനിൽ എത്തിയതെന്നും ആദില വിശദീകരിച്ചിരുന്നു

സ്വവർഗാനുരാഗം മാനസിക രോഗമാണെന്ന് പറഞ്ഞ് വീട്ടുകാരും ബന്ധുക്കളുമെല്ലാം പരിഹസിക്കുകയാണ്. ഒരേ ലിംഗ സത്വമുള്ളവർ ഒരുമിച്ച് ജീവിക്കുന്നതിനെ ഉൾക്കൊള്ളാൻ ഇപ്പോളും ആർക്കും കഴിയുന്നില്ല. ശാരീരിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരകളായി .സ്വവർഗ രതി കുറ്റമല്ലെന്നും സ്വവർഗാനുരാഗികൾക്ക് ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം കോടതി തന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് നൂറയെ തിരിച്ചുകിട്ടുമെന്ന് കോടതിയിൽ വാദിച്ചു. ഇത് അംഗീകരിക്കുകയും ചെയ്തു.

Cyber attack on kozhikode lesbian couple  Adila and Noora

 



LEAVE A REPLY

Security code:

COMMENTS

Be the first to comment