visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
K V Thomas
K V ThomasPhoto Credit : Siju Kuriyedam Sreekumar

ഇനി തിരുത സോണിയക്കില്ല യച്ചൂരിക്കും കൂട്ടർക്കും , എന്താണ് ഈ തിരുതയും കെ വി തോമസും സമ്മിൽ ബന്ധം , കുമ്പളങ്ങിയിലെ തിരുതയെ കുറിച്ച് അറിയാം

By - Siju Kuriyedam Sreekumar -- Thursday, April 07, 2022 , 11:18 PM


കൊച്ചി (Ernakulam): രണ്ടു ദിവസമായി  കുറെ കേൾക്കുന്ന വാക്കാണ് തിരുത , ഇനി തിരുത സോണിയക്കില്ല  , ഡെൽഹിക്കാർക്കു  മാത്രം അല്ല കണ്ണൂർകാർക്കും കിട്ടി തിരുത , യച്ചൂരി പെട്ടിയിലാക്കി തിരുത . അങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ തിരുതയും തോമയും തമ്മിൽ . എന്താണ് തിരുത എന്ന് അറിയും മുൻപ് ആരാണ് തോമസ് എന്ന് അറിയണം അപ്പോഴാണ്  തിരുത പ്രയോഗം ശരിക്കു മനസിലാകൂ . 

    എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ 1946 നായിരുന്നു കെ വി തോമസിന്റെ ജനനം. മത്സ്യഗ്രാമമായ കുമ്പളങ്ങിയിൽ കുറുപ്പശ്ശേരി വർക്കിയുടേയും റോസാമ്മയുടേയും മകനായി ജനിച്ച തോമസ് അധ്യാപകനായും എഴുത്തുകാരനായും രാഷ്ട്രീയ നേതാവായും പ്രഗത്ഭനായിരുന്നു. കുമ്പളങ്ങിയിൽ നിന്ന് തിരുത മത്സ്യം വാങ്ങി ഡൽഹിയിലെത്തി സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി രാഷ്ട്രീയത്തിൻ്റെ ഉന്നതങ്ങൾ ചവിട്ടിക്കയറിയ കെ വി തോമസ് പാർട്ടിയിൽ നിന്ന് പുറത്തേക്കെന്ന സൂചന നൽകിയിരിക്കുകയാണിപ്പോൾ.
​40 വർഷക്കാലം അധ്യാപകൻ, 1970 ൽ കോൺ​ഗ്രസിൽ

എവിടെയാണ് തിരുത തിരിഞ്ഞത് 

തേവര കോളേജിൽ 40 വർഷക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കെ വി തോമസ് 1970 ലാണ് പാർട്ടിയിൽ അംഗമാവുന്നത്. കുമ്പളങ്ങി പഞ്ചായത്ത് ഏഴാം വാർഡ് പ്രസിഡന്റായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കെ വി തോമസ് കേന്ദ്രമന്ത്രിവരെയായി. കെ കരുണാകരനുമായി ബന്ധം സ്ഥാപിച്ചതോടെ രാഷ്ട്രീയത്തിൽ ശക്തനായി വളർന്നു. 1977 മുതൽ കെപിസിസി അംഗമാണ്. 1978 മുതൽ 1987 വരെ എറണാകുളം ഡിസിസിയുടെ ജനറൽ സെക്രട്ടറിയായ തോമസ് 1978 മുതൽ 1993 വരെ ഐഎൻടിയുസിയുടെ ഓർഗനൈസിങ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1984 മുതൽ എഐസിസി അംഗമാണ്.

ലോകസഭയിൽ പലവട്ടം പിന്നെ തഴഞ്ഞു 

1984 ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്‌സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡിസിസിയുടെ പ്രസിഡന്റായിരുന്നു. 1992 മുതൽ 1997 വരെ കെപിസിസിയുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു.1996 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് പരാജയപ്പെട്ടു. തുടർന്ന് 2001, 2006 കാലഘട്ടത്തിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2001-2004 കാലത്ത് എ കെ ആന്റണി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായി.

2009-ൽ വീണ്ടും പാർലമെന്റിലേക്ക് മത്സരിച്ചു ജയിച്ച കെ വി തോമസ് കേന്ദ്രത്തിലെ ക്യാബിനറ്റ് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. തുടർന്ന് 2014 ൽ വീണ്ടും പാർലെമന്റിലേക്കെത്തിയെങ്കിലും 2019 ൽ സീറ്റ് നിഷേധിക്കപ്പെട്ടു. കെ വി തോമസിന് പകരം ഹൈബി ഈഡനെന്ന പുതുമുഖത്തെ ഇറക്കി കോൺഗ്രസ് ചരിത്രം സൃഷ്ടിച്ചപ്പോൾ കെ വി തോമസ് മുറുമുറുത്തു. പാർട്ടി വിടുമെന്ന സൂചനയും ഇതിനോടൊപ്പം പുറത്തുവന്നു. ബിജെപിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾക്കിടെ സോണിയാ ഗാന്ധി ഇടപെട്ട് പ്രശ്‌നം രമ്യതയിലെത്തിച്ചു. 2021 ഫെബ്രുവരി 11 മുതൽ കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായി നിയമിതനായെങ്കിലും നാലുമാസം കൊണ്ട് ആ പദവിയും തെറിച്ചു.

​തിരുത മീൻ പരിഹാസം

കെ വി തോമസിനെ പരിഹസിക്കാനാണെങ്കിലും തിരുത മീൻ എന്നത് കോൺഗ്രസുകാർക്കിടയിലെ ഒരു സംസാരമായിരുന്നു. ഡൽഹിയിലെ നേതാക്കൾക്ക് തിരുത മീൻ നൽകിയാണ് കെ വി തോമസ് പലതും നേടിയെടുത്തതെന്ന ആരോപണം കോൺഗ്രസിൽ ഉയർന്നിരുന്നു. കെ വി തോമസിന്റെ അടുത്ത ബന്ധുവായിരുന്ന റോമിലെ കന്യാസ്ത്രീ വഴിയും സോണിയാ ഗാന്ധിയിലേക്ക് ഒരു പാലമിടാൻ കെ വി തോമസിന് കഴിഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ കയ്യിലേക്ക് അധികാരമെത്തിയതോടെ കെ വി തോമസിന്റെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു.

മോദിയെ മോടിയാക്കി   തോമസ്  

അതിനിടെ മോദിയെ പുകഴ്ത്തി രംഗത്തെത്തിയതും വലിയ രീതിയിൽ ചർച്ചയായിരുന്നു. ബിജെപിയിലേക്ക് പോകുമെന്ന് ശക്തമായ സാഹചര്യത്തിൽ ഹൈക്കമാന്റ് ഇടപെട്ട് തിരുത്തുകയായിരുന്നു. രംഗം ശാന്തമായി ഒഴുകുമ്പോഴാണ് കണ്ണൂരിൽ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് വരുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാനങ്ങളുടെ ബന്ധം വ്യക്തമാക്കുന്ന സെമിനാറിലേക്ക് കോൺഗ്രസിന്റെ മൂന്നു നേതാക്കൾക്കായിരുന്നു ക്ഷണം ലഭിച്ചിരുന്നത്. ശശി തരൂർ, കെ വി തോമസ്, ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനേയും ക്ഷണിച്ചിരുന്നു.

ഒടുവിൽ കോൺഗ്രസിൽ നിന്ന് പാർട്ടി കോൺഗ്രസിലേക്ക്   

എന്നാൽ സംസ്ഥാന നേതാക്കളുടെ എതിർപ്പ് മറികടക്കാൻ ശശി തരൂർ ശ്രമിച്ചെങ്കിലും ഹൈക്കമാന്റ് പിന്തുണച്ചില്ല. ശശി തരൂർ സെമിനാറിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. സംസ്ഥാന നേതാക്കളുടെ പിന്തുണയില്ലാത്തതിനാൽ ചന്ദ്രശേഖരനും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയപ്പോൾ കെ വി തോമസിന്റെ നിലപാട് ചർച്ചയാവുകയായിരുന്നു. സിപിഎം നേതാക്കൾ പിന്തുണച്ച ഭാഷയിൽ സംസാരിച്ചതോടെ കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സംസ്ഥാന നേതാക്കളുടെ എതിർപ്പ് മറികടന്ന് ഒൻപതിന് നടക്കുന്ന സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുന്നതോടെ പാർട്ടി കൃത്യമായൊരു നടപടിയെടുക്കുമെന്നാണ് വിവരം.

കോൺ​ഗ്രസ് ബന്ധം അവസാനിക്കുമോ?

കോൺഗ്രസിൽ നിന്ന് വിവേചനം നേരിടുകയാണ്. തിരുതയെന്ന് വിളിച്ച് അപമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നൊക്കെ ആവർത്തിച്ച കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് മാധ്യമങ്ങളോട് അറിയിക്കുകയായിരുന്നു. സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായിക്കൊപ്പമുണ്ടായിരിക്കും. അതേസമയം, കണ്ണൂരിലെത്തുന്ന കെ വി തോമസിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാവുമെന്നാണ് വിവരം. കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് പാർട്ടി പ്രതിനിധിയായി പങ്കെടുക്കുന്ന കെ വി തോമസിന് കോൺഗ്രസുമായുള്ള കഴിഞ്ഞ ആറുപതിറ്റാണ്ടുകാലത്തെ ബന്ധം ഇതോടെ അവസാനിപ്പിക്കേണ്ടി വരുമെന്നതാണ് യാഥാർഥ്യം. കെ വി തോമസിന്റെ നീക്കം ഉറ്റുനോക്കുകയാണ് കോൺഗ്രസ് ഹൈക്കമാന്റും.

All you need to know about  congress leader k v thomas and thirutha 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment