visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
A woman who deposited money in Karuvannur Bank and did not get it back died while undergoing treatment. Philomena
A woman who deposited money in Karuvannur Bank and did not get it back died while undergoing treatment. PhilomenaPhoto Credit : Siju Kuriyedam Sreekumar

മൂന്നാമതൊരു ജീവൻ കൂടി പൊലിഞ്ഞു ;സിപിഎം ഭരണത്തിൽ ഉള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് 30 ലക്ഷം; ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കാത്തിരിപ്പിനൊടുവിൽ വയോധികയ്ക്ക് ദാരുണാന്ത്യം .

By - Siju Kuriyedam Sreekumar -- Wednesday, July 27, 2022 , 05:41 PM
തൃശൂര്‍: സിപിഎം ഭരണത്തിൽ ഉള്ള കരുവന്നൂർ സഹകരണ ബാങ്കിൽ  പണം നിക്ഷേപിച്ച് തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 70 വയസായിരുന്നു. ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരുരൂപ പോലും തന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ഫോട്ടോയിൽ ആ വെള്ള പുതച്ച് റോഡരികിൽ കിടത്തിയിരിക്കുന്ന ഭാര്യയുടെ മൃതദേഹത്തിനു അരികെ  അവിടെ നിൽക്കുന്ന  ആ മനുഷ്യൻ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പാവം  ചോര നീരാക്കി പണിയെടുത്തു ഉണ്ടാക്കിയ  പണം കരിവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. അതും 30 ലക്ഷം. അവസാനം ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ലാതെ  അവർ മരണത്തിന് കീഴടങ്ങുന്നത്  നിസ്സഹായനായി നോക്കി നിൽക്കേണ്ടിവന്നു ആ പാവത്തിന് .കട്ടവരും കളവിന് കൂട്ടുനിന്നവരും മാന്യന്മാരായി നാട്ടിൽ വിലസുന്നു. ഇന്ന് വരെ അവർക്കു എതിരെ കൃത്യമായ ഒരു നടപടിയും ഇല്ലാ . നിക്ഷേപകർ ഓരോരുത്തരായി ആത്മഹത്യ ചെയ്യുന്നു അല്ലെങ്കിൽ മനോവിഷമത്താൽ മരിക്കുന്നു . ഈ സമയം അതിലൂടെ കടന്നുപോയ ഒരു അനൗൺസ്മെന്റ് വാഹനത്തിൽ നിന്ന് ഒരു പാട്ട്  നന്മയാണ് മാർക്സിസം, നല്ല നാടിൻ കാവലാണ് മാർക്സിസം . ഇത് കേട്ട്  അണികൾ പുളകം കൊണ്ട് ന്യായികരിച്ചു ജീവിക്കുന്നു .ഏതൊരു പാർട്ടിയുടെയും ആണും പെണ്ണും കെട്ട ഇത്തരം വിഡ്ഢി അണികളാണ് നാടിനു ശാപം . 

നിക്ഷേപിച്ചവർക്കു തിരികെ പണമില്ല കൊടുക്കാൻ . കാരണം 300 കോടിയാണ് സഹകരണ ബാങ്കിൽ നിന്ന് തട്ടിയെടുത്തത് സഖാക്കൾ . സംസ്ഥാന സഹകരണ മന്ത്രിക്കും ഒന്നും മിണ്ടാൻ ഇല്ലാ . ബാങ്കിന്റെ അടുത്തുകൂടെ പോയവരുടെ പേരിൽ വരെ കടമെടുത്തതായി രേഖകൾ . എടുക്കാത്ത കടം തിരിച്ചടക്കാൻ പറ്റാത്തതിന്റെ മനോവിഷമത്തിൽ ജനങ്ങൾ . അപ്പോളും പറയും പാവങ്ങളുടെ കൂടെ ആണ് പാർട്ടി ഇന്ന് . ശരിക്കും ആളുകളെ കുരങ്ങുകളിപ്പിക്കുകയല്ലേ പാർട്ടി ചെയ്യുന്നത് . കുട്ടികുരങ്ങന്റെ കയ്യിൽ ചുടുചോറ് കൊടുത്തിട്ടു കൈ പൊള്ളുമ്പോൾ തുള്ളുന്ന കുരങ്ങിനെ  കണ്ടു രസിക്കുന്ന കാട്ടാളന്മാർ ആണ് ഇവർ ഇന്ന് പറഞ്ഞാൽ കാട്ടാളന്മാർ വരെ പറയുന്നവരെ തല്ലും അത്രയ്ക്ക് നീചന്മാരാണ് ഇവർ  . 

കഴിഞ്ഞ ഒരുമാസമായി ഫിലോമിന വിവിധ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പലതവണ നിക്ഷേപിച്ച പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഭര്‍ത്താവ് ദേവസ്യ പറഞ്ഞു. 30 ലക്ഷം രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ ഫിലോമിനയ്ക്ക് ഉണ്ടായിരുന്നത്. പണം കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സയ്ക്ക് നല്‍കാമായിരുന്നു ഭര്‍ത്താവ് പറഞ്ഞു.

40 വര്‍ഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് അവിടെ നിക്ഷേപിച്ചത്. ഫിലോമിന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പെന്‍ഷന്‍ തുക ഉള്‍പ്പടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്‍വലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം ലഭിച്ചിരുന്നെങ്കില്‍ ഭാര്യയ്ക്ക് മികച്ച ചികിത്സ നില്‍കാന്‍ കഴിയുമായിരുന്നെന്നും ദേവസ്യ പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫിലോമിന മരിച്ചത്.



A woman who deposited money in Karuvannur Cooperative Bank and did not get it back died while undergoing treatment. Philomena

 



LEAVE A REPLY

Security code:

COMMENTS

Be the first to comment